This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

Vivaaha Nischayam

സുന്ദരികളെ,

    നിങ്ങള്‍ പേടിച്ചതുപോലെ  ഇതു എന്‍റെ  വിവാഹനിശ്ചയത്തിന്‍റെ  കഥയല്ല ! [സുന്ദരന്മാരെ, നിങ്ങള്ക്ക് ആശ്വസിക്കാന്‍ ഇനിയും സമയമായില്ല! ]


      ഇത്തവണ ഒരു നീണ്ട യാത്രക്ക് ശേഷം ആണ് ഞാന്‍ ഈ ബ്ലോഗ്‌ എഴുതുന്നത്‌ എന്നതാണ്  പ്രത്യേകത. ഗാര്‍ഡന്‍ ചിതയില്‍ [ബാംഗ്ലൂര്‍] നിന്നും പഴശ്ശി വഴി  [ഒളിപ്പോരോന്നും നടത്താന്‍ സമയം കിടിയില്ല; ആകെ ഉണ്ടായിരുന്നത് 2 ദിവസമല്ലേ!] കാഞ്ഞങ്ങാടെക്കും അവിടെ നിന്ന് തിരിച്ചും. എന്‍റെ സഹമുറിയനും അതീവ സുന്ദരനും [എനിക്ക് ഇനിയും അവന്റെ കൂടെ താമസിക്കണമല്ലോ!] വിശാലമാനസ്ക്കനുമായ ശശിയുടെ [പേര് വ്യാജമാണ്] വിവാഹ നിശ്ചയ മഹാമഹത്തില്‍ പങ്കെടുക്കാനാണ് രണ്ടും കല്‍പ്പിച്ചു ഇറങ്ങിയത്‌. രാത്രി ആയിരുന്നു യാത്ര. ഞങ്ങള്‍ ഒരു 3 മണി ആയപ്പോള്‍ ഇറങ്ങി. നല്ല തെളിഞ്ഞ അന്തരീക്ഷമുള്ള, നിലാവുള്ള ഒരു രാത്രിയിലെ യാത്ര സ്വപ്നം കണ്ടു ഇറങ്ങിയ എന്നെ കാത്തിരുന്നത്, നല്ല പെരും മഴയും കാറ്റുമുള്ള  തണുത്തു മരവിച്ച ചീഞ്ഞളിഞ്ഞ ഒരു രാത്രി ആയിരുന്നു. കണ്ണാടി നോക്കി  ഇറങ്ങരുതെന്നു എല്ലാരും പറഞ്ഞതാ, കീട്ടില്ല്യാ ! അനുഭവിക്കുക തന്നെ. ഒരു വിധത്തില്‍ ഞാന്‍ മൈസൂരെതി. അവിടെനിന്നും എന്‍റെ അചാച്ചനെക്കാള്‍ പ്രായമുള്ള ഒരു ബസ്സില്‍ കയറി കണ്ണൂര്‍ ജില്ലയിലെ "ഇരുട്ടി" എന്ന സ്വപ്നതുല്ല്യമായ സ്ഥലം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അവിടെയാണ് എന്‍റെ മറൊരു സഹമുറിയന്റെ ഭവനം. മൂപ്പരും അതീവ സുന്ദരനും സത്സ്വഭാവിയും ദാനശീലനും കലാകാരനുമാണ് ! [എനിക്കും ജീവിക്കണ്ടെ!]

     ബസ്സിനു തീരെ പ്രയമില്ലെന്നു ഞാന്‍ നേരത്തെ പറഞ്ഞിരുന്നുവല്ലോ. വിരാജ് പേട്ടയിലെ ചുരം [താമരശ്ശേരിച്ചുരമല്ല !] കണ്ടപ്പോള്‍ മൂപ്പരുടെ മനസ്സോന്നിളകി. മുന്‍പിലെ ആടിനില്‍ക്കുന്ന പല്ലുപോലെയുള്ള ആ കറുത്ത ചക്രത്തിന് തിരിയാന്‍ എന്തു ഒരു വൈമനസ്യം. മൂപരുടെ ജീവവായു നിലച്ചുവത്രേ! അസ്തി എല്ലാം പുറത്തു വന്നു മൂപ്പര്‍ പരലോകം പൂകി. പരലോകത്തേക്കു പരവേശനം കിട്ടാത്ത എന്നെ പോലെയുള്ള അധഭാഗ്യവാന്മാര്‍ വഴിയില്‍ ഇറങ്ങി 'നടരാജ്' മോറ്റൊറ്സില്‍   യാത്ര തുടര്ന്നു. ഒരു 2 കിലോമീറ്റര്‍ ചെന്നപ്പോള്‍ മാന്യന്മാരായ കുറച്ചു ചെറുപ്പക്കാര്‍ എന്നെപ്പോലെ അതി സുന്ദരനായ ഒരു വാഹനത്തില്‍ വന്നു ലിഫ്റ്റ്‌ തന്നത് കൊണ്ട് അധികം കഷ്ട്ടപ്പെടെണ്ടി  വന്നില്ല. ഉച്ചക്ക് ഞാന്‍ ലകഷ്യസ്ഥാനതെതി. " Praise   the  Lord  ! "

   എന്‍റെ സുഹൃത്ത്‌ അഥിതി സല്ക്കരതീല് ഒട്ടും  പിന്നില്‍ അല്ലാത്തത്  കൊണ്ടാവണം ഒരു വീട്ടില്‍ കയറ്റാന്‍ കൊല്ലതവനായ എന്നെപോലോരുവനെ വളരേ മാന്യമായി സല്‍ക്കരിച്ചത്. കുളിച്ചു ആഹാരം കഴിച്ചു ഞാന്‍ വിശ്രമിച്ചു. അന്ന് സന്ധ്യക്ക്‌ ഇതുപോലെ ആഥിത്യ മര്യാദയുള്ള മറ്റൊരു സുഹൃത്തിന്റെ വെട്ടിലീക്ക് വെച്ച് പിടിച്ചു. രാത്രിയുടെ അന്ദ്യയാമത്തില്‍ ഏഷ്യാനെറ്റില്‍ വരുന്ന പ്രേത സീരിയലിലെ മന്ത്രവാദിയെപ്പോലെ ഞാന്‍ ഒരു ഭാണ്ടവുമായി അവിടെ കയറിച്ചെന്നു. "ഇന്നോന്നുമില്ല, പോയി അടുത്ത വ്യാഴാഴ്ച വാ" എന്ന്  പറയുമോ എന്ന് ഞാന്‍ ‍ ഭയന്നു. എന്‍റെ ഭാഗ്യം കൊണ്ടത്‌ സംഭാവിചില്‍ല്യ. വളരെ മാന്യമായ സല്‍ക്കാരം അവിടെയും ഞാന്‍ ആസ്വദിച്ചു. വീണ്ടും " Praise the Lord ! "

   അടുത്ത ദിവസം സുര്യഭാഗവനെ ഞാനാണ് വിളിച്ചുനര്തിയത്. ഞായറാഴ്ചയല്ലേ, മൂപ്പര്‍ക്കും കാണും ഒരു മടി. പുലര്ച്ചീ തന്നെ ഞാന്‍ കാഞ്ഞങ്ങാട് ലക്ഷ്യമാക്കി യാത്ര തുടര്ന്നു. രണ്ടാണ് ലക്‌ഷ്യം, കൂട്ടുകാരന്റെ കല്യാണ നിശ്ചയത്തില്‍ പങ്കെടുക്കുക; എന്‍റെ നിശ്ചയം നടത്താന്‍ പോന്ന വല്ലവരും അവിടെ വരുന്നുണ്ടോ എന്ന് നോക്കുക ! പിന്നെ രഹസ്യ അജണ്ടയായ പുട്ടടി! ഞാന്‍ ഓഡിറ്റൊരിയത്തില്‍ എത്തുമ്പോള്‍ കല്യാണചെക്കന്‍ പൂതം പൂലെ ഉറങ്ങുകയയിരിക്കണം! എന്‍റെ ഒരു കൃത്യനിഷ്ഠ, എന്നെ സമ്മതിക്കണം ! രാവിലെ എന്നെ കണ്ട വാച്ച്മേനൊരു സംശയം, അങ്ങേരുടെ പണി പോകുമോ എന്ന്! പിന്നെ എന്‍റെ വേഷ ഭൂഷധികള്‍ കണ്ടപ്പോള്‍ മൂപര്‍ക്ക് ആ സംശയം കുറച്ചൊന്നു കുറഞ്ഞു. ഒരു നാലഞ്ചു മണിക്കൂര് കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി വന്നു തുടങ്ങി. എന്‍റെ കണ്ണുകള്‍ ഭൂമിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹം കണക്കെ വിശ്രമമില്ലാതെ ഓടിനടന്നു. എന്തിനോ തിളക്കുന സാമ്പാര്‍ !

   അപ്പോള്‍ അതാ എന്‍റെ ഉറ്റ മിത്രം കുളിച്ചു കുറിതൊട്ട് [പല്ലുതേക്കാന്‍ വഴിയില്ല!] പുത്തന്‍ ഉടയാടകള്‍ ധരിച്ചു കൂടുതല്‍ സുന്ദരനായി വന്നിരിക്കുന്നു. അധികം വൈകാതെ അവന്റെ ഭാവി വധുവും എത്തി ചേര്‍ന്നു. താലപ്പോലികള്‍ ആരതികള്‍, ഈ കൂതറ യെ വരവെല്‍കനന്നോ ഇതെല്ലാം എന്നൊന്നും ഞാന്‍ ചിന്ദിച്ചതെ ഇല്ല!  "EVERY DOG HAS A DAY " എന്നാണല്ലോ! പോരാത്തതിനു ഇതു കന്നി  മാസവും! വെടിക്കെട്ട്‌ കൂടെ ആകാമായിരുന്നു! അതിന്റെ ഒരു കുറവ് പാടില്ലല്ലോ. വരനും വധുവും അകത്തു കയറി, കൂടെ ഞാനും. എന്‍റെ കണ്ണുകള്‍ പലയിടങ്ങളിലും എന്‍റെ ആജ്ജഞയെ അനുസരിക്കാതെ തടഞ്ഞു നിന്നു; ഞാന്‍ ബലം പിടിച്ചതിനെ തിരികെ വിളികനോന്നും പോയില്ല; ഓരോരുത്തര്‍ക്കും ഒരൂ ഇഷ്ട്ടങ്ങള്‍ അല്ലെ !

     കൂട്ടുകാരനെയും വധുവിനെയും മണ്ഡപത്തില്‍ ആനയിച്ചിരുത്തി.  അവരുടെ അച്ഛനമ്മമാര്‍ക്ക് പോലും അവിടെ കയറാന്‍ സാധിക്കാത്തവിധം ക്യാമറ തൂക്കിയ സെക്യൂരിറ്റി ഏര്പ്പാട് ചെയ്തിരുന്നു. ഒരു നിമിഷം ഞാന്‍ അവരെ അതിര്തിയിലേക്കയച്ചാലോ എന്ന് ആലോചിച്ചു! നല്ല കര്‍മ നിരതരായ ഒരു കൂട്ടം ചെറുപ്പക്കാര്‍. വധൂവരന്മാരെ ചിരിപ്പിച്ചും കരയിച്ചും അവര്‍ ഒട്ടനേകം ചിത്രതാള്കള്‍ ധന്യമാക്കി. അവര്‍ക്കവസാനം മടുത്തു കൊണ്ടാകണം, ബന്ധുക്കളെയും ചിര്രിപ്പിക്കാനായി അതിന്റെ മുകളിലീക്ക് കയറ്റാന്‍ തുടങ്ങി. വന്നവര്‍ മുഴുവന്‍ ചിരിച്ചു തീര്‍ന്നപ്പോള്‍ ഞാനും പോയി നന്നായൊന്നു ചിരിച്ചു! എന്തോ, എന്തെ ചിരി കൂടുതല്‍ നന്നായത്ണ്ടാകൊണ്ടാകണം, അവര്‍ എന്നെ വേഗം പറഞ്ഞയച്ചു! കൂട്ടുകാരന്‍റെ  കൈപിടിച്ച് കുലുക്കി നിന്നെ പിന്നെ കണ്ടോലമെന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ ഭൂമിയിലീക്ക് ഇറങ്ങി. സാമാന്യം നല്ല തിരക്കുണ്ടായിരുന്ന ഭക്ഷണാലയത്തില്‍ ഇടിച്ചു കയറി എന്‍റെ ജോലി നിര്‍വഹിക്കവേ, "എന്‍റെ അമ്മായിയുടെ വീടിന്റെ അടുത്താണ് തന്റെ വീട്" എന്ന് പറഞ്ഞു ഒരാള്‍ ചോറുമായി വന്നു. നാലാമത്തെ പ്രാവശ്യം ചോദിച്ചതികൊണ്ടാകണം, അയാളുടെ മുഖത്ത് തിലകനെ കണ്ട ഇന്നസെന്റിന്റെ പോലെ ഒരു ഭാവം! ഞാന്‍ അത് കാര്യമാക്കാതെ എറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചു.

    നേരം ഏതാണ്ട് രണ്ടു മണി ആയിക്കാണും. എനിക്ക് തിരിഛെത്താനുണ്ട്. ഏകദേശം 400 കിലോമീറ്റര്‍ ആണ് എന്നെ കാത്തിരിക്കുന്നത്. തരുണീമണികളുടെ നേത്രശരമേറ്റു പുളകിതനായി ഞാന്‍ ഹാളിന്‍റെ പുറതേക്ക് കടക്കുമ്പോള്‍ പുറകില്‍ നിന്നൊരു കിളിനാദം; "ഏട്ടാ, ഒന്ന് നിലക്കു". ഞാന്‍ സഡണ് ബ്രേക്കിട്ട രാജധാനി ട്രെയിന്‍ കണക്കെ നിന്നു. അതാ ഒരു കൊച്ചു സുന്ദരി എന്നെ വിളിക്കുന്നു; പ്രായം ഏകദേശം 22 വയസ്സ്. നല്ല വെളുത്ത നിറം, ഐശ്വര്യം കളിയാടുന്ന മുഖം, ഞാന്‍ മനസ്സില്‍ പറഞ്ഞു, ഇവള്‍ പറയാന്‍ പോകുന്നത് പണ്ട് മഞ്ജു  വാര്യര്‍ ദിലീപിനോട് പറഞ്ഞ ആ കാര്യം, പാര്‍വതി ജയറാമിനോട് ചോദിച്ച അതേ കാര്യം; ശ്രിനിവാസന്‍ മോഹന്‍ലാലിനോട് ചോദിച്ച കാര്യമല്ല ! ഇതു അത് തന്നെ ആകണേ! എന്‍റെ ഹൃദയം പഴയ KSRTC ബസ്സിന്റെ engine കണക്കെ അടിക്കാന്‍ തുടങ്ങി. അവള്‍ എന്‍റെ അടുത്തേക്ക് നടന്നടുത്തു. എന്‍റെ ഹൃദയം ഇപ്പോള്‍ അടിച്ചു നില്‍ക്കും എന്നെനിക്കു തോന്നി!  അവളിപ്പോള്‍ എന്‍റെ തോടടുത്തെത്തി കഴിഞ്ഞു, ഇതാ അവളതു പറയാന്‍ പോകുന്നു, ആ അസുലഭ മുഹുര്തം എത്തി കഴിഞ്ഞു. ഞാന്‍ അതിനായി എന്‍റെ മനസ്സും ശരീരവും സുസജ്ജമാക്കി.



   അവള്‍ എന്‍റെ അടുത്ത് വന്നു എന്‍റെ  കണ്ണ്കളിലേക്ക്  നോക്കി. എന്നിട്ടിങ്ങളെ പറഞ്ഞു;
" ഇതു ഏട്ടന്റെ കയ്യില്‍ നിന്നും വീണ ചെറു നരങ്ങയാ, വെചോളു ! "


ചെറുനാരങ്ങ കണ്ടു പിടിച്ചവനെ മനസ്സില്‍  സ്മരിച്ചു ഞാന്‍ ബംഗാളുരിലേക്ക് മടങ്ങി.


                                                                                                                - സ്വന്തം നിഖില്‍.

Eid Mubarak

നമസ്ക്കാരം ,

   എല്ലാര്‍ക്കും എന്‍റെ ഈദ്‌ ആശംസകള്‍.

             നല്ല നെയ്ച്ചോറും ബിരിയാണിയും പത്തിരിയും കോഴി ഇറച്ചിയും  വെട്ടിവിഴുങ്ങി, നമ്മുടെ സ്വന്തം  ഏഷ്യാനെറ്റും സുര്യടിവിയും കണ്ടു , ഒരു ഏമ്പക്കവും വിട്ടു ഇരിക്കുന്ന നിങ്ങള്‍ക്ക് എന്‍റെ സലാം. എന്ന് ഓഫീസിനു അവധി ഉണ്ടാകുമെന്ന് കരുതി നേരത്തെ ഞാന്‍ എഴുന്നേറ്റു. വിധിയുടെ കള്ളക്കളി പോലെ ,ഒട്ടും ദയ കാണിക്കാതെ , തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ , ഈ റമദാന്‍ മാസം മുഴുവന്‍ 5 നേരവും വെട്ടി വിഴുങ്ങിയ എന്നെ പോലെയുള്ള മാന്യന്മാരുടെ പ്രവര്‍ത്തികളെ തീര്‍ത്തും അവഗണിച്ചു എന്‍റെ ആ ഡാഷ് മാനേജര്‍ പറഞ്ഞു, "റംസാന്‍ നാളെയാണ്, നിങ്ങള്‍ ഇന്ന് നേരത്തെ വന്നു നേരത്തെ പൊയ്ക്കോ". ഇതെത്ര കെട്ടതാ നമ്മള്‍ ! നേരത്തെ വന്നത് ആരും അറിയില്ല; നേരത്തെ പോകാനായി ഇറങ്ങുമ്പോള്‍ ഇതാ പുറകില്‍ നിന്നൊരു വിളി ;" നിഖില്‍, ആ ഇഷ്യൂവിന്റെ സ്റ്റാറ്റസ് എന്തായി, ഈ ഇഷ്യൂവിന്റെ സ്റ്റാറ്റസ് എന്തായി എന്നൊക്കെ. സ്വന്തമായി ഒരു സ്റ്റാറ്റസ്സും ഇല്ലാത്ത എന്നെപോലെ ഉള്ള ഒരു പഞ്ചപ്പാവതിനോട് ഏതൊക്കെ ചോദിക്കാമോ ? അല്ല, നിങ്ങള്‍ തന്നെ പറയു, ഇതു ശരിയാണോ ?

              ഈ പ്രസനത്തില്‍ നിഷ്ക്രിയത്വം സ്വീകരിച്ച കേരള മുഖ്യമന്ത്രി രാജി വെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ഞാന്‍ ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്താലോ എന്ന് ആദ്യം വിചാരിച്ചു; പിന്നെ നാളെ നാട്ടില്‍ പോകനുല്ലതല്ലേ!  ഏത് ഊച്ചാളി ആഹവനം ചെയ്താലും, ഏതു നിസ്സാര കാര്യത്തിനായാലും, ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ നേരെ ബീവറെജസ്സിലീക്ക് ഓടുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഞാന്‍ കാരണം ഒന്ന് കൂടെ വേണ്ടെന്നു കരുതി ക്ഷമിച്ചു! അല്ലായിരുന്നേല്‍ അവനെയൊക്കെ കാണിച്ചു കൊടുക്കാമായിരുന്നു. മലബാര്‍ ഗോള്‍ഡിന്‍റെ പരസ്യത്തിലെ മോഹന്‍ലാലിനെ മനസ്സില്‍ ധ്യാനിച്ച് രാത്രി ബിരിയാണി കഴിക്കുന്നത്‌ സ്വപ്നം കണ്ടു ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി. ഇനി നേരെ അടുത്തുള്ള നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പോയൊരു വെജിറ്റബിള്‍ ബിരിയാണി കഴിക്കണം.

ബിരിയാണിക്ക് ശേഷം കഥ തുടരും. . . . .

My words goes like this ....

എന്താ പറയാ,

            ഒരാളുടെ സമയം കളഞ്ഞപ്പോള്‍  എന്തോരാശ്വാസം !!

ഒരു മഹാനായ സാഹിത്യകാരനായത് കൊണ്ടോ , ഭാഷയില്‍ അപാരാപണ്ടിത്യം  ഉള്ളതുകൊണ്ടോ അല്ല ഞാന്‍ ഇതു എഴുതുന്നത്‌ . നിങ്ങള്‍ ഇതു എന്ത് കൊണ്ട് വായിക്കുന്നോ, അതുകൊണ്ടുതന്നെ ! അതെ, വേറെ ഒരു പണിയുമില്ലാത്തത് കൊണ്ട് ! പിന്നെ നിങ്ങളെ പോലെ കുറേ കൂത്തറകള്‍  വായിക്കാനുള്ളത് കൊണ്ട് മഹാ കൂതറ ആയ  ഞാന്‍ എഴുതി തുല്ലയ്ക്കുന്നു എന്ന് മാത്രം ! ഈ സൈറ്റിലെ മലയാളം അത്ര ശരിയല്ല, അതിനാല്‍ത്തന്നെ ധാരാളം അക്ഷരങ്ങള്‍ ഉദ്ദേശിച്ച പോലെ വരുന്നില്ല; അക്ഷരതെറ്റ് മറച്ചുവെക്കാന്‍ അത് ഒരുപാട് സഹായിക്കുന്നുണ്ട് ! ഗൂഗിളിനു നന്ദി !!!!

ഇതുവരെ ഞാന്‍ എന്നെ പരിചയപെടുത്തി ഇല്ല്യാലോ; ഞാന്‍ M T നിഖില്‍; മഹാനായ T I M E എഡിറ്റര്‍ നിഖില്‍. മഹാ തെണ്ടി എരപ്പാളി നിഖില്‍  എന്ന് വിവരധോഷികള്‍  വിളിക്കും. നിങ്ങള്‍ അത് കാര്യമാക്കണ്ട. ഒരു മഹാ കിടിലം സംഭാവമാകണം എന്ന അതിയായ ആഗ്രഹവുമായി ഭൂമീ ദേവിക്ക് ഭാരമായി പിറന്നു വീണതാണ് നോം; തൃശ്ശൂരിലെ ഒരു കൊച്ചു നാട്ടിന്‍പുറത്ത്. കേരളത്തിന്റെ തനിമയും സംസ്ക്കാരവും എല്ലാം നുകര്‍ന്ന് ഞാന്‍ ഒരുവിധത്തില്‍ +2 പാസ്സായപ്പോള്‍ അച്ഛനമ്മമാര്‍ക്കെന്നെ മടുത്തു. അവര്‍ എങ്ങിനീയരിങ്ങിന്റെ പേര് പറഞ്ഞെന്നെ വീട്ടില്‍ നിന്നും പുറത്താക്കി. ഹോസ്റ്റലില്‍ നിന്ന് പഠിച്ചാല്‍ മനസ്സമാധാനമായി സിനിമ യെങ്കിലും കാണാമല്ലോ എന്ന് കരുതി ഞാനും സന്തോഷത്തോടെ പടിയിറങ്ങി.

നാലു കൊല്ലം ഞാന്‍ അനുഭവിച്ചു, ശരിക്കും എന്റെ ജീവിതത്തിലെ നാല് കൊല്ലം ഞാന്‍ കളഞ്ഞുകുളിചെന്നുതന്നെ  പറയാം. അച്ഛന്റെ വാക്കില്‍ പറഞ്ഞാല്‍ 4 കൊല നെന്ത്രപ്പയം ഉണ്ടാകണ്ട സമയം ഞാന്‍ 400 കൊല പഴം തിന്നു കളഞ്ഞു. അതിന്റെ തൊലിയുടെ ഗുണം  പോലും കയ്യിലോ  തലയിലോ  ഇല്ല എന്ന് മാത്രം  ! വെറും വേസ്റ്റ് ! എന്നേക്കാള്‍ വേസ്റ്റ് ആയ കുറച്ചു സുഹൃത്തുക്കളെ കിട്ടിയതല്ലാതെ ഒരു മെച്ചവും ഇല്ല്യ.


നാല് വര്‍ഷത്തെ ഇടവേള ക്ഴിഞ്ഞു നിഖില്‍ മോന്‍ ‍ വരുന്നു, സ്വന്തം എന്ന് എല്ലാവരും പറയുന്ന  വീട്ടിലേക്ക്; പുതിയ ശല്യങ്ങള്‍ ചെയ്യാനും, വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനും ....


തുടരും ....

                                                                                                                       - സ്വന്തം നിഖില്‍.

The Saga starts here ...

നമസ്ക്കാരം സുഹൃത്തേ,

       എല്ലാം പെട്ടെന്നായിരുന്നു; ഞാന്‍ പോലും കരുതിയതല്ല ഞാന്‍ ഒരു ബ്ലോഗ്‌ എഴുതി താങ്കളെ  ബുധിമുട്ടിക്കുമെന്നു. എന്ത് ചെയ്യാന്‍, അനുഭവിക്കനാണ് താങ്കളുടെ യോഗം. എന്നാല്‍ നമുക്ക് തുടങ്ങാം എന്താ ... ?
       എന്നും രാവിലെ, ക്ഷമിക്കണം ഉച്ചക്ക് എന്തിനു വേണ്ടിയാണു ദൈവമേ ഈ ദിവസം ഈനു ചിന്തിച്ചു ഞാന്‍ കിടക്കയില്‍ നിന്നും എഴുനേറ്റു. പ്രത്യേകിച്ച് ഒരു പരിപാടികലുമില്ല. ബങ്ങലൂര് പോലത്തെ ഒരു ചെറു നഗരത്തില്‍ മലയാളിയായ എന്നെ പോലെ ഒരു ചെറുപ്പക്കാരന് സമയം കലയാനാണോ വിഷമം ? എല്ലാ പണിയൊന്നുമില്ലാത്ത ബാംഗ്ലൂര്‍ ചെറുപ്പക്കാരുടെയും വാസസ്ഥലമായ ഇലക്ട്രോണിക് സിടിയില്‍ നിന്നും ഞാനും പോയി ഫോറം എന്നറിയപ്പെടുന്ന അല്‍പ വസ്ത്ര ധരികലനെങ്ങിലും വിശാലമാനസ്ക്കരായ പെണ്‍കുട്ടികളുടെ ഇടയിലീക്ക്. അവര്‍ക്ക് ദാരിദ്ര്യം വസ്ത്രത്തിന്റെ കാര്യത്തിലേ ഉള്ളു. കുട്ട്ടം പറയരുതല്ലോ, നമ്മള്‍ ഒന്ന് വെറുതേ നോക്കിയാല്‍ തന്നെ കൂട്ടമായി ആ സുന്ദര നയനനഗല്‍ നമ്മെ ആക്രമിക്കാന്‍ തുടങ്ങും. കുറേ നേരത്തെ ആക്രമണം ചെറുത്‌ നിന്നും തിരിച്ചു പട പൊരുതിയും ഞാന്‍ തളര്‍ന്നു. കേയെഫ്സീ എന്നറിപ്പെടുന്ന ഒരു മാംസ വില്‍പ്പന ശാലയില്‍  കയറി കയ്യിലുണ്ടായിരുന്ന കാശിനു കുറേ മനസ പിന്ടങ്ങളെ അകത്താക്കി , സായിപ്പിന്റെ നാട്ടിലെ കറുത്ത പുകയുന്ന പാനിയം കുടിച്ചു ഒരു വിധത്തില്‍ പുറത്തു കടന്നു. ഇതാ വീണ്ടും യുദ്ധം താനേ.. എല്ലാ എന്നിനി വയ്യ എന്ന് മനസ്സില്‍ തീരുമാനിച്ചു, വേഗം നടന്നു നീങ്ങി ... കൈമോശം വന്ന മനസ്സുമായി ....

    തിരികെ രോമിലെതി, കുളിച്ചു ഏതാ പോകുന്നു ഓഫിസിലീക്ക് .. എന്നെന്നെ കാത്തിരിക്കുന്നത് സമാധാനത്തിന്റെയും വിശ്രമ്തിന്റെയും ദിവസമാല്ലെന്നെനിക്കറിയാം, പിന്നെ ആ ചന്ദനതിരികാര്‍ പറയും പോലെ പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഒരൂ കാരണങ്ങള്‍ ഉണ്ടല്ലോ !!