This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

!! മേൽപ്പടിയാൻ, ടിയാൻ - ഒരു അവലോകനം !!



2013 ജൂൺ 14 :

തിരുവനന്തപുരത്ത്  ടെക്നോ പാർക്കിൽ അന്ന് ഞാൻ സർവ്വ സ്വതന്ത്ര പരിപോഷിതനായി വിരാചിച്ചിരുന്ന കാലം. എൻ്റെ സുഹൃത്തും  സഹമുറിയനും  ആയ ജോർജിന്റെ കൂടെ  അത്താഴം  കഴിക്കാൻ ഇറങ്ങിയപ്പോളാണ് ആ  പോസ്റ്റർ  കണ്ണിൽ പെടുന്നത്.

'COCKTAIL', ഈ അടുത്ത  കാലത്ത് ' തുടങ്ങിയ  നിലവാരമുള്ള  ചിത്രങ്ങളുടെ സംവിധായകൻ  അരുൺ കുമാർ  അരവിന്ദിൻറെ  "ലെഫ്റ് റൈറ്റ് ലെഫ്റ് " എന്ന ചലച്ചിത്രത്തിന്റെ  വ്യത്യസ്തമായ  ഒരു പോസ്റ്റർ ആയിരുന്നു  അത് .  ഭക്ഷണത്തിനു  കാത്തിരിക്കുന്ന  ഇടവേളയിൽ  കണ്ട  ട്രൈലെർ  നന്നേ  ബോധിച്ചത്  കൊണ്ടും , വീട്ടിൽ  പോയി  ചെയ്യാൻ  പ്രത്യേകിച്ച്  ഒന്നും  ഇല്ലാത്തത്  കൊണ്ടും  അത്താഴത്തിനു  ശേഷം  നേരെ  കഴക്കൂട്ടം കൃഷ്ണ തീയ്യറ്റർ  വെച്ചു പിടിച്ചു.

ഒരു നല്ല  ആസ്വാദകനും, സിനിമാ പ്രേമിയും,  അതിലുപരി അതീവ രസികനും ആയ ശംഭു  എന്ന  സുഹൃത്തിനേയും കൂടെ കൂട്ടി.  ഇടതുപക്ഷ  അനുഭാവിയായ  ജോർജ്  എൻ്റെ വലതുഭാഗത്തും  വലതുപക്ഷ  സഹയാത്രികനായ  ശംഭു  എൻ്റെ ഇടതുഭാഗത്തും ആണ് അന്ന് സിനിമ  കാണാൻ ഇരുന്നത് എന്നത്  തികച്ചും യാദർശ്ചികം  മാത്രം ! അതിനാൽത്തന്നെ  നേരെ  നോക്കുക  എന്നതാണ്  എനിക്കുണ്ടായിരുന്ന  ഒരേയൊരു
 പോം വഴി ....

പിന്നെ ഉള്ള  രണ്ടര മണിക്കൂറിൽ ഞങ്ങൾ  കണ്ടത്  അന്നുവരെ  കണ്ടതിൽ വെച്ച്  ഏറ്റവും  കെട്ടുറപ്പുള്ള , നട്ടെല്ലുള്ള  രാഷ്ട്രീയ  സിനിമയാണ്. സത്യത്തെ  അന്തസത്തയിൽ  വെള്ളം ചേർക്കാതെ , വളച്ചൊടിക്കാതെ  നേരിനെ  നേരായി കാണിച്ചുള്ള  ഉള്ള  അവതരണം; അത്  തുറന്നു പറയാനുള്ള  ധൈര്യം ഞങ്ങളെ  ഞെട്ടിച്ചു.  തിരികെ  വീട്ടിലേക്ക്  മടങ്ങുമ്പോൾ  ഞങ്ങളുടെ മനസ്സിൽ  കുടിയേറിയത്  ഇന്ദ്രജിത്ത് എന്ന വിശാലമായ റെയ്ഞ്ചുള്ള  ഒരു യുവനടനും  മുരളി ഗോപി  എന്ന  ആണത്ത്വമുള്ള , കരുത്തുറ്റ ഒരു തിരക്കഥാകൃത്തുമാണ്. ഗോപിസുന്ദറിന്റെ  ഇനിയും  കോപ്പിയടി  പൂർണമായി  സ്ഥാപിക്കാത്ത  ആ  ഗാനവും  മനസ്സിൽനിന്ന്  മാഞ്ഞില്ല ..... തിരക്കും ബഹളവും  ഉണ്ടാക്കാതെ  വന്ന ആ  കൊച്ചു സിനിമ കേരള  രാഷ്ട്രീയത്തെ  പിടിച്ച കുലിക്കി  ഒടുക്കം  ചുവപ്പിൽ  അലിഞ്ഞു  ഇല്ലാതായി !!


2017 ജൂലൈ 07 :

 കന്നഡ മണ്ണിലാണ്  ഇപ്പോൾ  3  വർഷമായി വാസം. നല്ല മലയാളം  മറുത്തു ഹോഗിതേ, ക്ഷമിക്കണം  , മറന്നു തുടങ്ങിയിരിക്കുന്നു  !

ഞാൻ മേൽപ്പടി  ഉന്നയിച്ച  കാര്യ കാരണങ്ങളാൽ  "റിബൽ" സ്ക്രിപ് റ്റുമായി മുരളി  ഗോപിയും  അഭിനയ
 മികവുമായി ഇന്ദ്രജിത്തും , കൂടെ നിലവാരമുള്ള  മലയാള സിനിമയുടെ  അംബാസഡർ  ആയ  പൃഥ്വിരാജുo ഒരുമിച്ചപ്പോൾ മറ്റൊന്നും ചിന്ദിക്കാതെ  "ടിയാൻ" എന്ന  ബിഗ് ബജറ്റ്  ത്രില്ലറിന് ടിക്കറ്റ്  പ്രീബുക്ക്  ചെയ്തു.  സിനിമയുടെ  ട്രൈലർ  കത്തുന്ന പ്രതീക്ഷയിൽ  എണ്ണയൊഴിച്ചു; ആദ്യ  ഗാനം  പുറത്തു വന്നതോടെ ആ  പ്രതീക്ഷ  ആളിക്കത്താൻ  തുടങ്ങി.

ഗാഗ്രാവാഡിയെന്ന ഉത്തർ പ്രദേശിലെ ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.  വികസനവും  പ്രാഥമിക സൗകര്യങ്ങളും  ഇന്നും  അന്യമായ  ഒരു  അർദ്ധവിജ്രംഭിച്ച ഭൂമികയാണ്  ഗാഗ്രാവാഡി.  കുറച്ചു മലയാളി കുടുംബങ്ങൾ  ഭൂരിപക്ഷ ഹിന്ദി  സമൂഹത്തിനോട് ഇടചേർന്നു അവിടെ  കച്ചവടം ചെയ്തു ജീവിക്കുന്നു. ശ്രീ ശങ്കരാചാര്യരുടെ  പിൻ  തലമുറക്കാരനായ  പട്ടാഭിരാമ ഗിരി  എന്ന തമിഴ് ബ്രാഹ്മണൻ  (ഇന്ദ്രജിത്) വാഴുന്ന  ആശ്രമം  അവിടെ ആണ്  കുടികൊള്ളുന്നത് . ആ ആശ്രമത്തിലെ  കിണറിലെ വെള്ളമാണ്  ആ ഗ്രാമത്തിന്റെ ഏക നീരുറവ. പട്ടാഭിരാമ ഗിരി  അന്നാട്ടിലെ  കുട്ടികൾക്കും  ചില  വിദേശി കുതുകികൾക്കും (പാരീസ് ലക്ഷ്മി)  വേദപാഠങ്ങൾ  പഠിപ്പിക്കുന്നതിലൂടെ  ഉപജീവനം  കണ്ടെത്തുന്നു. നൂറ്റാണ്ടുകൾ  പഴക്കമുള്ള  ആശ്രമത്തിന്റെ  രക്ഷാധികാരിയാണ്  പട്ടാഭിരാമൻ.

ഒരു  സുപ്രഭാതത്തിൽ  അവിടെ  ആൾ  ദൈവമായ  മഹാശയ ഭഗവാന്റെ മഹാശയ  ആശ്രമം  സ്ഥാപിക്കാൻ  ഉള്ള  ഒരുക്കങ്ങൾ  നടക്കുന്നു ; അതിനായി  ഗ്രാമവാസികളെ  ഒഴിപ്പിക്കുന്നു ; ഒഴിയാത്തവരെ  ബലം പ്രയോഗിച്ചു  നീക്കം  ചെയ്യുന്നു. അവസാനം  ശിവാവതാരം  ആയ  മഹാശയ  ഭഗവാന്റെ  ആശ്രമത്തിന്റെ  നന്ദിദ്വാരം  ഗിരിയുടെ  ആശ്രമത്തിന്റെ  കവാടമുഖത്തു  നിശ്ചയിക്കുന്നു. ഗിരിയോട്  ആശ്രമം  വിലക്കുവാങ്ങാൻ  ഉള്ള  ശ്രമം  പരാജയപ്പെടുമ്പോൾ  ഭീഷണിയുടെ  പാതയിൽ  കാര്യങ്ങൾ  നീളുന്നു. സാത്വികനായ  ഗിരിക്ക്  കൂട്ടായി  അസ്‌ലാൻ മുഹമ്മദ്  (പൃഥ്വിരാജ് ) ചേര്ന്നു. ഇതാണ്  പരന്ന  അർത്ഥത്തിൽ  ടിയാൻ.

ചർമ്മ ആഴത്തിനു താഴെ  പോകേണ്ടാത്തവർക്ക്  ആസ്വദിക്കാൻ  പൃഥ്‌വിരാജിന്റെ  ഒരു ആക്ഷൻ  രംഗം, മൂന്നു  നാല്  പഞ്ച് ഡയലോഗ്  എന്നിവ  മാത്രമേ  ഈ  സിനിമയിലുള്ളു.  പടം  വകക്ക്  കൊള്ളില്ല, "ലാഗ്" ആണ് , കഥ  പോരാ, ലിങ്ക്  ഇല്ല ,  കാശുപോയി  എന്നൊക്കെ  പറഞ്ഞു  ഈ  സിനിമയെ  എന്ത്  വിലകൊടുത്തും  ബോക്സ് ഓഫീസിൽ   പരാജയപ്പെടുത്താൻ  അക്ഷീണം  പ്രയത്‌നിക്കാം. ഒരു  പുലിമുരുഗാനോ , ഗ്രേറ്റ്  ഫാദറൊ , പ്രേമമോ , ചാർളിയോ   പ്രതീക്ഷിക്കുന്നവർ  ഈ  സിനിമക്ക്  സമയം  കളയരുത്.  താഴെ  എഴുതിയതും  നിങ്ങൾക്കുള്ളതല്ല.  പടം  ഫ്ലോപ്പ്  ; ശുഭം  !!


സീരിയസ്  ആയി  സമീപിക്കുന്നവർ ഈ  ചിത്രത്തിന്റെ  ഗഹനമായി വശങ്ങൾ  തിരിച്ചറിയും  എന്ന്
 വിശ്വസിക്കുന്നു. ഇനി  പറയുന്നത്  അത്തരക്കാരോട്  മാത്രമാണ് . . . .

ടിയാൻ  ഒരു  ക്ലാസിക്  പൊളിറ്റിക്കൽ റെട്രോസ്‌പെക്റ്റിവ്   സിനിമയാണ്.  മലയാളികൾക്ക്  തീരെ  പരിചിതമല്ലാത്ത  ഈ  പേരിന്റെ  അർഥം  പോലെ തന്നെ ആധാരങ്ങളിൽ  അധിഷ്ഠിതമാണ്  ഇതിന്റെ  പ്രമേയവും. " When Man Meets Miracle, EPIC is Born " എന്ന  ടാഗ്‌ലൈൻ  അന്വർത്ഥമാക്കുന്നു  ഈ  സിനിമ .  ഇതിന്റെ  പശ്ചാത്തലം  UP  ആണ്  എന്നത്  ഒരു  യാദ്ര്ശ്ചികത ആയി  തോന്നുന്നില്ല ! ഗ്രാമത്തിലെ  'വറ്റാത്ത ഏക  കിണറും'  വലിയ  അർഥങ്ങളിലേക്ക്  വിരൽ  ചൂണ്ടുന്നു.

പട്ടാഭിരാമ  ഗിരി തലമുറകൾ  പഴക്കമുള്ള  ഭാരത  ഹൈന്ദവ  സംസ്ക്കാരത്തിന്റെ  പ്രതീകമാണ്.  സുരാജിന്റെ  നായർ  കഥാപാത്രം  ഇന്നാട്ടിലെ  ദൈനംദിന  ലാഭങ്ങൾക്ക്  വേണ്ടി  അഭിപ്രായങ്ങൾ  മാറ്റിപ്പറയാൻ  നിർബന്ധിതനാകുന്ന , എന്നാൽ  ചുറ്റും  നടക്കുന്നതൊന്നും  മനസ്സിലാകാത്ത  അഭിനവ  ഭാരതീയ  ഭൂരിപക്ഷമാണ്.  അസ്‌ലാൻ  പല  മാനങ്ങളുള്ള  കഥാപാത്രമാണ്.  മുസ്ലിം  മതവിശ്വാസി ആയി  ജനിച്ച  അദ്ദേഹം  ഒരു  അവധൂതനായി  പര്യവസാനിക്കുന്നു , 'ദൈവത്തിന്റെ  പോരാളി' എന്നാണു  കഥാകൃത്തു  ഈ  കഥാപാത്രത്തെ  വിശേഷിപ്പിക്കുന്നത്.  കുറച്ചു  ഫിക്ഷൻ  ഉള്ള  കഥാപാത്ര  ശ്രിഷ്ട്ടിയാണ്  അസ്‌ലാന്റേത്.  ഭാവിയുടെ  രക്ഷകനായ  അസലാനെ  നമ്മൾ  കണ്ടെത്തണം  എന്നായിരിക്കാം  ഭാവന. മഹാശായ്  ഭഗവൻ  (മുരളി ഗോപി) ഇന്ന്  കാണുന്ന  ഏതൊരു  ആൾ ദൈവത്തിന്റെയും   മത - വർഗീയവാദിയുടേയും  , വർഗ്ഗീയ റിയൽ എസ്റ്റേറ്റ്  കോർപ്പറേറ്റ്  സംഘടനയുടേയും   പ്രതിനിധി  ആണ്.

ഈ ചിത്രം  പോരായ്മകൾ  ഇല്ലാത്ത  സർഗ്ഗ സൃഷ്ട്ടിയൊന്നുമല്ല.  സാത്വികനായ  ഗിരി  താൻ  തന്നെ ആണ്  അസ്‌ലാൻ  എന്ന  തിരിച്ചറിവ്  നേടുന്നത്  സ്വൽപ്പം അതിമാനുഷികമായ  രീതിയിലാണ്  അവതരിപ്പിച്ചിരിക്കുന്നത്  എന്ന്  പറയാതെ വയ്യ. " തത്വമസി " ഗിരിയെ പഠിപ്പിക്കാതെ രക്ഷകനായി  അസ്‌ലാനു  നേരിട്ട്  ശത്രു നിഗ്രഹം  നടത്താമായിരുന്നു ; 'നിയോഗം  അതല്ല'  എന്ന്  വ്യാഘ്യാനിക്കാം വേണമെങ്കിൽ അതിനെ.   മരിച്ച  കുഞ്ഞിന് ഇന്ദ്രജിത്ത്   ജീവൻ  തിരിച്ച നൽകുന്ന  'മിറാക്കിൾ'  പലർക്കും  ദഹിക്കാൻ  സാധ്യതയില്ല. അതിനെ  ദൈവഹിതമായി  കണ്ടാൽ  സിനിമ  ആസ്വദിക്കാം. സാത്ത്വികനായ  ഗിരി  നിയന്ത്രണം  കൈവിടുന്ന  രംഗങ്ങളിൽ  ഉള്ള  വൈരുധ്യം , ബ്രഹ്മണണ്യത്തോടുള്ള അമിത  വിധേയത്വം  തുടങ്ങിയവ  ഒഴിവാക്കാമായിരുന്നു .  സ്വന്തം  മകൾ  മരിക്കുമ്പോൾ  അസ്‌ലാൻ   'മിറാക്കിൾ'  എന്തേ  കാണിക്കാഞ്ഞത്  എന്ന്  ഗിരിക്ക്  ചോദിക്കാമായിരുന്നു !! അല്ലാത്ത  പക്ഷം  പ്രേക്ഷകർ  അത്  സ്വീകരിക്കാൻ  സാധ്യത  കുറവാണു .


 പൃഥ്‌വി  തന്റെ കഥാപാത്രം  അതർഹിക്കുന്ന  അർത്ഥതലങ്ങൾ  പ്രതിഫലിപ്പിക്കുന്ന  രീതിയിൽ അവതരിപ്പിച്ചു. ഇന്ദ്രജിത്  വൈകാരിക നിമിഷങ്ങളിൽ തിളങ്ങി. മുരളി ഗോപി  എല്ലാ  ആൾദൈവങ്ങളെയും  വെറുപ്പിക്കുന്നതിൽ ഒരു പരിധിവരെ  വിജയിച്ചു. സൂരജ്  ഒരു സാധാരക്കാരനായി ജീവിച്ചു. രവി സിങ്  ആണ്  എടുത്ത് പറയേണ്ട മറ്റൊരു  കലാകാരൻ. ഘോർപടെ  ആയി  അദ്ദേഹം  മികച്ച  പ്രകടനമാണ്  കാഴ്ചവെച്ചത്. ഗോപിസുന്ദർ  മികച്ച  ശ്ശബ്‌ദ  വിസ്മയമാണ്  ഒരുക്കിയിരിക്കുന്നത്. സതീഷ്  കുറുപ്പിന്റെ  ക്യാമറ  മനോഹരം. സിനിമയുടെ  രണ്ടാം  പകുതിയിലെ  വിരസത  കുറക്കാൻ  സാധിച്ചിരുന്നെങ്കിൽ  'ജിയെൻ '  മറ്റൊരു  ഹരിഹരൻ  ആയിപ്പോയേനെ.


ചിത്രത്തിന്റെ ' കാച്ചിക്കുറിക്കുയ  തങ്കം ' ഇനി  പറയുന്നവയാണ് .  മുരളി ഗോപി , ഒരു  അഘോരിയെ കൊണ്ട്  " അള്ളാഹു അക്ബർ " എന്നും  അസ്‌ലാനെ  കൊണ്ട് "   നമഃശിവായ " എന്നും  പറയിക്കാൻ  നിങ്ങൾക്കേ  ചങ്കൂറ്റം  ഉള്ളു ; അഭിനന്ദനങ്ങൾ.  അതിന്റെ  അർത്ഥ വ്യാപ്തി  തിരിച്ചറിയുന്ന  ജനങ്ങളും  തിരിച്ചറിയാത്ത  രാഷ്ട്രീയ  കോമരങ്ങളും  ആണ്  ഈ നാടിൻറെ  ശാപം  എന്ന്  പറയാതെ  പറഞ്ഞതിന്  നന്ദി. ആശ്രമത്തിൽ  കോർപറേറ്റ്  പ്രതിനിധികൾ  "imported beef burger" കഴിക്കുന്നതിന്  പിന്നിലെ  സർക്കാസം  നന്നേ ബോധിച്ചു. പോലീസുകാരന്റെ  ' ഉപദേശം ' അസ്സൽ. നമ്മുടെ രാഷ്ട്രീയ  കോമരങ്ങൾ  'പ്രമുഖ'  പ്രതിയുടെ  പിന്നാലെ  ആയതിലാൽ  വിവാദം  ഒഴിവായി  !!

ഈ  നാട്ടിലെ  മനുഷ്യ ദൈവങ്ങളും  രാഷ്ട്രീയ  കോമരങ്ങളും  മത തീവ്രവാദികളും  കോർപ്പറേറ്റ്  ഭീമന്മാരും  ഈ  സിനിമയെ  അട്ടിമറിക്കും. തെലുങ്കു  - തമിഴ്  റീമേക്കുകൾ  അഭയമാക്കിയവരും , 'പ്രമുഖ'  ഹാസ്യ കോപ്രായങ്ങൾ , പുതുതലമുറ തെറിവിളി തുടങ്ങിയവ   മാത്രം  ഹിറ്റ്  ആകുന്നവരും   നിങ്ങളെ  പരിഹസിക്കും ; തളരരുത് .... കാരണം , അവർ 'അമ്മ'യുടെ  കൂട്ടത്തിൽ   കൂവി വിളിക്കുന്ന  ചാവാലികൾ  മാത്രമാണ് ; അവർ  നാളെ  നിങ്ങളുടെ  ചിത്രങ്ങളെ  ഞെട്ടലോടെ  കാണാൻ  ഭയപ്പെടുന്നതിനാൽ  ആളിക്കത്തുകയാണ് .

ഇതു  ഒരു  തുടക്കം  ആയിരിക്കട്ടെ . നിങ്ങൾ  ഈ  കാണിച്ച  ധൈര്യം  കുറച്ച  യുവാക്കൾക്കെങ്കിലും  ഒരു  പ്രതീക്ഷയാണ്, പ്രത്യാശയാണ് .  മഹാശയ  ഭഗവന്മാർ  വിഴുങ്ങുന്നതിനു  മുൻപ്  ഈ  മണ്ണ്  ആരുടേതാണ്  എന്ന്  ചിന്ദിക്കാൻ  ഈ  തലമുറക്ക്  ആകട്ടെ.  ഇത്തരം  സിനിമകൾ  എടുക്കാൻ  കൂടുതൽ  ഹനീഫ്  മുഹമ്മദുമാർ  ഉണ്ടാകട്ടെ. പുതു  തലമുറ   അസ്‌ലാൻ  മാരും  പട്ടാഭിരാമ  ഗിരിയും  "ഞാൻ  കൂടെ  ഉണ്ട് " എന്ന്  പരസ്പരം  പറയുന്ന  ഒരു കാലം  ഈ  ആദി  ശങ്കരന്റെ  മണ്ണിൽ  വിരിയട്ടെ.


അതുവരേക്കും  "അള്ളാഹു അക്ബർ ; ഓം നമഃ  ശിവായ ; ഈശോ  മിശിഖായ്ക്ക്  സ്തുതി ആയിരിക്കട്ടെ " !

                                                         
                                                                                                                                                                                                                                                                                               - ടി യാ  ൻ .

" മസാല ദോശ "



ഏതോവോരു  ഇംഗ്ലീഷ്  മാസം  ഒന്നാം തിയതി സൂര്യൻ പുഞ്ചിരിച്ച്  അനുഗ്രഹിക്കുന്ന  പ്രഭാതത്തിലെ  കേരളത്തിലെ  ഇടത്തരം നഗരം. അവിടെ  നഗരഹൃദയത്തിൽനിന്നു  ഒരൽപം  മാറി  സസ്യലതാതികളാൽ  താലോലിക്കപ്പെട്ടു  സ്വച്ചവായുശ്വസിച്ചു  നില്ക്കുന്ന  ആ പഴയ കെട്ടിടം. മേടമാസത്തെ നെൽപ്പാടം പോലെ അതിന്റെ തൂണുകൾ വിണ്ടുകീറിയിരിക്കുന്നു. ഒരു ശരാശരി  കൂട്ട്മന്ത്രിസഭയിലെ മുഖ്യമന്ത്രി കസേരപോലെ  എപ്പോൾ  വേണമെങ്കിലും  ഇളകി താഴെവീഴാൻ  പാകത്തിന് നിൽക്കുന്ന ഒരു  പഴയ  ഫാൻ ആ വൃദ്ധനാം മന്ദിരത്തിന്റെ പൂമുഖത് ആർക്കൊക്കെയോ  വായുസഞ്ചാരം നല്കുന്നു. പടുതിരികത്തുന്ന ഒരു  ബൾബും ആ  ഫാനിനു  കൂട്ടായി ആ  ചുമരിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അവയ്ക്ക്  മുന്നിലായി  ആർക്കോവേണ്ടി  കാത്തിരിക്കുന്ന  കുറേ കസേരകളും ആ പൂമുഖത്തിന്  ചാരുതയേകി. പൂമുഖതിനു  പ്രൗഢിയേകി കുറച്ചു  മാറി ഒരു  വലിയ ഗേറ്റ് ഒരല്പം കാലിടറി നില്പുണ്ടായിരുന്നു. ആരും വായിക്കാനില്ലാതെ, അല്ല; ആർകും  വായിക്കാൻ ആകാതെ  അവിടെ ആ  ഗേറിന് മുകളിൽ വലിയൊരു പുരാതന  ബോർഡ്‌; അതിൽ  എഴുതിയത് ഞാൻ  പണിപ്പെട്ടു  വായിച്ചെടുത്തു.      
" കേരള സർകാർ സബ് ട്രഷറി ".

അന്നൊരു  പ്രവർത്തി ദിവസമായിരുന്നു. സമയം ഏകദേശം  9 മണി ആയപ്പോൾ  കാലിയായ ബെഞ്ച്‌കൾക്ക്  അവരുടെ അന്നത്തെ  ഇണയെ കിട്ടിത്തുടങ്ങി. ചിലര് ഒറ്റക്കും മറ്റുചിലർ കൂട്ടമായും ആ  വളഞ്ഞ ബോർഡിന് താഴെക്കൂടെ  നടന്നു വന്നു. ചിലര്ക്ക് ഒറ്റക്ക് നടക്കാൻ  മടി ആയത് കൊണ്ട്  ഒരു  വടിയുടെ  ചങ്ങാത്തം തേടി. ചിലര് കൊച്ചുമക്കളെ ആ സ്ഥാനത്തേക്ക്  നിയമിച്ചു. വളർത്തു മൃഗത്തെ കൊണ്ടുവരുന്ന പോലെ സ്വന്തം അച്ഛനെയും മുത്തച്ചനേയും കൊണ്ട് വന്നവരും  ആ കൂട്ടത്തിൽ  ഉണ്ടായിരുന്നു. മറ്റുചിലർക്ക്  സ്വന്തം വൃദ്ധമാതാപിതാക്കൾക്കൊപ്പം  വരുന്നത്  അപമാനം  ആയത്  കൊണ്ടായിരിക്കണം  ഒരു  10 അടി  ദൂരം  പാലിച്ചിരുന്നു ! സ്ഥായിയായ ഒരാറപ്പ്  ആ മാതാപിതാക്കളെ  നോക്കുന്ന  അവരുടെ  കണ്ണുകളിൽ  ഞാൻ  കണ്ടു.

എന്താണ്  ഇന്നു ഇത്ര തിരക്ക് ! സാധാരണ ഒരു  ഭാർഗവിനിലയമായി  കാണുന്ന  ഈ സ്ഥലം ഇന്നു  ജനനിപിടമാണ്. അപ്പോഴാണ് ആരോ  ഒരു  ചിരിയിൽ ചലിച്ചു ഇങ്ങനെ പറഞ്ഞുതന്നത് :  "ഇന്നു ഒന്നംതിയതി അല്ലേ; പെൻഷൻ വാങ്ങാൻ  ഉള്ളവരുടെ  തിരക്കാണ്. പെൻഷൻ കാരേക്കാൾ തിരക്ക് അവരുടെ മക്കൾക്കും  മരുമക്കൾക്കുമാ ..... !! ".

അങ്ങനെ ഇരിക്കെ  ആ കോട്ടവാതിൽക്കൽ  ഒരു ഓട്ടോറിക്ഷ വന്നു നിന്നു. ഏകദേശം ഒരു മുപ്പത് വയസ്സ് വരുന്ന കുലീനത്ത്വം തോന്നിക്കുന്ന ഒരു യുവതി അതില്നിന്നിറങ്ങി  നടന്നു വന്നു. അപ്പോഴാണ്‌ ഞാൻ  ആ ഇടറിയ ശബ്ദം കേട്ടത്.

"മോളെ, എന്റെ  കയ്യൊന്നു പിടിച്ചു താ മോളെ ; തല കറങ്ങുന്നു".

ആ ഓട്ടോയിൽനിന്ന് ഇറങ്ങാൻ കഴിയാതെ ഒരു സാധു സ്ത്രീ ആ യുവതിയ്യോട് അഭ്യര്തിക്കുകയാണ്. യുവതിക്ക് കെട്ട ഭാവമില്ല. ആ അമ്മൂമ്മ എങ്ങനെയോ പുറത്തിറങ്ങാൻ നേരത്ത് ഓടോക്കാരന്റെ സൌമ്യ ശബ്ദം ഇങ്ങനെ പറഞ്ഞു:

"വേഗം ഇറങ്ങ്‌ തള്ളെ;പോയിട്ട് വേറെ ഓട്ടം ഉള്ളതാ ....."

ആ പരിഭ്രമം കൊണ്ടാവാം അവർ ആ വിറയുന്ന കാലുകള്ക്ക് വേഗം കൂട്ടി താഴെ ഇറങ്ങാൻ തുനിഞ്ഞു. ലക്ഷോപലക്ഷം കാതങ്ങൾ  താണ്ടിയ ആ പാദങ്ങൾക്ക് പക്ഷെ ആ വേഗം താങ്ങാനുള്ള ത്രാണി നഷ്ട്ടപ്പെട്ടിരുന്നു. അയയിൽ നിന്നുതിർന്നു വീഴുന്ന നനഞ്ഞതുണി പോലെ  അവർ ആ  കവാടത്തിന്റെ മുന്നിൽ നിലം പതിച്ചു. ആ മുഷിഞ്ഞ ഉടയാടകൾ മണ്ണിന്റെ മണമറിഞ്ഞു. 'വീണ്ടും വരുന്ന ബല്യമാണ് വർധഘ്യം' എന്നാരോ പറഞ്ഞത് എത്ര ശെരിയാണ് !

ആ വൃദ്ധ വീണത് പക്ഷെ കൂടെ വന്ന യുവതിക്ക് സഹിക്കാനായില്ല; വീണു വല്ലതും പറ്റിയോ  എന്നല്ല മറിച്ചു " നിലത്തു നിന്നെനീക്ക് തള്ളെ, ആൾക്കാരെ നാണം കേടുതത്തെ " എന്നാണ്  ആ സുന്ദരി മൊഴിഞ്ഞത്.

യുവതലമുറക്ക്  നാണക്കേട് ഉണ്ടാക്കിയതിൽ  മനം നൊന്ദാണോ അതോ  തന്റെ  ജന്മം വ്യർത്ഥമായല്ലോ  എന്നോർത്താണോ എന്നറിയില്ല, എഴുന്നേൽക്കുമ്പോൾ ആ മുത്തശ്ശിയുടെ കണ്ണുകൾ നനഞ്ഞിരുന്നു. ആരൊക്കെയോ അവരെ ഒരു ബെഞ്ചിൽ പിടിച്ചിരുത്തി വെള്ളം കൊടുത്തു. കൂടെ വന്ന നാരീരത്നം മരുമകൾ ആണെന്ന് ആ വൃദ്ധയുടെ ഇടറിയ വാക്കുകളിൽനിന്ന്  മനസ്സിലായി. മരുമകൾ  വെള്ളം  കൊടുത്തില്ലെങ്കിലും ആ  വൃദ്ധയുടെ പെൻഷൻ ടോക്കണ്‍ വാങ്ങി വരാൻ മടിച്ചില്ല.

ടോക്കണ്‍ വിളിക്കാൻ കത്ത് ആ പഴയ ബെഞ്ചിൽ ഇരിക്കെ അവർ സംസാരിക്കുന്നത് കുറേശേ എനിക്ക്  കേൾക്കാമായിരുന്നു.

മുത്തശ്ശി : "വല്ലാതെ വിശക്കുന്നു മോളെ; നമുക്ക് വല്ലതും  കഴിച്ചിട്ട് വരാം"

മരുമകൾ : " തള്ളെ മിണ്ടാതെ ഇരുന്നോണം; പത്തടി നടക്കാൻ വയ്യാ, അപ്പോഴാ ഭക്ഷണം."

മുത്തശ്ശി : എനിക്ക് ഒരു  മസാല ദോശ കഴിക്കാൻ തോന്നുന്നു മോളെ. നീ എന്റെ പെൻഷൻ മുഴുവൻ എടുക്കില്ലേ, ഒരു  മസാല ദോശ വാങ്ങിത്തായോ എനിക്ക്; വിശന്നിട്ടു വയ്യാത്തോണ്ടാ".

മരുമകൾ : "ദേ  തള്ളെ, മരുന്നിനു തികയില്ല നിങ്ങടെ പെൻഷൻ ; അപ്പോഴ  മസാല ദോശ. എന്നെക്കൊണ്ടൊന്നും പറയിക്കരുത്".

മുത്തശ്ശി : "നീ എനിക്കൊരു മരുന്നും തരണില്ലല്ലോ മോളെ; വെട്ടിലോ  നീ ഒന്നും കഴിക്കാൻ തരില്ല. എന്റെ സ്വത്തു മുഴുവൻ നിനക്ക് തന്നില്ല്യെ ഞാൻ;എന്റെ ആകെക്കൂടെ ഉള്ള പെന്ഷനും നീ തരില്ല്യ. ഒരു ദോശ്യെങ്കിലും താ നിക്ക് നീയ് !"

അതിനു മറുപടിയായി മരുമകളുടെ വക നല്ല പിച്ചുകിട്ടു ആ വൃദ്ധമാതാവിന്റെ കൈക്ക്.

അങ്ങനെ ടോക്കണ്‍ നംബർ വിളിച്ചു. മരുമകൾ കൊണ്ടുവന്ന കടലാസ്സിൽ ആ പ്രായം ചെന്ന വിരലുകൾ പതിഞ്ഞു. അതിന്റെ ഫലമായി പച്ച നോട്ടുകൾ ആ യുവതി എണ്ണി വാങ്ങി. ഇറങ്ങാൻ നേരം ആ വൃദ്ധയുടെ വിറയ്ക്കുന്ന കൈകൾ മരുമകളുടെ കൈകളിൽ പതിയെ പിടിക്കുന്നത് ഞാൻ കണ്ടു .

മുത്തശ്ശി : "മോളെ , അടുത്ത മാസം ഞാൻ ഒന്നും ചോദിക്കില്ല. നീ എനിക്കൊരു ദോശ വാങ്ങിത്താ മോളെ. ഒന്നുല്ല്യെങ്കിലും എന്റെ കാശല്ലേ നിന്റെ കയ്യിൽ ..... "

ഇതു  പറഞ്ഞു തീരുംബോഴേക്കും മുന്നില് വന്ന ഓട്ടോയിലേക്ക് ആ വൃദ്ധയെ മരുമകൾ ചുരുട്ടിക്കയറ്റി. ആ മുറ്റത്ത്‌ നിന്ന പലരുടേയും കണ്ണുകൾ ആ കാഴ്ച കണ്ടു നിറഞ്ഞൊഴുകി. ആ മുത്തശ്ശിയുടെ മുഖം എന്റെ മനസ്സിൽ മായാതെ കിടന്നു.

തൊട്ടടുത്ത ദിവസം ഒരു ചൂട് ചായയുടെ അകംബടിയോടെ ദിനപത്രം വായിക്കവേ പെട്ടെന്നെന്റെ കണ്ണുകൾ ഒരു വാർത്ത‍ കണ്ടു ഞെട്ടി.

" 80  വയസ്സ് പ്രായമായ വൃദ്ധ വീട്ടുകിണറ്റിൽ വീണു മരിച്ചു".






സന്ധ്യക്ക് വെള്ളം കോരാൻ പോയപ്പോൾ കാൽ വഴുതി വീണു മരിച്ചു എന്നാണ് വാർത്ത. വൃദ്ധ ഞാൻ ഇന്നലെ കണ്ട ആ മുത്തശ്ശി തന്നെ ആയിരുന്നു. ആ  മുഖം ഞാൻ എങ്ങനെ മറക്കാനാണ്. അവർക്ക് വെള്ളം കോരാൻ പോയിട്ട് നടക്കാൻ കൂടെ കഴിയില്ല എന്നറിയാവുന്ന എനിക്ക് ആ വാർത്ത ഇന്നും, എന്നും അവിശ്വസനീയം ആണ്.

ഓരോ തവണ ഹോട്ടൽ മെനുവിൽ 'മസാല ദോശ' എന്ന് കാണുംബോഴും അറിയാതെ എന്റെ കണ്ണുകൾ നനയാരുണ്ട്, ഇന്നും .....



സ്വന്തം ,
നിഖിൽ.

T E A M - R O L L I N G S . . . . . ! ! :) :) :) ! !



                 എല്ലാവര്ക്കും അവരുടെ ജീവിതത്തിലെ ഒരോ കാലഘട്ടങ്ങളോട് അവാച്യമായ ഒരു ആത്മബന്ധം ഉണ്ടാകും. അതില്‍ ഒന്ന് തീര്‍ച്ചയായും അവരുടെ വിദ്യാലയ കാലം ആയിരിക്കും. ഞാനും അതിനു ഒരു അപവാദമല്ല. എനിക്ക് ജീവിതത്തിന്റെ സുവര്‍ണ്ണ മുഹൂര്‍ത്തം എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി വരുന്നത് എന്‍റെ കോളേജ് കാലഘട്ടമാണ്. ആദ്യായി വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന, ബാല്യം വിടപറയാന്‍ വിസ്സമ്മത്തിക്കുന്ന മനസ്സുള്ള ഒരു യുവാവായിരുന്നു അന്ന് ഞാന്‍, ഇന്നും, എന്നും !!

               ജീവിതം എന്‍റെ മുന്നില്‍ വെച്ച് നീട്ടിയ സ്വപ്നങ്ങള്‍ക്ക് വര്‍ണമേകാന്‍ എനിക്ക്  'എഞ്ചിനീയര്‍' എന്ന ലേബല്‍ അനിവാര്യമായ ഒരു ദുര്‍ബലനിമിഷത്തില്‍ ഞാന്‍ സ്വയം തിരഞ്ഞെടുത്ത തടവറ ആയിരുന്നു ആ നാല് വര്‍ഷത്തെ അജ്ഞാത വാസം. മനസ്സില്‍ സ്വപ്നങ്ങളും ആതാമാവില്‍ പ്രതീക്ഷകളും കുത്തി നിറച്ച ഒരു നാട്ടിന്‍പുറത്തുകാരന്‍ അന്ന് ആദ്യമായി ആ വിദ്യാലയത്തിന്റെ പടികള്‍ കയറി വന്നപ്പോള്‍ അവനെ എതിരേറ്റത് 'സീനിയേര്‍സ്' എന്ന ഓമനപേരില്‍ വിളിക്കുന്ന ചേട്ടന്‍മാരുടെ ശാരീരികവും മാനസികവും ആയ 'സാന്ത്വനങ്ങള്‍' ആയിരുന്നു. അതിന്‍റെ ഇടവേളകളില്‍ ഏതോ വിചിത്രഭാഷയില്‍ ആശയവിനിമയം നടത്തുന്ന പ്രൊഫസര്‍മാരും സാമാന്യം നന്നായി സാന്ത്വനിപ്പിച്ചു.

           നല്ല കളര്‍ HD പടം ആയിരുന്ന എന്‍റെ ജീവിതം ദൂരദര്‍ശന്‍ മാത്രം വന്നു പോകുന്ന ബ്ലാക്ക്‌ & വൈറ്റ് ടിവി ആവുന്നത് ഞാന്‍ നിസ്സഹായതയോടെ നോക്കി നിന്നു. സഹിക്കവയ്യാതെ ആ TV തന്നെ ഓഫ് ചെയ്താലോ എന്നാലോചിച്ചു ഇരിക്കുമ്പോളാണ് അവര്‍ എന്‍റെ അടുത്തേക്ക് വരുന്നത്, ക്ഷണിക്കാതെ, സ്വന്തം വീട്ടിലേക്ക് എന്ന പോലെ, പൂര്‍ണ്ണ സ്വാതന്ദ്ര്യത്തോടെ. അവര്‍ എന്‍റെ അതേ ജയിലില്‍, അതേ സെല്ലില്‍ ഇത്രയും കാലം ഇവരും ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയാതെ പോയല്ലോ എന്നോര്‍ത്ത് ഞാന്‍ ദുഖിച്ചു !

         കരടി, ചാത്തപ്പന്‍, പാണ്ടി, ബഗ്ഗി, ഇച്ചായന്‍, കുട്ടി, മൊട്ട ....... പിന്നെ ഈ മരമണ്ടന്‍ ഞാനും. ഞങ്ങള്‍ പിന്നെ അങ്ങോട്ട്‌ എന്തിനും ഒരുമിച്ചായിരുന്നു . ആരും കാണാത്തത് ഞങ്ങള്‍ കണ്ടു; ആരും പറയാന്‍ മടിച്ചത് ഞങ്ങള്‍ ഉറക്കെ പറഞ്ഞു; ആരും ചെയ്യാന്‍ പേടിച്ചത് ഞങ്ങള്‍ പരസ്യമായി ചെയ്തു; എല്ലാവരും പഠനത്തിനായി സമയം മാറ്റിവെച്ചപ്പോള്‍ ഞങ്ങള്‍ കുറച്ചു പേര്‍ അവിടെ മനസ്സ് തുറന്നു ജീവിച്ചു.

        ഈ വേറിട്ടു നില്‍ക്കല്‍ ഒരു ശീലമായപ്പോള്‍ ബാക്കി കോളേജ് മുഴുവന്‍ ഞങ്ങളെ "ടീം റോളിങ്ങ്സ്' എന്നു ഒരേ സ്വരത്തില്‍ വിളിക്കാന്‍ തുടങ്ങി. പക്ഷെ , ആ സ്വഭാവ സവിശേഷതയെ 'വ്യക്തിത്വം ' എന്നു  വിളിക്കാനാണ് എനിക്കിഷ്ട്ടം .

          വിപ്ലവം മലയാളിയുടെ രക്തത്തില്‍ ഉള്ളതാണല്ലോ; ആ രക്തത്തിളപ്പും , സ്വതസിദ്ധമായ വിവരമില്ലായ്മ കൊണ്ടുള്ള ധൈര്യക്കൂടുതലും , അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള പ്രായത്തിന്റെ വെമ്പലുംകൂടെ സമാസമം സംഗമിച്ചപ്പോള്‍  ഞങ്ങള്‍ റിബലുകള്‍ ആയി മുദ്രകുത്തപ്പെട്ടൂ. എല്ലാ വിപ്ളവ കരികളെയും പോലെ ഞങ്ങള്‍ക്കും പലതവണ ആ വിദ്യാലയത്തിന്‍റെ ചുവരുകള്‍ അയിത്തം കല്‍പ്പിച്ചു . ആ മതില്ക്കെട്ടുകളുടെ ഉര്‍വശീശാപം ഞങ്ങള്‍ക്ക് തുറന്നു തന്നത്  സ്വതന്ത്രചിന്തയുടെ ഒരു അനന്ത വിഹായുസ്സയിരുന്നു. ശുദ്ധവായു ലഭിച്ച ആസ്മാരോഗിയെ പോലെ ഞങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

         അധികകാലം ഞങ്ങളെ തളച്ചിടാന്‍മാത്രം കെല്‍പ്പുള്ള കൂച്ച് വിലങ്ങുകള്‍ അവിടെ അന്നില്ലായിരുന്നു. ഒടുവില്‍ 'രാജാവ്‌ നഗ്നനാണ് ' എന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു; ചിലര്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു. ചിലര്‍ അറിയാതിരിക്കാന്‍ കണ്ണുകളും കാതുകളും ബോധപൂര്‍വം കൊട്ടി അടച്ചു .

          ആ നാലുവര്‍ഷങ്ങളില്‍ ജീവിത പാഠം നന്നായി പഠിച്ചു ഞങ്ങള്‍ പല വഴികളില്‍ സഞ്ചാരം തുടങ്ങി. വളഞ്ഞു പുളഞോഴുകിയ ജീവിതങ്ങള്‍ പിന്നെ സന്ധിക്കുന്നത് ബാംഗ്ലൂര്‍ എന്ന അധിതി മന്ദിരത്തിലാണ്. കാലചക്രത്തിന്റെ കറക്കത്തില്‍ പലരും അനിവാര്യമായ മാറ്റങ്ങള്‍ക്ക് വിധേയരായി. എന്നാല്‍ മാറാത്ത ഒന്ന് ഉണ്ടായിരുന്നു ; എല്ലാവരും ചെല്ലപേരായി വിളിച്ച ആ    ' റോളിങ്ങ്സ്  '.

          പുതിയ വഴികള്‍ തേടിയ എന്നിലെ സഞ്ചാരി പുതിയ മേച്ചില്‍പുറങ്ങള്‍ തേടി യാത്രതുടര്‍ന്നു. പല യാത്രികരും കൂടെ കൂടി എങ്കിലും യാത്രയുടെ വേഗവും ദൂരവും കൂടെ നിര്‍ത്തിയത് വിരലില്‍ എണ്ണാവുന്ന കുറച്ചു പേരെ മാത്രമാണ്.  അവരില്‍  എല്ലാം ഞാന്‍  ആ  റോളിഗ്സിനെ തിരഞ്ഞു നടന്നു . സഹയാത്രികരുടെ തലമുറകള്‍ കഴിഞ്ഞിരിക്കുന്നു . മുഖങ്ങള്‍ വന്നു പോയ ഒരു സ്റ്റുഡിയോ ക്യാമറ പോലെയാണ് ഇന്നു എന്‍റെ മനസ്സ് .


         ചില ചിത്രങ്ങള്‍ മാത്രം മായാതെ പതിഞ്ഞിരിക്കുന്നു . ചിലത് മറവിയുടെ മാറാലക്കെട്ടുകളില്‍ ഒളിഞ്ഞു കിടക്കുന്നു . ജീവിതം ഒരിക്കലും മായാത്ത സ്മരണയുടെ ശിലാഫലകമാണ്  എന്ന തിരിച്ചറിവ് മാത്രം കൈമുതലായുണ്ട്‌.  മുഖങ്ങള്‍ ഇങ്ങനെ വന്നു പോകുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഞാനായി ജീവിച്ച എന്‍റെ സുവര്‍ണ്ണ കാലഘട്ടം മറക്കുമായിരിക്കാം ; പക്ഷെ , എനിക്ക് അതൊരിക്കലും മറക്കണ്ട .


      ഒടുക്കം സമുദ്രത്തില്‍ ലയിക്കുന്ന അരുവിയിലെ ഒരു ചെറു നീര്‍ക്കുമിള പോലെ ഞാന്‍ ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു .  അറിയാത്ത മഹാസമുദ്രങ്ങളെക്കാള്‍  എന്നും എനിക്കിഷ്ട്ടം എന്നെ തഴുകി ഒഴുകുന്ന എന്‍റെ നിളയെയാണ്  .




                                                                                                         സ്വന്തം,
                                                                                                         നിഖില്‍.

         

ഇടവഴിയിലൂടുള്ള യാത്ര . . . . . . . .



                                                .. .. .. .. എന്നത്തേയും പോലെ ഇന്നും ഞാന്‍ ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാല്‍ ആയപ്പോള്‍ എഴുന്നേറ്റു.  കുറച്ചുനേരം എന്‍റെ സുന്ദരമുഖം നോക്കി വെറുതേ ഇരുന്നു; പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചു. എന്‍റെ മുന്‍പില്‍ എന്നും ഉയരുന്ന അതേ ചോദ്യം ഇന്നും ഉയര്‍ന്നുവന്നു. എന്ത് ചെയ്യും ഞാന്‍ ഇന്നത്തെ തിരക്കേറിയ  ദിവസം ! സത്യത്തില്‍ ഒരു പണിയുമില്ല! വെറുതേ ഓഫീസില്‍ പോയി കുറച്ചു ആര്‍മാദിക്കാം; ചായ കുടിച്ചും facebookil കയറി നിരങ്ങിയും കുറച്ചു സമയം കളയാം. അത് കഴിഞ്ഞു എന്ത് ചെയ്യും!

                                           ചോദ്യം ലളിതമായിരുന്നെങ്കിലും ഉത്തരം അത്ര എളുപ്പമായിരുന്നില്ല്യാ. അതിനു ഉത്തരം കൊടുക്കാതെ ഞാന്‍ ഓഫിസിലീക്ക് യാത്രയായി. സ്ഥിര പരിചിതമായ മുഘങ്ങള്‍ എന്നെ ഇന്നും വരവേറ്റു. എല്ലാവര്ക്കും ഒരു ചിരി സമ്മാനിച്ച്‌ ഞാന്‍ എന്‍റെ കൂതറ സീറ്റിലേക്ക് നടന്നു നീങ്ങി . . . . .

                                          ശവപ്പറംബിനു സമാനമാണ് ഒരു IT സ്ഥാപനത്തിലെ ഉള്‍വശം. ഇരു വശങ്ങളിലും ഉള്ള ശവകല്ലറകള്‍ക്കിടയിലൂടെ നടന്നു നടന്നു അപ്പുറതെതിയാല്‍ അവിടെ നമ്മളെ കാത്ത് കുറേ ശവങ്ങള്‍ ഇരിപ്പുണ്ടാകും ! ചില ശവങ്ങളെ MANAGER എന്നും മറ്റു ചിലതിനെ TEAM LEAD എന്നും വിളിക്കാം.  അതൊക്കെ സഹിക്കാം; വേറെ ചില ശവങ്ങളുണ്ട്, കാണാന്‍ ഐശ്വര്യ റായ് ആണെന്നാ വിചാരം, കണടാല്‍ പട്ടി കഞ്ഞി കുടിക്കില്ല്യാ!  പട്ടിണി കിടക്കുന്നവന്‍ ആയതുകൊണ്ട് ഉള്ളതുവെച്ചു അഡ്ജസ്റ്റ് ചെയ്യാം എന്നു കരുതി നൂക്കുമ്പോള്‍ അവളുമാരുട ജാഡ ഉണ്ടല്ലോ, അതാണ്‌ സഹിക്കാനാകാത്തത് ! സന്യസിക്കാന്‍ പോകലാണ് ഭേദമെന്നു തോന്നും അപ്പോള്‍.

                                        അത്രയും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടു സീറ്റില്‍ എത്തി ലാപ്ടോപ് തുറന്നു അങ്ങ് ONSITE ഇല്‍ ഇരിക്കുന്നവന്‍ അയക്കുന്ന നാറിയ മെയില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരനുഭൂതി! സത്യം പറഞ്ഞാല്‍ തൂങ്ങിചാവനാണ് തോന്നുക. വെറുതെയല്ല ഗാന്ധിജി സായിപ്പന്മാരൂട് നാട് വിടാന്‍ പറഞ്ഞത്; മൂപ്പരും ഒരു സോഫ്റ്റ്‌വെയര്‍ Engineer ആണോ എന്നു ഞാന്‍ സംശയിക്കുന്നു ! ഒരു ഉത്തമ ഗന്ധിയനായി ഞാന്‍ കിലോമീറ്ററുകള്‍ താണ്ടി വന്ന സായിപ്പിന്റെ പ്രേമലേഘനങ്ങള്‍ എല്ലാം ഓരോന്നായി വായിച്ചു അതിനു മനസ്സില്‍ അവന്റെ തന്തക്കു വിളിച്ചു ഒരോന്നോരോന്നിനായി വിനീതമായി മറുപടി പറഞ്ഞു. അപ്പോയീക്കും എന്നിലെ ഭഗത് സിംഗ് പൂര്‍ണമായി ഉണര്‍ന്നു കഴിഞ്ഞിരിക്കും ! അപ്പോഴാണ്‌ പലതിന്റേയും STATUS ചോദിച്ചുകൊണ്ട് എന്‍റെ ടീം ലീടിന്റെ വരവ്! ആന എന്നു പറയുമ്പോള്‍ ചേന എന്നു മനസ്സിലാക്കുന്ന അയാളെ എല്ലാം പറഞ്ഞു മനസ്സിലാക്കി, വീണ്ടും പുറത്തു ചിരിച്ചു ഞാന്‍ എന്‍റെ ദിവസം തള്ളി നീക്കാനുള്ള പ്രയത്നം പുനരാരംഭിച്ചു.
  
                                         ഇതില്‍നിന്നും ഒരു ആശ്വാസം കിട്ടാന്‍ FACEBOOKil കയറിയാലോ, അവിടെയും രക്ഷയില്ല ! കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് എന്ത് ചവര്‍ ഇട്ടാലും അതിനു 100  സൂപ്പര്‍ ലൈക്‌, 1000 Like , 10000 comments ! നമ്മള്‍ നല്ലത് വല്ലതും ഇട്ടാലും തിരിഞ്ഞു നോക്കാന്‍ ഒരു പട്ടിയുമില്ല  ! കലികാല  വൈഭവം! അങ്ങനെ പ്രതീക്ഷക്കൊരു വകയുമില്ലാതെ എന്‍റെ ജീവിതം ഈ ഇടനാഴികളിലൂടെ ഇഴഞ്ഞു നീങ്ങുന്നു, എങ്ങോട്ടെന്നറിയാതെ, ആര്‍ക്കുവേണ്ടി എന്നറിയാതെ !


                              ഇതു അവസാനം വരെ വായിച്ച തങ്ങള്‍ക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി.  തുടരും . . . . .

                                                                                                                    -  സ്വന്തം നിഖില്‍.


ധോണി 'ചിത്രത്താഴ്'' !



ധോണി 'ചിത്രത്താഴ്'- ഒരു ട്വന്റി 20 ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ !

സീന്‍ 1
ഐ പി എല്‍ ചെയര്‍മാന്‍ സുനില്‍ ഗവസ്കാരുടെ ഓഫിസിലീക്ക് സച്ചിന്‍ കയറി വരുന്നു.

സച്ചിന്‍: ഐ പിഎല്‍ ഒരുക്കങ്ങള്‍ എവിടെ വരെയായി ?

സുനില്‍: ഒന്നിനും ഒരു മുടക്കവും വരുത്തിയിട്ടില്ല്യ.

സച്ചിന്‍: ഞാന്‍ തന്ന ചാര്‍ട്ടിലെ പരിശീലനങ്ങളൊക്കെ ... ?

സുനില്‍: അതും നടക്കുന്നുണ്ട് !

സച്ചിന്‍:  ഹോ ... ഭാഗ്യായി. ഞാന്‍ നമ്മുടെ യുവരാജിന്റെ കാര്യോന്നു നോക്കുകയുണ്ടായി. മൂപ്പര്‍ക്കിപ്പോ ദശാസന്ധി ആണ്. ലേശം കുഴപ്പങ്ങളൊക്കെ ഉണ്ടാക്കും. പക്ഷേ, കൂട്ടത്തില്‍ ടീമിന്‍റെ കാര്യം നോക്കിയപ്പോ ലെശോന്നു അന്ധാളിച്ചു ! ഇടിവെ പോലീസ് അറസ്റ്റ് വരെ ഉണ്ടാകാം ! അത്ഭുതം അവിടെയല്ല, അത് സംഭവിച്ചു കഴിഞ്ഞിരിക്കുണു !! പരിഭ്രമിക്കണ്ട, എല്ലാം ദൈവാധീനം കൊണ്ട് തേഞ്ഞു മാഞ്ഞു പോകാനും മതി.

(അങ്ങോട്ട്‌ വന്ന കോഹ്ലിയെ നോക്കി) എവിടെയോ കണ്ടു നല്ല മുഖപരിചയം; എവിടെയാന്നങ്ങട് പിടികിട്ടണില്ല്യ .....

കോഹ്ലി: പാജി മറന്നു ..... നമ്മള്‍ പണ്ട് വേള്‍ഡ് കപ്പ്‌ ടീമില്‍ .....

സച്ചിന്‍: കോഹ്ലി ..... ഹമ്പട കേമാ .... നിന്നെ മറക്കേ !! ഇവിടെ വെച്ച് കാണുമെന്നു സ്വപ്നത്തില്‍ നിരീചില്ല്യ . ഇവര് ഇന്ത്യന്‍ ടീം തൊട്ടു തൊപ്പിയിട്ടു എന്ന് പറഞ്ഞു എന്നെ വന്നു കാണായിരുന്നു.
(സുനിലിനെ നോക്കി) ആളെ വേണ്ടത്ര പരിചയല്ല്യന്നു തോന്നുണു. 2013 ലോക പ്രസിധായ ഓസ്ട്രല്യന്‍ ടൂറിലെ 3 ഇന്നിങ്ങ്സുകളില്‍ രണ്ടെണ്ണം ഇവന്‍റെയാ, ഈ രാവണന്റെ.

കോഹ്ലി: പാജി .... എനിക്ക് പജിയോടു സ്വകാര്യമായി അല്‍പ്പം സംസാരിക്കാനുണ്ട്. 

(സച്ചിനും കോഹ്ലിയും ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം)

സീന്‍ 2
സച്ചിന്‍: കോഴക്കളിയുടെ പല അവസ്ഥാന്ദരങ്ങളും കേട്ടിട്ടുണ്ട്, പക്ഷെ ഇത്ര ഭയാനകമായ ഒരു വേര്‍ഷന്‍ ഇതാദ്യ ! അപ്പൊ ഇയാള്‍ ഇപ്പോഴും ഈ ടീമിന്‍റെ കാപ്ടനായി കഴിയുന്നു ? 

കോഹ്ലി: അതെ പാജി.

സച്ചിന്‍: കോഹ്ലി .... തനിതെന്താ ഉദ്ദേശിക്കുന്നത് ? അടുത്ത കൂട്ടുകാരനായ തനിക്ക് അയാളെ ഒന്നുപദേശിച്ചു കൂടെ ഈ നാറിയ കളിയൊന്നു നിര്‍ത്താന്‍ ?

കോഹ്ലി: ഇല്ല. എനിക്കിനിയും മണിക്കൂറുകള്‍ ബാക്കി ഉണ്ട്. 

സച്ചിന്‍: അനുഭവ ജ്ഞാനംകൊണ്ടും, പിന്നെ തന്നോടുള്ള വാത്സല്ല്യം കൊണ്ടും പറയാ, ഇറ്റ്‌ ഈസ്‌ ഇന്‍ക്യുറബിള്‍. 

കോഹ്ലി: ക്രിക്കറ്റ് പിച്ചിനെ പാജിയോളം അടുത്തറിയുന്നവരിലാണ് ഞാന്‍ എന്‍റെ ഗുരുക്കന്മാരെ കാണുന്നത്. എന്നാല്‍, എനിക്കിന്ന് അവരെയൊക്കെ നിഷേധിച്ചേ പറ്റു . ഞാന്‍ പഠിച്ചതൊക്കെ മറന്നേപറ്റു. ഇതുവരെ ഒരു ക്രിക്കറ്ററും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിചെന്നിരിക്കും, ധോനിക്ക് വേണ്ടി, ഇന്ത്യന്‍ ടീമിന് വേണ്ടി. ഐ ആം ഗോയിംഗ്  ടു ബ്രേക്ക്‌ ഓള്‍ കണ്‍വെന്‍ഷണല്‍ കോണ്‍സെപറ്റ്സ് ഓഫ് ഇന്റര്‍നാഷണല്‍  ക്രിക്കറ്റ്‌. 

സച്ചിന്‍: കൊള്ളാം മോനേ ....... ഞാന്‍ നിന്നെ നിരുല്‍സാഹപ്പെടുത്തുന്നില്ല. പക്ഷെ, എങ്ങിനെ ..... ?

കോഹ്ലി: ധോണിയെ തിരിച്ചു കൊണ്ടുവരാന്‍ പല മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ അത് പലതും ചെന്നെത്തുന്നത് തിഹാര്‍ ജയിലില്‍ ആണ്. അതിനു ഞാന്‍ വേണമെന്നില്ല. ബാല്യത്തില്‍ കോഴ കഥകള്‍ കേട്ടു , കോഴ കളിക്കാരെ കണ്ടു വളര്‍ന്ന ധോണി. അവിടെ വീണു പോയ കടും ചായങ്ങള്‍ ഒപ്പി എടുക്കാന്‍ എനിക്ക് പാജിയുടെ സഹായം വേണം. 

സച്ചിന്‍:  നീ ധൈര്യമായി മുന്നോട്ട് പൊയ്ക്കൊള്ളു. ഞാന്‍ കൂടെ തന്നെ ഉണ്ടാകും.

കോഹ്ലി: താന്‍ ഒരു കോഴ ടീമിലാണെന്നു ധോണി അറിയണം. അത് സ്വന്തം ടീമിന്‍റെ നാവില്‍നിന്നു തന്നെ ഞാന്‍ അറിയിക്കാന്‍ പോകുകയാണ്. എനിക്കറിയാം, .... പാജി ഞെട്ടി. അതറിയുന്ന നിമിഷം ധോണി അതിജീവിചെന്നു വരില്ല ..... മരണം വരെ സംഭവിക്കാം.  പക്ഷെ ആ നിമിഷം ധോണി തരണം ചെയ്താല്‍, പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്ക് തുറന്നുകിട്ടും.

(നടന്നു പോകുന്ന കോഹ്ലിയെ നോക്കി അത്ഭുതപ്പെട്ടു നില്‍ക്കുന്ന സച്ചിന്‍ ! )


സീന്‍ 3
കോഹ്ലി അശ്വിനോട്: 'ഞാന്‍ കരുതിയിരുന്നതിലും വളരെ മുന്‍പുതന്നെ വേദനിപ്പിക്കുന്ന കുറേക്കാര്യങ്ങള്‍ നിങ്ങളിപ്പൊ അറിയാന്‍ പോവുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളത് കേള്‍ക്കണം. ഇന്‍ഡ്യക്ക് വേള്‍ഡ് കപ്പ് നഷ്ടപ്പെടാന്‍ കാരണമായ, ഓവര്‍സീസ് പര്യടനങ്ങളില്‍ നാണം കെടുത്തിയ ഇന്‍ഡ്യന്‍ ടീമിലെ ആ പ്ലേയര്‍... അത് നീ കരുതുന്നതുപോലെ യുവരാജല്ല..അത് ധോണിയാണ്.
ഞാന്‍ ടീമില്‍ വന്ന അന്നുതന്നെ എനിക്ക് മനസിലായി, ഫോം ഔട്ടാണെന്നതൊഴിച്ചാല്‍ യുവരാജിന് മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ല. യുവരാജില്‍ കുറ്റം ആരോപിക്കപ്പെടുമ്പോള്‍ യഥാര്‍ഥ പ്രതി അടങ്ങിയിരിക്കുകയാണ്. ആഹ്ലാദിക്കുകയാണ്. പക്ഷേ അത് ആരാണെന്നു മാത്രം പിടികിട്ടിയില്ല. ആ ഘട്ടത്തിലാണ് ഒരു ദിവസം ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. അവിടെവച്ച് ധോണിയില്‍ നിന്ന് ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷന്റെ അനുഭവം എനിക്കുണ്ടായിത്തുടങ്ങി. വേദനയോടെ ഞാന്‍ മനസിലാക്കി, ഞാന്‍ അന്വേഷിച്ചുനടക്കുന്ന ഇന്‍ഡ്യന്‍ ടീമിലെ ആ പ്ലേയര്‍ എന്റെ അടുത്തുനില്‍ക്കുന്ന ധോണിയാണെന്ന്.
ധോണിയില്‍ എവിടെവച്ച് എന്തുകൊണ്ട് ഈ രോഗം ഉടലെടുത്തു? ഒരിക്കല്‍ ഐ.പി.എല്‍. ഫൈനലില്‍ തോല്പിച്ച മുംബൈയുടെ രോഹിതിന്റെ സാന്നിദ്ധ്യമാണോ അതിനു കാരണം? അതറിയാനാണ് രോഹിതിനെ ഓപ്പണര്‍ ആക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ധോണിക്ക് അതൊരു പ്രശ്‌നമേ അല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. ഒരിക്കല്‍ ഏതോ ടോസിന്റെ കാര്യം പറഞ്ഞ് ഞാന്‍ ധോണിയെ പ്രകോപിപ്പിച്ചു. ധോണി പ്രതികരിച്ചു... അതിരൂക്ഷമായി. അസാധാരണമായി. അത്യപൂര്‍വമായ ഒരു ക്യാപ്റ്റന്‍സിയുടെ അഗ്‌നികുണ്ഡങ്ങള്‍ ആ കണ്ണുകളില്‍ പുകയുന്നത് വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു. ആ നിമിഷങ്ങളില്‍ ഒന്നില്‍ ധോണി അസറുദ്ദീന്‍ ആയി മാറുകയായിരുന്നു.
ധോണിയുടെ പ്രശ്‌നവും അതാണ്, ചില നിമിഷങ്ങളില്‍ ധോണി ബെറ്റിംഗ് ആരോപിക്കപ്പെട്ട ക്യാപ്റ്റനായ അസറുദ്ദീന്‍ ആയി മാറുന്നു. സൈക്യാട്രിയില്‍ ഇതിനെ ദ്വന്ദ വ്യക്തിത്വം അല്ലെങ്കില്‍ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി എന്നു വിളിക്കും. ഈ രോഗബാധ ഉണ്ടാകുമ്പോള്‍ ധോണിക്ക് അമാനുഷികമായ കഴിവുകളാണ്. കളിക്കിടയില്‍ അസര്‍ ആയി മാറുന്ന ധോണിക്ക് ടോസ് ആര്‍ക്ക് കിട്ടുമെന്നറിയാം. ഓപ്പണേഴ്‌സ് എപ്പൊ ഔട്ട് ആകും? എത്ര ബോള്‍ ഫേസ് ചെയ്യും. ഇതൊക്കെയറിയാം. പാര്‍ട്ണര്‍ഷിപ്പില്‍ നോണ്‍ സ്‌ട്രൈക്കര്‍ പോലും അറിയാതെ അയാളുടെ വിക്കറ്റ് കളയുന്നു. മര്യാദയ്ക്ക് ഒരു ബോള്‍ പോലും ഫേസ് ചെയ്യാന്‍ അറിയാത്ത ധോണി ക്ലാസിക് കവര്‍ ഡ്രൈവ് കളിക്കുന്നു. സിക്‌സ് അടിക്കുന്നു. പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം അറിയുന്നില്ല.
എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കില്‍ ധോണിയുടെ പാസ്റ്റ് അറിയണമായിരുന്നു. ഞാന്‍ മിശ്രയെയും കൊണ്ട് പുറപ്പെട്ടു ,റാഞ്ചിയിലേക്ക്. അവിടെ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്ന, ജഡേജയെ ആരാധിച്ച ആ പഴയ ധോണിയെ ഞാന്‍ കണ്ടു. കോഴക്കേസ് പുറത്തുവന്ന ദിവസം ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രം വലിച്ചുകീറിയെറിഞ്ഞ ധോണിയെ ആ പത്രക്കാരന്‍ ഇന്നും ഓര്‍ക്കുന്നു. അതായിരുന്നു ആദ്യ സൈക്കിക് ഡിസോര്‍ഡര്‍. പിന്നെ കുറേക്കാലം കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു. എന്നാലും ആ രോഗ സാധ്യത, പോസിബിലിറ്റി ഓഫ് അനദര്‍ സൈക്കിക് ഡീസോര്‍ഡര്‍ അവിടെ ഉറങ്ങിക്കിടന്നു. പിന്നെയായിരുന്നു ശ്രീനിമാമയുമായുള്ള കൂടിക്കാഴ്ച.
ധോണി വന്നു, ചെന്നെയിലേക്ക്. പക്ഷേ ഇവിടെ അയാളെ എതിരേറ്റത് കോഴക്കാരുടെ ഒരു കൂട്ടമായിരുന്നു. കോഴ വാങ്ങിയ അസറിനോടുള്ള സിമ്പതി പിന്നെ ഒരു എമ്പതിയായി മാറി. താന്‍ അതുപോലെയാണ് എന്നൊരു തോന്നല്‍... ധോണിയിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉണര്‍ന്നെണീക്കുകയായിരുന്നു.

ഇപ്പോള്‍ നമ്മള്‍ രണ്ടുപേരുമല്ലാതെ ഈ കാര്യങ്ങളറിയാവുന്ന ഒരാള്‍ കൂടിയുണ്ട്. യുവരാജ് സിങ്ങ്. ഒരിക്കല്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ക്യാപ്റ്റന്‍ പുറത്തെത്തുമെന്ന അവസ്ഥയില്‍ എനിക്ക് യുവിയെ പുറത്താക്കേണ്ടി വന്നു. നിനക്കുവേണ്ടി, ടീമിന്റെ ധൈര്യത്തിനുവേണ്ടി ഒരായിരം വര്‍ഷം വേണേലും ഔട്ട് ഓഫ് ഫോമായിക്കൊള്ളാമെന്ന് അവന്‍ വാക്കു തന്നിരുന്നു.
കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ ധോണിയിലെ ക്യാപ്റ്റന്‍ അവനെ പൂര്‍ണ്ണമായും കീഴടക്കും. അതനുവദിച്ചുകൂടാ... ചികില്‍സിക്കണം. (രവീന്ദ്ര ജഡേജയോട്) നിങ്ങള്‍ ഇപ്പോള്‍ ടൂര്‍ പോയ സൗത്ത് ആഫ്രിക്ക കോഴക്കഥയിലെ നായകന്‍ ഹാന്‍സി ക്രോണിയയുടെ നാടാണ്. ധോണിയിലെ ക്യാപ്റ്റന്‍ പുറത്തുവരുന്ന അവസരങ്ങളില്‍ നിങ്ങള്‍ ഇവിടുത്തെ പഴങ്കഥയിലെ വൈസ് ക്യാപ്റ്റനായ അജയ് ജഡേജയായി മാറുന്നു. സീനിയേഴ്‌സ് ക്രൂരരായ അന്നത്തെ സെലക്ടര്‍മാരും. അതെല്ലാം അയാള്‍ ഇവിടെനിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. അതായത് ഇന്‍ഡ്യന്‍ ടീമില്‍ ഇപ്പോള്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇരിക്കുന്നതുമായ ഓരോ കാര്യങ്ങള്‍ക്കും അര്‍ഥങ്ങളുണ്ട്. ആ കഥയില്‍ ഇനി പുറത്തുവരാന്‍ രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ. ധോണിയെ പൊലീസ് അറസ്റ്റ് ചെയ്യും. ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കും...
ധോണി ഇപ്പോള്‍ ലാസ്റ്റ് ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇവിടെ വരും. നീ ധോണിയോട് കളിക്കാന്‍ പോകണ്ട എന്ന് പറയണം
ജഡേജ : ഞാന്‍ ഇന്നുവരെ അരുത് എന്ന് പറഞ്ഞിട്ടില്ലെടാ..
കോഹ്ലി : ഇപ്പൊ പറയണം. ധോണിയില്‍ അസാധാരണമായ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാല്‍ നീ പതറരുത്. സകല സ്‌നേഹവും എടുത്ത് അവനെ നീ തിരിച്ചുവിളിക്കണം.

സീന്‍ 4
ജഡേജ : ധോണി എവിടെപ്പോകുന്നു
ധോണി : ബാറ്റ് ചെയ്യാന്‍.
ജഡേജ : ധോണി ഇപ്പൊ പോകണ്ട.
ധോണി: അതെന്താ ഞാന്‍ പോയാല്‍?
ജഡേജ: ഇപ്പൊ പോകണ്ട
ധോണി: ഞാന്‍ പറഞ്ഞതാണല്ലോ ഇന്നിങ്ങ്‌സ് ഫിനിഷ് ചെയ്യാന്‍ ഞാനും പോകൂന്ന്..
ജഡേജ: പോകണ്ടാന്നല്ലേ പറഞ്ഞത്?
ധോണി: വിടമാട്ടേന്‍? നീ എന്നെ ഫിനിഷ് പണ്ണ വിടമാട്ടേന്‍? അയോഗ്യ നായേ ഉനക്ക് എപ്പടി ധൈര്യമിരുന്താ ഏന്‍ മുന്നാടി വന്ന് നിപ്പേ. ഇന്നേക്ക് മൂന്നാം നാള്‍ ഐ.പി.എല്‍ ഫൈനല്‍. ഉന്നെ കൊന്ന് ഓന്‍ വിക്കറ്റെ തെറിപ്പിച്ച് ഓങ്കാരനടനമിടുവേന്‍
ജഡേജ: ധോണീീീീ...


                                                                                                                               - സ്വന്തം നിഖില്‍.

അയാള്‍ . . . . . . ! !


2014, ഏപ്രില്‍ 10.

അയാള്‍ അന്ന് പതിവിലും നേരത്തേ എഴുന്നേറ്റിരുന്നു.

എന്ത് വന്നാലും ഇന്നു ഓഫീസില്‍ നേരത്തേ എത്തണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു.

ഓഫീസിലേക്ക്‌ പോകുമ്പോഴാണ്‌ ആ കാഴ്ച അയാള്‍ കണ്ടത്‌.

റോഡിന്റെ അരികുപറ്റി ഒരു പേപ്പട്ടി കറങ്ങിക്കറങ്ങി നടക്കുന്നു. പിറകെ ഒരുകൂട്ടം തെണ്ടിപിള്ളേരുമുണ്ട്‌.

യാത്രക്കാർ ആ വശത്തുകൂടി നടക്കാൻ ഭയപ്പെടുന്നത്‌ അയാൾ കണ്ടു. കുറെ ദൂരെയെത്തുമ്പോൾ തന്നെ ആ റോഡിന്റെ മറ്റേ അരികിലേക്കു നീങ്ങുന്നു.

“ഇതിനെ തല്ലിക്കൊല്ലാനാരുമില്ലേ”, അയാൾ തെണ്ടിപിള്ളാരോട്‌ ചോദിച്ചു.

“ഇല്ല.”

“അതെന്താ?”

“എല്ലാവരെയും കടിക്കട്ടെ.”

അയാൾ ഞെട്ടി. മനുഷ്യവിദ്വേഷികളായ ഒരു കൂട്ടം പിള്ളേർ, ഒരു പേപ്പട്ടിയേയും കൊണ്ട്‌ നടക്കുന്നു. മനുഷ്യർക്ക്‌ ഭ്രാന്തുപിടിപ്പിക്കാൻ.

തല്ലിക്കൊല്ലണം അയാൾ തീരുമാനിച്ചു. ഓഫീസിലേക്ക്‌ ഒരു ദിവസത്തെ ലീവിനപേക്ഷിച്ചിട്ട്‌ അയാൾ പേപ്പട്ടിയുടെ പിറകേ കൂടി. വെയിൽ മൂത്തു.

തെണ്ടിപ്പിള്ളേർ പിരിഞ്ഞുപോയി. പേപ്പട്ടി മാത്രം, ആരെയും കടിക്കാതെ എന്നാൽ എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട്‌ അലഞ്ഞു നടന്നു. അയാൾ അൽപം പിന്നിലായി എതിരെ വരുന്നവർക്ക്‌ മുന്നറിയിപ്പ്‌ കൊടുത്തുകൊണ്ട്‌ ഊർജ്ജ്സ്വലതയോടെ ഓടി.

ഉച്ച വന്നു.

അയാൾ വിയർത്തൊലിച്ചു. കയ്യിൽ ഒരു ചെറിയ വടി കരുതി. ഈ വെയിലിൽ ഇവനെ കാച്ചണം.

വെയിൽ താണു.

പേപ്പട്ടി അപ്പോഴും അലഞ്ഞു നടക്കുക തന്നെ. ഇടയ്ക്കിടെ അയാളുടെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട്‌, ക്രൂരമായി പല്ലിളിച്ചു കാട്ടി. അയാൾ എറിഞ്ഞു. പേപ്പട്ടി പിടഞ്ഞു വീ‍ണു. പിന്നെ കുടഞ്ഞെണീറ്റ്‌ പൂർവ്വാധികം വേഗതയിൽ ഓടി.

ഓട്‌.

നീ സമുദായത്തിൽ വിഷം ചേർക്കാൻ ഓടുകയാണ്‌, അല്ലേ?

സമുദായത്തെ കളിപ്പിക്കാൻ നടക്കുകയാണ്‌, അല്ലേ?

ഓട്‌. എവിടെ വരെ ഓടുമെന്ന് ഒന്ന് കാണട്ടെ! അയാൾ വീണ്ടും എറിഞ്ഞു. ഏറുകൾക്ക്‌ ശക്തിയേറി. ഏറിൽ നിന്നൊഴിഞ്ഞ്‌, അവൻ അടുത്തുള്ള മദ്യഷാപ്പിലേക്ക്‌ ഓടിക്കയറി. അയാൾ ഒപ്പമെത്തിയപ്പോഴേക്കും, അവൻ ചെറ്റ പൊളിച്ചു പുറത്തു ചാടിയിരുന്നു.

“എന്താ? എന്താ?” ചാരായം കുടിച്ചു കൊണ്ടിരുന്നവർ ചാടിയെണീറ്റു.

“പേപ്പട്ടി.”

“എവിടെ?”

“ഇതിലേ പോയി”, അയാൾ ഭയത്തോടെ പറഞ്ഞു. “അത്രേയുള്ളോ?” അവർ ഇരുന്നു.

“ഹ!ഹ!!” അവരെല്ലാം കൂടി ആർത്തുചിരിച്ചു. അയാൾ കൂടുതൽ കനമുള്ള ഒരു വടി കണ്ടുപിടിച്ച്‌ പുറത്തേക്കോടി.

വൈകുന്നേരമായപ്പോഴേക്കും, പേപ്പട്ടിയും അയാളും കൂടി നഗരം മുഴുവൻ ചുറ്റിക്കഴിഞ്ഞിരുന്നു.

പേപ്പട്ടി മദ്യപിച്ചിരുന്നു. കാറ്റിൽ മണം തങ്ങിനിന്നു.

പേപ്പട്ടിക്കും അയാൾക്കും പിന്നിലായി ഒരു കൂട്ടം ആളുകൾ നടന്നും ഓടിയും പിൻതുടർന്നിരുന്നു.

അയാൾ തിരിഞ്ഞു നോക്കുമ്പോൾ അവർ നിന്നു.

അയാൾ നടക്കുമ്പോൾ അവരും നടന്നു. ക്ഷുഭിതമായ ജനക്കൂട്ടം.

“പേപ്പട്ടി,” അയാൾ അവരോടു പറഞ്ഞു. അതുകേട്ടപ്പോൾ അവർ ഒരുമിച്ചു ഭയന്നുകൂവി.

അയാൾ അവരെ ശ്രദ്ധിക്കാതെ വീണ്ടും തന്റെ കൃത്യത്തിൽ വ്യാപൃതനായി. അനുധാവനം തുടർന്നു. പിറകിൽ അംഗസംഖ്യ കൂടുന്നതായും അവർ ഭയപ്പെടുന്നത്‌ തന്നെയാണെന്നും അയാൾക്ക്‌ മനസ്സിലായിരുന്നു. അവർ എറിയുന്ന കല്ലുകൾ പിന്നിൽ വന്നു വീഴുന്നു.

സന്ധ്യ എത്തി.

പേപ്പട്ടിയെ കാണാൻ കൂടി വിഷമമായി. അത്‌ ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഓടിക്കൊണ്ടിരുന്നു. അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഒരുകൂട്ടം ആളുകൾ ടോർച്ചു ചൂട്ടുമൊക്കെയായി പിറകെയുണ്ട്‌. ഇടയ്ക്കിടെ ഏറുകൾ വന്നു വീഴുന്നുമുണ്ട്‌.

അയാൾ ഓടിയപ്പോൾ അവർ ഓടി. അയാൾ നിന്നപ്പോൾ അവർ നിന്നു. അയാളുടെ ദേഹത്ത്‌ കല്ലുകൾ വന്നുവീണു. പിറകിൽ നിന്ന് ആരോ ‘പേപ്പട്ടി, പേപ്പട്ടി’ എന്നു വിളിച്ചു പറയുന്നത്‌ അയാൾക്ക്‌ കേൾക്കാമായിരുന്നു.

ഓടി ക്ഷീണിച്ചപ്പോൾ അയാൾ നിന്നു. അയാളുടെ കാലുകൾ തളർന്നിരുന്നു. അതുകൊണ്ട്‌ മുൻകൈകളിലും കാലുകളിലുമായി ശരീരം താങ്ങി നിർത്തിക്കൊണ്ട്‌ അയാൾ അണച്ചു.

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നിനും സാധിച്ചില്ല. നാവ്‌ ഉണങ്ങി വരണ്ടിരുന്നു. അയാൾ അലറി.

ശബ്ദം പുറത്തുവന്നപ്പോൾ അയാൾക്ക്‌ അത്ഭുതം തോന്നി. താൻ കുരയ്ക്കുന്നു; ശരിയായ ഒരു പട്ടിയെപ്പോലെ.

ജനക്കൂട്ടം അടുത്തുവന്നു. അയാൾ കുരച്ചുകൊണ്ട്‌, വൈരാഗ്യത്തോടെ അവരുടെ നേരെ ചാടിവീണു.


അപ്പോൾ ഒരു പരന്ന കാർ പതറിപ്പാഞ്ഞ്‌ ഒഴുകി വന്നു. ജനക്കൂട്ടത്തെ കണ്ട്‌ കാറിന്റെ വേഗത കുറഞ്ഞു. പിൻസീറ്റിൽ മലർന്നു കിടക്കുന്ന രൂപത്തെ അയാൾ കണ്ടു. ഞെട്ടിപ്പോയി.

അയാൾ അതിന്റെ നേരെ കുരച്ചു.

പേപ്പട്ടി, നിസ്സംഗഭാവത്തോടെ, തളർന്നു കിടന്നു കുരയ്ക്കുന്ന അയാളെയും ജനക്കൂട്ടത്തെയും നോക്കിയിരുന്നു.

കാർ നീങ്ങിക്കൊണ്ടേ ഇരുന്നു. അയാൾ കല്ലേറുകള്‍ക്ക് നടുവില്‍ അത്യുച്ചത്തിൽ കുരച്ചുകൊണ്ടുമിരുന്നു !! 



                                                                               - സ്വന്തം നിഖില്‍.                                                          

ഹിജഡകളേ നിങ്ങൾക്ക് വിട ........




                   നാണക്കേടിന്റെ പരാകഷ്ട്ടയിൽ പോലും തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നവനാണ് മലയാളി. മറുനാടുകളിൽ ഇത്രയും അധ്വാനിക്കുന്ന ഒരു ജന വിഭാഗം ഇല്ല എന്നുതന്നെ പറയാം. എല്ലാവരുടെയും മാതൃകയായി നമ്മൾ ലോക പ്രീതി നേടുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാം , നമ്മുടെ വീട്ടിലീക്ക് ; മഹാബലിയുടെ നാട്ടിലേക്ക്,നമ്മുടെ ഭരതതിലേക്ക്.


                 പണ്ട് കള്ളവും പൊളിയും പൊളിവചനവും പട്ടിണിയും പരിവട്ടവും ഇല്ലാതിരുന്ന നാടിനെ മാലോകർ "ദൈവത്തിന്റെ  സ്വന്തം നാട് " എന്നൊരു അസൂയ കലർന്ന ആദരവോടെ വിളിച്ചു . നമ്മൾ ദൈവജ്ഞരായി വാണു . അത് അന്ത കാലം . കാലം മാറി കളികൾ മാറി. മഹാബലി മണ്ണിനടിയിലായി ,കൂടെ നമ്മുടെ നന്മകളും .


              നട്ടെല്ല് നഷ്ട്ടപ്പെട്ട നമ്മളെ തൊലി വെളുത്തവർ അടിമകളാക്കി. ആ അടിമത്വത്തിൽ സായിപ്പിന്റെ കല്സരായും തൊപ്പിയും ചുരുട്ടും നമ്മൾ അന്തസ്സിന്റെ കൊടിയടയാളങ്ങൾ ആക്കി. നമ്മുടെ സ്വന്തം  മണ്ണിൽ  നമ്മളെ അടിമയാക്കിയവാൻ വെച്ച് നീട്ടിയ ദിവാൻ  പദവിയും  പേഷ്കാർ  പദവിയും  നമ്മുടെ  അടിമതത്വ  രാഷ്ട്രിയത്തിന്റെ  സ്ഥാപക ശിലകളായി  മാറി.  അങ്ങനെ  അടിമത്തലവന്മാർ ആയവർ  മറ്റു  സ്വദേശികളായ  അടിമകളെ  കൂടുതൽ  പീഡിപ്പിച്ചുകൊണ്ടിരുന്നു.

               പീഡനം  മടുത്തു  നാട് കട്ടുമുടിച്ച് വിദേശികൾ  നാട് നീങ്ങിയപ്പോൾ സ്വദേശികൾ ആ ജോലി  ഏറ്റെടുത്തു.  നമ്മളെ നമ്മൾ തന്നെ ഭരിക്കുന്ന കാലം വന്നു . അന്ന്  നമ്മുടെ കയ്യിൽ  ഒന്നും  ഉണ്ടായിരുന്നില്ല. ആദ്യകാല  ഭരണ കർത്താക്കൾക്ക്  അവർ ഇരിക്കുന്ന  കസേരകളുടെ  വിലയും മൂല്യവും  എന്താണെന്നുള്ള  നല്ല  ബോധ്യം  ഉണ്ടായിരുന്നു. അവർ  ഒന്നുമില്ലായ്മയിൽ നിന്ന്  ഒരു സമത്ത്വ  സുന്ദരലോകം  കെട്ടിപ്പെടുക്കാൻ  പ്രയത്നിച്ചു. 


             ഒടുവിൽ  നമ്മുടെ  പട്ടിണിയും  മാറാവ്യാധികളും  ഒരു പരിധിവരെ  നമ്മെ വിട്ടു  പിരിഞ്ഞു.  നമ്മൾ  ജാതി ഭേദമെന്യേ  വിദ്യ അഭ്യസിക്കാൻ  തുടങ്ങി . തൊട്ടുകൂടായ്മയും  തീണ്ടിക്കൂടായ്മയും  നോക്കെത്താ  ദൂരത്തു  ഓടി ഒളിച്ചു.  തൊഴിലില്ലായ്മയും ഒരു പരിധി വരെ  ഇല്ലാതായി. ഇവിടെ ചെറിയ  വ്യവസായങ്ങൾ  വന്നു.  അധ്വാനിക്കാൻ  തയ്യാറായവന്  അവസരങ്ങൾ  ഉണ്ടായി.  ഐ  ടി  വിപ്ലവം  നമ്മുടെ നാട്ടിലും  മോട്ടിട്ടു


                  ചെറു പട്ടണങ്ങൾ മഹാനഗരങ്ങളായി , ഗ്രാമങ്ങൾ  പട്ടണങ്ങളായി.  ഇന്ത്യയിലെ ഏറ്റവും  കൂടുതൽ പ്രതിശീര്‍ഷവരുമാനം [Per Capita Income] ഉള്ള  സംസ്ഥാനങ്ങളിൽ  കേരളം  മൂന്നാമതായി. ഒന്നാമനായ  ഹരിയാനയുടേയും രണ്ടാമനായ  തമിൾ നാടിന്റെയും മൂനിലോന്നുള്ള കേരളം അത്  സാധിച്ചത്  ഒരു ചെറിയ  കാര്യമല്ല. കൊള്ളാവുന്ന  ഒരു വ്യവസായവും  ഇല്ലാതെ, 3.5 കൂടി പേരുടെ നികുതി കൊണ്ടും  പ്രവാസികളുടെ രക്തം  വിയര്പ്പാക്കി  കിട്ടുന്ന  വിദേശ നാണയം കൊണ്ടും നമ്മൾ  ഇതു സാധ്യമാക്കി. 

               ഒരു  വ്യവസായ  സ്ഥാപനം  തുടങ്ങാൻ  വന്നാൽ  അവനെ   ' ഭൂഷ്വാ '  ആകി  രാഷ്ട്രീയ  കോമരങ്ങൾ  അഴിഞ്ഞാടി .  കാരണം  നാട്ടിൽ  വ്യവസായങ്ങൾ  വന്നു  എല്ലാവർക്കും  തൊഴിൽ  ലഭിച്ചാൽ  ഇവർക്ക്  നില നില്പ്പില്ലതാകും.  പിന്നെ ഇവരെ ജയ് വിളിക്കാൻ  ആരുമില്ലാതാകും.  
അതിനാൽ  ഒരു നിശ്ചിത ശതമാനം  ആൾക്കാരെ  തൊഴിൽ  രഹിതരായി  അവർ   നിലനിർത്തി.  1000 പേർക്ക്  മുകളിൽ  തൊഴിൽ  കൊടുക്കുന്ന  വിരലിൽ  എണ്ണാവുന്ന  സ്ഥാപനങ്ങളേ  ഇന്നും  നമ്മുടെ  നാട്ടിൽ  ഉള്ളൂ എന്നതിന് കാരണവും മറ്റൊന്നല്ല. 


              ഇന്ത്യയിൽ  ഏറ്റവും  കൂടുതൽ  നദികളുള്ള  സംസ്ഥാനങ്ങളിൽ  ഒന്നാണ്  കേരളം,  ഏറ്റവും കൂടുതൽ ആയി  വ്യവസായങ്ങൾക്ക്  വേണ്ടുന്ന  റോ മെറ്റീരിയൽ  ആണല്ലോ  ജലം .  അത് കഴിഞ്ഞാൽ  skilled  labour നൽകാനും  നമ്മോളം  വരില്ല  മറ്റൊരു സംസ്ഥാനവും . മലയാളിക്ക് വഴങ്ങാത്ത ഏതു  തൊഴിലാണ്  ഉള്ളത്  !!  എന്നിട്ടെന്തേ  ഇവിടെ  വ്യവസായങ്ങൾ  വന്നില്ല  ?  


                  രാഷ്ട്രീയ കോമരങ്ങൾ  ഇവിടെ  നല്ല  റോഡുകൾ  ഉണ്ടാവരുതെന്നു  എന്തിനു  ശഠിക്കുന്നു ? മലയാളികൾ  വേഗത്തിൽ  യാത്രചെയ്താൽ  എന്താ എത്ര കുഴപ്പം ? ആലോചിച്ചിട്ടുണ്ടോ?  വാളയാറിനു പുറത്തു ഡൽഹി  വരെ  റോഡു  oneway യും  rubberised ഉം  ആകാമെങ്കിൽ , അവിടെ ഒക്കെ  നമുക്ക്  TOLL  ആകാമെങ്കിൽ  എന്തേ  കേരളത്തിൽ  ആയിക്കൂടാ ?  മറ്റു  സംസ്ഥാനങ്ങളിൽ  60 മീറ്റർ  വീതി ആണ്  റോഡുകൾക്ക് , നമുക്ക്  30 മീറ്റർ  ധാരാളമെന്നു  കോമരങ്ങൾ  വിധിച്ചു . കേരളത്തിൽ സ്ഥലമില്ല പോലും !!! ഇന്ത്യയിലെ  ഏറ്റവും  ചെറിയ  UNION TERRITORY ആയ ഗോവയിൽ , ഏറണാകുളം  ജില്ലയെക്കാൾ  ചെറിയ ഗോവയിൽ  60 മീറ്റർ  റോഡിനു  സ്ഥലം  പാകിസ്താനിൽ  നിന്ന്  കൊണ്ടുവന്നോ  ??  !!!

            EXPRESS  HIGHWAY  വന്നാൽ  കേരളം  രണ്ടായി  വിഭജിക്കപ്പെടുമെത്രേ !! കോമരങ്ങളുടെ അടുത്ത  വെളിവാട്‌ !!  അങ്ങനെയെങ്കിൽ  കാശ്മീർ  മുതൽ  കന്യാകുമാരി  വരെ  നീണ്ടു കിടക്കുന്ന  ഹൈവേ  എന്തുകൊണ്ട്  ഇന്ത്യയെ  വിഭാജിച്ചില്ല ? സഹ്യ പർവ്വതവും വിന്ധ്യനും  60 മീറ്ററിൽ  കൂടുതൽ  വീതിയുള്ള  ഗംഗ , യമുന ,സത്ലജ് , ഗോദാവരി ,കാവേരി ,ഭാരതപുഴ തുടങ്ങീ നദികൾ  എന്തേ  ഇന്ത്യയെ കഷ്ണങ്ങൾ  ആകിയില്ല ? എന്തേ  കേരളത്തിൽ  മാത്രം  ഈ  വിഭാഗീയത ? കൊമാരങ്ങൾക്ക്  മറുപടിയുണ്ടോ??


       ഇനി  കാര്യത്തിന്റെ നിജസ്ഥിതി പറയാം. കേരളത്തിന്റെ 50% തീരദേശണ്.  അതിൽ  കണ്ണൂർ , കോഴിക്കോട്, ചാവക്കാട്, ചെറായി, കൊച്ചി, കൊല്ലം ശംഖു്മുഖം, കോവളം  തുടങ്ങിയവ  രാജ്യാന്ദര  ബീച്ചുകൾ ആക്കാൻ  പൂർണ  യോഗ്യം. മിക്കതും  അന്താരാഷ്ട്ര  തുറമുഖങ്ങൾക്കും  അനുയോജ്യം.  അതിനു  കരുത്തേകാൻ  പോന്ന  റോഡുകൾ  കൂടെ  വന്നാൽ  സൌത്ത് ഏഷ്യയിലെ  ഏറ്റവും  നല്ല  ചരക്കു ഗതാഗത മെഘലയായ് കേരളം  മാറും ; ഇപോഴത്തെ  സിങ്കപ്പൂരിനേക്കാൾ  മൂന്നു മടങ്ങ്‌  വ്യാപാരം  ഇവിടെ  നടക്കും. തൊഴിൽ  ശാലകൾ  തൊഴിലില്ലായ്മ  തുടച്ചു നീക്കും.  ആവശ്യത്തിനു  തൊഴിലാളികളെ  കിട്ടാതാകും.  പിന്നെ  എവിടുന്ന്  ലഭിക്കും  പാർട്ടിക്ക്  അണികളെയും  രക്തസാക്ഷികളെയും  !! അതോടെ  പാർട്ടി  നാമാവശേഷമാകും. ആ ഭയമാണ്  നമ്മളെ  ഇന്നും  കുണ്ടിനിടയിലെ  റോട്ടിലൂടെ  നടത്തുന്നത്.



          സർവ ലോക തൊഴിലാളികളെ  സംഘടിപ്പിച്ചു  ശക്തരാക്കി അവസാനം  സ്വന്തം  നാട്ടിൽ  തൊഴിൽ  എടുക്കാൻ bengali കളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് . bengalഇൽ  വസന്തം  ഉണ്ടാക്കി  ഉണ്ടാക്കി  ഇപ്പോൾ  അവർ  നമ്മുടെ  നാട്ടിലെ  കൂലിപ്പണിക്കാർ  ആയി !!!! നമ്മുടെ  ഭാവി  ഇനി എവിടെയാണോ  ആവോ !!!! സംഘടിപ്പിച്ചു  സംരംഭങ്ങൾ  പൂട്ടിച്ചവർ  ഇതുവരെ  ഒരെണ്ണം  എങ്കിലും  തുറപ്പിച്ചു  പ്രവർത്തിപ്പിച്ചിട്ടുണ്ടോ ?  നേരാം വണ്ണം  പ്രവർത്തിക്കുന്ന  തൊഴിൽ  ശാലകൾ  അടപ്പിക്കുന്നതാണോ  സോഷ്യലിസം ! അതാണോ  മാര്ക്സിസം ?  



          മാർക്സിന്റെ DAS CAPITAL ഉം  COMMUNIST  MANIFESTO യും,  ലെനിൻറെ  'ദ സ്റ്റേറ്റ്  ആൻഡ്‌ REVOLUTION ' , ചെഗുവേരയുടെ  'മാനിഫെസ്റോ ' തുടങ്ങിയ പുസ്തകങ്ങൾ  കണ്ടിട്ടുള്ള  എത്ര  കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ  ഇന്നുണ്ട് ? 
ഗാന്ധിജിയുടെ  'My Experiments With  Truth' നെഹ്രുവിന്റെ 'ദി Discovery  Of  India ' സുഭാഷ്‌  ചന്ദ്ര ബോസിന്റെ  'AN INDIAN PILGRIM' എന്ന  പുസ്തകങ്ങളെ  പറ്റി  കേട്ടിട്ടുള്ള  എത്ര കോണ്‍ഗ്രസ് പ്രമാണിമാർ ഇന്നുണ്ട്  ?  എന്താണ്  നമ്മുടെ  നേതാക്കളുടെ  രാഷ്ട്രീയ  പാരമ്പര്യം?  കരുണാകരന്  CLIFF   ഹൗസിൽ കാലു തിരുമ്മി കൊടുത്തോ?  നായനാരുടെയും  A K G യുടെയും  ഫോട്ടോ  വീട്ടിൽ  ഉള്ളതോ ?  സ്വാതന്ത്ര്യ സമര കാലത്ത്  പിടിച്ചു പറിയുടെ  പേരിൽ  ജയിൽ വാസം  അനുഷ്ഠിച്ചതോ  ? അടിയന്തരവസ്ഥ കാലത്ത്  അരി തമിൾ  നാട്ടിലേക്ക് കടത്തിയതിന്  ജയിലിൽ  പോയ ഒരാൾ  പുറത്തു വന്നത്  സഖാ വായാണ്, ഇന്നു  അയാളാണ്  ' PARTY ', PARTY  അയാളാണ്  !!! കലികാല വൈഭവം  !! 1996il   അണക്കെട്ട്   കേസിൽ  374 കോടിയുടെ  1% കമ്മീഷൻ [3.74 കോടി ] കേരള  state ൻറെ കാശിൽ  കയ്യിട്ടുവാരിയ തിൽ തെറ്റില്ല   എങ്കിൽ  2013il  കള്ളപ്പണകാരുടെ 10 കോടി നികുതി  അടക്കാത്ത  പണം  പോയതിൽ  ഇത്ര  ഊക്കം  കൊള്ളുന്നതെന്തിനു  !!!! 



             തലസ്ഥാനത്തു  1  ലക്ഷം  പേരെ  നിരത്തി  സമരം  അരങ്ങേറുന്നു , ആർക്കുവേണ്ടി ? ഒരു ദിവസം സമരത്തിന്‌  വരുന്ന ആള്ക്ക് കൂലി 1500 രൂപ . 4 നേരം  ഭക്ഷണം  വേറെ . ഒരാൾക്ക്  ഒരു  ദിവസത്തെ  ചിലവു താമസം ഉൾപ്പെടെ  2500 രൂപ ! അങ്ങനെ  1  ലക്ഷം  പേർ  ! ആകെ  ഒരു ദിവസം  ചിലവു  25  കൊടി രൂപ  ! ഇതിനു  മുൻപ്  സോളാർ പ്രശനത്തിൽ  നടത്തിയ ഹർത്താലിൽ  കേരളത്തിന്‌ നഷ്ട്ടം 150 കോടി .  സമരം  തടയാൻ  സര്ക്കാരിന്  ചിലവു  30 കോടി  രൂപ . ചുരുക്കത്തിൽ  10  കോടി  കള്ള പണത്തിന്റെ സോളാർ  കേസിൽ  സാധാരണക്കാരന്റെ 215 കോടി ഇതുവരെ  രാഷ്ട്രീയ ഹിജടകൾ  തിന്നു. ഇനിയും  തിന്നാൻ പോകുന്നു .



                        പെട്രോൾ  വില  30% കൂട്ടിയപോഴും,  പച്ചക്കറി വില 40% കൂട്ടിയപ്പോഴും,  പാചക വാതകം  45% വില കൂടിയപ്പോഴും,  വൈപ്പിനിൽ  കുടിവെള്ളം  കിട്ടാതെ  ആയിരങ്ങൾ  ഇരുന്നപോഴും , കേരളത്തിന്‌  ദശാബ്ദങ്ങളായി പുതിയ  ട്രെയിൻ  കിട്ടാഞ്ഞപോഴും എവിടെ ആയിരുന്നു  ഈ  നേതാക്കൾ ?  ഇതെന്താ  സോളാരിനേക്കാൾ  ചെറിയ  പ്രശനമാണോ സഖാവേ ? !! പാവപ്പെട്ടവന്  SOLAR  കഴിഞ്ഞല്ലേ  ഉള്ളു  എല്ലാം  അല്ലെ !! നാണമില്ലേ ഹേ  മനുഷ്യൻ  എന്ന്  പറഞ്ഞു  നടക്കാൻ  ?


                     സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നുമാണ്  ഇതിലേക്ക്  പിരിവു  എന്നതാണ്  ദുഃഖ സത്യം. കൊടുക്കാതെ  തരമില്ല.  കൊടുത്തില്ലെങ്കിൽ  നാളെ  ജീവൻ  ഉണ്ടാകണമെന്നില്ല  ! ഇതാണോ  ജനാധിപഥ്യം ? 





                    തിരുവനന്തപുരം  മുതൽ  കാസർഗോഡ്‌  വരെ  റോഡ്‌ കേടു തീർത്തു  പുതുക്കി പണിയാൻ  ആകെ 160 കോടി  ധാരാളം  മതി എന്നിരിക്കെ  എവിടെനിന്ന് വന്നു  സമരം  ചെയ്യാൻ  220 കോടി  !!! ഇതാണോ  നിങ്ങള്ക്ക്  മുൻഗണന ! ഇതാണോ  സാധാരണ ക്കാരന്റെ  നീറുന്ന  പ്രശനം  !!! ഈ സമരം  3 ദിവസം  കൂടെ തുടർന്നാൽ  160  കോടി കഴിഞ്ഞു ബാക്കി  135 കോടി രൂപ  കാണും. അത് മതി  കേരളത്തിലെ  70  വയസ്സിനു  മുകളിലുള്ള  സകല  രോഗികൾക്കും  മരണം വരെ ഉള്ള ചിലകിൽസക്കു. അത് മതി  കേരളത്തിലെ  4 മുതൽ 8  വയസ്സ് വരെ ഉള്ള  കുഞ്ഞുങ്ങൾ ക്ക്  ഒരു  വര്ഷത്തെ  ആഹാരത്തിന്. എന്താ  അത് കൊടുക്കാൻ  പാവങ്ങളുടെ  പാർട്ടി  തെയ്യാറാണോ ? അതിലും  വലുതാണോ  പാർട്ടിക്ക്  കള്ളപ്പണക്കാരന്റെ  10 കോടി  ? 

                     
                        ഇടതും വലതും മാറി മാറി വന്നു ഐസ് ക്രീം വിറ്റു, വ്യപിച്ചരിച്ചു, അണക്കെട്ട് തുരന്നു, മലയോരങ്ങൾ കയ്യേറി, അവശ്യസാധന വിലയിൽ  അധികചുങ്കം  ചുമത്തി, പൊള്ളയ വാഗ്ദാനങ്ങൾ നല്കി , കരിമണൽ കള്ളക്കടത് നടത്തി, കട്ട് മുടിച്ചത് നമ്മളെയാണ്‌. അങ്ങ് ഹിമാലയൻ അതിർത്തിയിൽ നമ്മുടെ ശത്രു രാജ്യം 5 പട്ടാളക്കാരെ വെടിവെച്ചിട്ടു. ഇപ്പോഴും വെടിവെപ്പ് തുടരുന്നു. ആർക്കും ഒരു  പരാതിയും  ഇല്ല  !! നമ്മുടെ പ്രധാനമന്ത്രിക്ക് ഇപ്പോഴും സംസാരശേഷി ലഭിച്ചിട്ടില്ല ! പ്രതിപക്ഷത്തിന് ഒരു വ്യസനവും ഇല്ല. രാജ്യ സുരക്ഷയും സാധാരണക്കാരന്റെ ദൈനംദിനജീവിത പ്രശ്നവും എവിടെ സോളാർ  അഴിമതി  എവിടെ !!! 1.75 ലക്ഷം കോടി അഴിമതി കണ്ടപ്പോൾ ഇല്ലാത്ത രോഷം ഇപ്പോൾ എവിടെനിന്ന് വന്നു ? !! രാജ്യത്തിൻറെ അതിര്തിയിൽ  നഷ്ട്ടപ്പെട്ട 5 ദേശസ്നേഹികളുടെ ജീവനേക്കാൾ വിലയോ അഴിമതി പണത്തിനു !! ലോകത്തൊരു രാജ്യവും ഇത്ര അധപധിച്ചു കാണില്ല. നാണമാകുന്നു, ഈ ആണും പെണ്ണും കേട്ട ഹിജടകളെ അധികാര സ്ഥാനമാനങ്ങൾ നല്കി തീറ്റി പോറ്റുന്നതിൽ.

                 ഇതൊന്നും അറിയാത്ത  സാധാരണക്കാരൻ  ടീവിയിൽ  സമരത്തിന്റെ  live  ദൃശ്യങ്ങൾ കണ്ടു ആസ്വദിക്കുന്നു. തെറ്റ്  നമ്മുടെ ആണ്. ഈ  ഹിജഡകളെ  നയിക്കാൻ  വിടുന്നതിൽ.  അവർക്ക്  മുടിക്കാൻ  tax  എന്ന രൂപേണ  നമ്മൾ  അധ്വാനിച്ചു ഉണ്ടാക്കുന്ന   പണം  കൊടുക്കുന്നതിൽ.        സമയമായി , ഒരു  പുനർ  വിചിന്തനത്തിന്...... 


              നമ്മളെ  ഇനിയും ഈ  കള്ളന്മാർ  നയിക്കണോ ? നമ്മുടെ  അധ്വാനം കൊണ്ട്  ഈ  കുലംകുത്തികൾ ഇനിയും  ധൂർത്തു   നടത്തണോ? തീരുമാനിക്കേണ്ടത്  നമ്മളാണ്. നമ്മളാണ് യഥാർഥ  ശക്തി , നമ്മൾ , പൊതു ജനം.  പ്രതികരിക്കു, ഇനിയും ഇതു സഹിക്കാൻ  നമ്മൾ വെറും വിഡ്ഢികൽ  ആണോ ? കുടിച്ച  അമ്മയുടെ മുലപ്പാലിൽ  കലര്പ്പിലെങ്കിൽ , ജനിപ്പിച്ച  പിതൃത്വത്തിൽ സംശയമില്ലെങ്കിൽ , എതിർക്കു  ഈ ദേശ ദ്രോഹികളെ .......


           "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ;
           ക്ഷണമെനീപ്പിൻ , അനീതിയോടെതിർപ്പിൻ "

                                                                                              - വാഗ്ഭടൻ .



      

    
                                                                                                 - സ്വന്തം  നിഖിൽ .
           
                         




"അടി കപ്പ്യാരെ കൂട്ടമണി" !!!!


                                  കുറച്ച്  നാൾ  ഞാൻ തിരക്കിലായിരുന്നു; നിലം  തോടീക്കാതെ കാലം എന്റെ ജീവിതം  വെച്ച് 'FIFA WORLD  CUP' നടത്തുകയായിരുന്നു. പൂനെക്കെതിരെ സിക്സറുകൾ അടിച്ചു തളർന്ന Gayle കണക്കെ അവസാനം കാലക്കേടിനും എന്നെ നിലംപരിശാക്കി മടുത്തു എന്ന് തോന്നുന്നു. എന്റെ ബ്ലോഗിന് താഴെ വരുന്ന കമന്റ്‌ വായിച്ച് നെടുവീർപ്പിടുന്നതിലും  പരിതാപകരം ആയിരുന്നു എന്റെ ഈ ഇടവേളയിലെ ഭുതകാലത്തെ മനോനില [മനോരോഗം  ഇപ്പോഴും  പഴയത് പോലെത്തന്നെ ഉണ്ട് ]. നഷ്ട്ടപ്പെടാൻ ഇനിയൊന്നും ബാക്കി  ഇല്ലാത്തതുകൊണ്ട് [പണ്ടും ഒരു കോപ്പും ഇല്ലായിരുന്നല്ലോ !!] ഞാൻ  ഇപ്പോഴും പനപോലെ നിൽക്കുന്നു. അങ്ങനെ സാഹചര്യങ്ങൾ എന്നെ  വീണ്ടും  ഒരു എഴുത്തുകാരനാക്കി  എന്ന്  പറഞ്ഞാൽ  മതിയല്ലോ !

                               
                                    ഇത്തവണ ഞാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നാണ് മലയാള സാഹിത്യശാഘയെ പുഷ്ട്ടിപ്പെടുത്തുന്നത് ! അതെ, ഞാൻ 4.5 വർഷത്തെ സംഭവബഹുല വാസത്തിനുശേഷം ബേങ്കലൂരുവിനോടു വിടപറഞ്ഞിരിക്കുന്നു ! ഇപ്പോൾ ശ്രീ പത്മനാഭന്റെ മണ്ണിലാണ് തമ്പടിച്ചിരിക്കുന്നത്‌ . നിങ്ങൾ പ്രതീക്ഷിച്ചപോലെ എന്നെ  ബേങ്കലൂരുവിൽ നിന്ന് ചവിട്ടിപ്പുറതാക്കിയതല്ല, ഞാൻ സ്വയം ഇറങ്ങി പോന്നതാണ് [ഞാൻ  ഒരു ഗണേഷ്‌കുമാർ ഫാൻ ആണ്; ഒരിക്കലും  സത്യം സമ്മതിക്കില്ല്യ !!] . വിദേശത്ത് സ്ഥിരമായി തോൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പോലെ ഈ ലോകത്ത് മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം ആണല്ലോ. എന്നെ നിറഞ്ഞ മനസ്സോടെ, ആത്മാർഥമായി, എന്നും എപ്പോഴും എന്തിനും കൂടെനിന്ന് 'കാലുവാരിയ'  എന്റെ സഹമുറിയന്മാരെ പിരിഞ്ഞു; എന്റെ വിചാര, വികാര, വിഷാദ വിചിന്ദനങ്ങളും ആത്മഹർഷങ്ങളും തൊട്ടറിഞ്ഞ എന്റെ ഫ്ലാറ്റ് മുറി ഉപേക്ഷിച്ചു പുറത്തിറങ്ങിയപ്പോൾ ഞാൻ അറിഞ്ഞു, എനിക്ക് ഈ ലോകം എന്തെന്ന് കാട്ടിതന്ന എന്റെ നയനങ്ങളിലെ നനവ്‌. അപ്പോൾ നിങ്ങൾ  തെറ്റിധരിക്കും ഞാൻ സെന്റി ആയിട്ടാണ് എന്ന്. നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ, തെറ്റിദ്ധരിക്കാൻ മാത്രമല്ലെ നിങ്ങൾക്കറിയൂ !! ശരിക്കും എന്റെ കണ്ണ് നിറഞ്ഞത്‌ റൂം വൃത്തിയാക്കിയപ്പോൾ പൊടി പോയിട്ടാണെന്നെ  ഞാൻ പറയു; എനിക്ക്  വിവാദം  ഉണ്ടാക്കണമല്ലോ [നിങ്ങൾക്കും ] !!


                                തിരുവനന്തപുരതേക്ക് വരുന്ന വഴി ഞാൻ പത്മനാഭസ്വാമിയുടെ സഹോദരഭവനത്തിൽ [തിരുപ്പതി] ഒന്ന് കയറി. തിരുവനന്തപുരത്തു ചൂടാണെന്ന് നേരത്തെ അറിഞ്ഞത് കൊണ്ടും, ഈ ലോകത്ത് 10 രൂപക്ക് മറ്റെവിടെ നിന്നും അത് സാദ്ധ്യ മല്ലാത്തത്  കൊണ്ടും ഞാൻ എന്റെ രോമകൂപങ്ങൾ തിരുപ്പതി ഭഗവാന് നൽകി യാത്രയായി. ഒരാൾ തന്റെ അഹങ്കാരത്തെയാണ്  [അഹംഭാവത്തെയും] മുണ്ഡനം ചെയ്യുന്നതിലൂടെ ത്യജിക്കുന്നത്‌ . പണ്ടേ വിനയശീലനായ ഞാൻ ഇപ്പോൾ മൊട്ടയടിച്ചു വിനയകുനിയനായി കുനിഞ്ഞാണ് നടക്കുന്നത് . ഇനിയും വിനയം കൂടിയാൽ എന്റെ തല നിലത്ത് തട്ടും !! എന്തായാലും  മൊട്ടയടി കൊണ്ട് 2 ഗുണങ്ങൾ ഉണ്ട്. ഒന്ന്  ചൂടിൽനിന്നുള്ള രക്ഷ; രണ്ടു, എന്റെ വായനക്കാർക്ക് പെട്ടെന്ന് കണ്ടാൽ മനസ്സിലാകില്ല്യ എന്നതിനാൽ ചൂടൻ സമ്മാനങ്ങൾ വാങ്ങാതെ ഒപ്പിക്കാം !!!


                             ഞാൻ പോന്നതും കർണാടകത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ Congress അധികാരത്തിൽ എത്തി . ലങ്കാലക്ഷ്മി പോയ ലങ്കയിൽ ഹനുമാന്മാർ വിളയാടുമല്ലോ ! ബെല്ലാരിയുടെ മൊത്തം എല്ലൂരി BJP ആർമാദിച്ചു; പാവം  മന്ദബുദ്ധിയായ രാജമാണിക്യത്തെ പോലും അവർ ബാക്കി വെച്ചിട്ടില്ല്യ, ആഭസന്മാർ ! ഇനി അടുത്തത് എന്താണാവോ Congress കാണിക്കാൻ പോകുന്നത്  ! ഇന്ത്യയെ മോഡിയെക്കൊണ്ട് മൂടിവെക്കാനാണ് BJPയുടെ  അടുത്ത നീക്കം. 1 ലക്ഷം കോടി കട്ടുമുടിച്ച ഊമയും ബദിരനുമായ ഒരു വൃദ്ധനേക്കാൾ നളതാണല്ലോ 'മൂടി ' എന്നാശ്വസിക്കാം !!! അതിനിടയിൽ അപ്പുറത്തെ വീട്ടിലെ ചൈനക്കാർ നമ്മുടെ പറമ്പിൽ തമ്പുകെട്ടി താമസം തുടങ്ങി എന്ന് കേട്ടു . തറവാട്ടിലെ മുത്തശ്സൻ പറഞ്ഞത് 'അഥിതി ദേവോ ഭവ' എന്നാണ്. അല്ലെങ്കിലേ കാതും നാവും പ്രവർത്തിക്കാത്ത അദ്ദേഹം ഈ 'മങ്കി കാപ്പ് ' തലയിൽ സ്ഥിരമായി വെക്കുന്നതിന്റെ ഗുട്ടൻസ് ഇനിയും പിടികിട്ടിയിട്ടില്ല്യ .പടിഞ്ഞാട്ടിൽ അട്ടം നോക്കി ഇറ്റാലിയൻ മദാമയുടെ വിളികാത്തു കിടക്കുന്ന അങ്ങേർക്ക് തറവാട്ടിലെ സ്ത്രീജനങ്ങളിൽ ചൈനക്കാർ വിത്ത് പാകി എന്ന് കേട്ടാലും കൂടുതലൊന്നും പറയാൻ കാണില്ല്യ . കൂടിവന്നാൽ വാകീറിയവൻ അന്നവും തരും എന്ന്  ആശ്വസിക്കുമായിരിക്കും !!!


                              ഇപ്പുറത്തെ വീട്ടിലും 'പാക്കി' രിമാരുടെ കാര്യം ഇതിലും കഷ്ട്ടം തന്നെ. തറവാട്ടിലെ മക്കളെല്ലാം തരം കിട്ടിയാൽ നിരങ്ങി നിരങ്ങി എങ്ങോട്ടെങ്ങിലും പോകും! ഇതുവരെ നടക്കാൻ അവർ പഠിചിട്ടില്ല്യ . നിരങ്ങിപ്പോയി മിണ്ടാതിരുന്നാൾ തരക്കേടില്ലായിരുന്നു; ഇതു തരം കിട്ടിയാൽ അപ്പുറത്തെ വീടിലെ ഉമ്മറത്ത്‌ നിരങ്ങിചെന്നു പടക്കവും പൊട്ടിക്കും!!!! വിഷുവെന്നൊ ക്രിസ്മസ് എന്നോ ഒന്നും അവർക്കില്ല്യ , സുരേഷ് ഗോപി സിനിമ പോലെ കണ്ടിടതെല്ലാം അവർക്ക് വെടി വക്കണം, അമിട്ടും പൊട്ടിക്കണം. ചൊദിച്ചാൽ ഇതൊക്കെ ദൈവം പറഞ്ഞിട്ടാണെന്ന് കണ്ണും പൂട്ടി ഒരു പറച്ചിലും. തികഞ്ഞ ദൈവവിശ്വാസികളാ മക്കൾ എല്ലാവരും, ദൈവം  പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ.  ഒരിക്കൽ പടക്കം പൊട്ടിച്ചതിനു തറവാട്ടിലെ വല്യേട്ടൻ 'കാസിം' മോനെ കയറിട്ടു ഉമ്മറത്തെ തൂണിൽ കെട്ടിയിട്ടതാണ് . ഇപ്പോഴും നാണമില്ലാതെ നിരങ്ങി വരവ് നിർത്തി ആണുങ്ങളെപ്പോലേ മുൻവാതിൽ തുറന്നു വരാൻ പഠിച്ചിട്ടില്ല്യ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ; കഴിഞ്ഞ ആഴ്ച അവരുടെ തറവാട്ടിൽ കാരണവരെ തിരഞ്ഞെടുക്കാൻ നടത്തിയ നര്ക്കെടുപ്പിൽ 151 % പോളിംഗ്  നടന്നു എന്ന് ഔദ്യോഗികമായി പ്രസ്താവിച്ച മിടുക്കരല്ലേ ; ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ .


                            ഇതൊന്നും കാണണ്ട, പുറത്തു പോകാം എന്ന് കരുതിയാലോ; 'ഒന്ന് വീതം മൂന്നു നേരം ' എന്നാ പോലെ ഡീസൽ വില കൂടിക്കൊണ്ടിരിക്ക്യാ സർക്കാർ . പണ്ട് പെട്രോൾ വില കണ്ട് ബോധം കേട്ടപ്പോളാണ് ഡീസൽ ജഗടം വാങ്ങിയത്. പെട്രോൾ കമ്പനികളും സ്വർണ്ണക്കടക്കാരും മത്സരിച്ചാണ്‌ ഇപ്പോൾ വില കുറക്കുന്നത്. പെട്രോൾ  ലിടറിനു 2 രൂപ കുറച്ചാൽ സ്വർണത്തിന് ഗ്രാമിന് 100  രൂപ കുറച്ചാണ്  പ്രതികാരം !! പക്ഷെ നമ്മുടെ ഓട്ടോക്കാർ തറവാടികൾ ആണുകേട്ടോ; അവർ എന്ത് വന്നാലും റേറ്റ് കുറക്കില്ല്യ. ലിറ്ററിന് 1 പൈസ കൂടുമ്പോൾ വൻ നഷ്ട്ടമാണെന്ന്  പറഞ്ഞു മിനിമം  ചാർജ് 5 രൂപ കൂട്ടുന്ന "തറവാടികൾ' പെട്രോളിന്  5 രൂപ കുറഞ്ഞപ്പോൾ തിരിച്ചറിഞ്ഞു  തങ്ങളുടെ വാഹനം ഇപ്പോൾ 'ഗ്യാസിലാണ്' ഓടുന്നത് എന്ന്. "Necessity ഈസ്‌ ദി മദർ ഓഫ്  Invention" എന്ന് വെറുതെയല്ല  പറയുന്നത് . ആ മദറെ ഒന്ന്  കണ്ടിരുന്നെങ്കിൽ  ..... !!!

                               എന്നാൽ ശെരി ഒരു ഫോണ്‍ വാങ്ങി കൂടുകാരോട് സംസാരിച്ചിരിക്കാം എന്ന്  കരുതി മൊബൈൽ കടയില എത്തി . അവിടെ ഉള്ള അത്യാധുനിക യന്ത്രങ്ങൾ എന്നെ ഭയചകിതനാക്കി. കൊറിയൻ മൊബൈൽ ഭീമന്മാരുടെ പുതിയ മാനസപുത്രനെ salesman എനിക്ക് പരിചയപ്പെടുത്തി . "സാർ ഇതിൽ  ഫോണ്‍ മാത്രമല്ല, ക്യാമറ, ബ്ലുടൂത്ത്, റേഡിയോ, ടിവി, മ്യൂസിക്‌ പ്ലയർ, ടോർച്,കലണ്ടർ ഒക്കെയുണ്ട്‌." ഞാൻ സ്തബിച്ചു നിൽക്കെ ഇതാവരുന്നു salesman ഒരു ചൈനീസ് മിടുക്ക്നെയും കൊണ്ട് !
"സാർ , ഇതിൽ നേരത്തെ പറഞ്ഞ ഫോണിന്റെ  ഫീച്ചറിന്റെ കൂടെ ഫ്രിഡ്ജ്‌ ,വാഷിംഗ്‌ മെഷീൻ, മിക്സി,കോഫി മേക്കർ, ട്രിമ്മർ, ടൂത്ത് ബ്രഷ്, വാട്ടർ ഹീറ്റർ, റോക്കറ്റ് ലോഞ്ചർ, റഡാർ, A K 47, ആറ്റം ബോംബ്‌  എന്നിവ കൂടെ  ഉണ്ട്. വില  നേരത്തെ കാണിച്ചതിന്റെ  5ഇൽ  ഒന്ന് . ഗ്യാരന്റി  ഇല്ല്യ ". ഇതു  കേട്ടതും ഞാൻ ജീവനും കൊണ്ടോടി !!!!


                             അങ്ങനെ കുറച്ചു മനസ്സമാധാനം തേടി ഞാൻ വൈകുന്നേരം എന്റെ  സുഹൃത്തിനേയും കൂട്ടി കോവളം കടപ്പുറത്തെ റോഡരികിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. എന്റെ മുൻപിൽ ഇതാ കിടക്കുന്നു ഒരു പുതുപുത്തൻ  ഫെറാരി കാർ; 3-4 കൊടിയല്ലേ രൂപയുടെ മുതലല്ലേ അങ്ങനെ റോട്ടിൽ കിടക്കുന്നത് എന്നോർത്തപ്പോൾ എന്റെ മനസ്സിടറി . ഞാൻ കൗതുകം അടക്കാനാകാതെ ആ ആഡംബര നൗക ലക്ഷ്യമാക്കി നടന്നു . കാറിൽ ഒരു കുഞ്ഞു പൈയ്യൻ   സീറ്റിൽ ഇരിക്കുന്നു . അടുത്ത് ചെന്ന് നോക്കിയപ്പോൾ  മറ്റൊരു പെണ്‍പൈത്തൽ ഡ്രൈവിംഗ് സീറ്റിൽ ഒട്ടിപ്പിടിച്ചപോലെ ഇരിക്കിന്നു; രണ്ടാൾക്കും ഏറിവന്നാൽ 12 - 14 വയസ്സ് പ്രായം. അവരുടെ ഇരുപ്പും പിടിയും വലിയും കണ്ടപ്പോൾ രണ്ടാളും എന്തോ കളിപ്പാട്ടമോ ബലൂണോ മറ്റോ  തട്ടിപ്പറിക്കാനുള്ള  ശ്രമമാണെന്ന് ഞാൻ ഊഹിച്ചു.   ഈ പൈതങ്ങളെ ഒറ്റക്കാക്കി വിജനമായ വഴിയിൽ വണ്ടി ഇട്ടു  ബീച്ചിൽ നടക്കാൻ  ഇറങ്ങിയ പോയ മാതാപിതാക്കളുടെ ഉത്തരവാദിത്വം ഇല്ലായ്മ ഓർത്തു  ഞാൻ സഹതപിച്ചു. അവരെ ഉപദേശിക്കാൻ ഞങ്ങൾ തീരുമാനിച്ചു .


                          ആ 12  വയസ്സുകാരന്റെ അടുത്തുചെന്നു മാതാപിതാക്കളുടെ വിവരം അന്വേഷിക്കാൻ ഞാൻ കാറിനോടടുത്തു. എന്നെ കണ്ട മാത്രയിൽ ആ പെണ്‍കുട്ടി അലറി "ഡാർലിംഗ് വേഗം വണ്ടി വിട്, ആരോ നമ്മളെ കണ്ടു !!! "  പറഞ്ഞു  തീര്നില്ല, മുതുക്കാടിന്റെ 'വാനിഷിംഗ് ബ്യൂട്ടി' കണക്കെ  ആ കാർ നിന്നിടത് കുറച്ചു പുക മാത്രം അവശേഷിപ്പിച്ചു കടന്നു കളഞ്ഞു. പുകപടലങ്ങൾ നീങ്ങിയപ്പോൾ റോട്ടിൽ അവശേഷിച്ചത് അവർ ഉപേക്ഷിച്ച ആ ബലൂണ്‍ മാത്രം ആയിരുന്നു. അത് അടുത്ത് ചെന്ന് നോക്കിയ എന്റെ സുഹൃത്ത് എന്നോട് ഇങ്ങനെ ആക്രോശിച്ചു : "അടി കപ്പ്യാരെ കൂട്ടമണി; അൾത്താര ചെറുതാണേലും കർത്താവ് പൊന്കുരിശിലാ നിൽക്കണേ !! "


                        എവിടെ തിരിഞ്ഞാലും കൂട്ടമണികൾ അടിക്കുന്ന ഇക്കാലത്ത് ഒരു സാധാരണക്കാരന്  മണിയടി കേൾക്കാതെ  ഒരു ജീവിതം അസാധ്യമാണെന്ന തിരിച്ചരിവോടെ ഞങ്ങൾ ഒരു പൊതി കടലയും വാങ്ങി കടൽക്കരയിലൂടെ വിദൂരതയിലേക്ക് നടന്നു ........





                                                                                                                   - സ്വന്തം നിഖിൽ .





































നാം ആരെന്ന തിരിച്ചറിവ് ......


                                          ഒരു വ്യക്തിയുടെ ജനനം തികച്ചും ആകസ്മികമാണ്. എവിടെ, ആരായി, എപ്പോള്‍,എങ്ങിനെ   നമ്മള്‍ ജനിക്കുന്നു എന്നത് ആ കുസൃത്യ്ക്കുട്ടനായ എഴുത്തുകാരന്‍റെ നിശ്ചയം. എന്നാല്‍ അവിടെ തീരുന്നു അദ്ധേഹത്തിന്റെ കൈകടത്തല്‍... അതിനു ശേഷം അദ്ദേഹം നമുക്ക് വെച്ചുനീട്ടുന്നത് സ്വാതന്ത്ര്യത്തിന്റെ, സ്വതന്ത്ര ചിന്തയുടെ ഒരു വിശാല വേദിയാണ്. അതില്‍  ഒരു വേഷം സ്വയം തിരഞ്ഞെടുത്താടുകയാണ് നമ്മള്‍.. ഓരോരുത്തരും. ... അറിഞ്ഞോ അറിയാതെയോ   !! !! !!

                                     ജന്മസിദ്ധമായി നമുക്ക് പലര്‍ക്കും ലഭിക്കുന്ന സൌജന്യം ആണ് ജീവിത സാഹചര്യങ്ങള്‍... ചിലര്‍ക്ക് ആ സൗജന്യം വേണ്ട്വോളം ലഭിച്ചിരിക്കാം ,മറ്റു ചിലര്‍ക്ക് അതിന്‍റെ അളവ് കുറഞ്ഞുപോയി എന്നും വന്നേക്കാം. എന്നാല്‍ എല്ലാര്‍ക്കുമായി ഒരേ അളവില്‍ ലഭിച്ചിരിക്കുന്ന മറ്റൊന്നുണ്ട്; സ്വന്തമായി, വേരിട്ടുനില്‍ക്കുന്ന ഒരു വ്യക്തിത്വം വികസിപ്പിച്ചെടുക്കാനുള്ള ഒരു അവസരം. അത് വേണ്ട വിധത്തില്‍  ഉപയോഗിക്കുക, അതിലൂടെ ഒരു വ്യക്തിത്വം വികസിപ്പിക്കുക എന്നതാണ് ഓരോരുതരും എന്തായിതീരുന്നു എന്ന് തീരുമാനിക്കുന്നത് .  നമ്മള്‍  ഓരോരുത്തരും അത് പ്രയോഗത്തില്‍ വരുത്തുന്നത് പല തരത്തിലാണ്. ആരും തന്നെ അത് തീര്‍ത്തും ഉപയോഗിക്കാതിരുക്കുന്നുമില്ല, അറിഞ്ഞോ  അറിയാതെയോ നാം  ഓരോരുത്തരും തങ്ങളെ സ്വയം രൂപാന്തരപ്പെടുത്തുന്ന ഒരു റിയാലിറ്റി ഷോ ആണ് നമ്മുടെ ജീവിതം.

                                  എല്ലാ റിയാലിറ്റി ഷൊകളിയും എന്ന പോലെ ഈ ഷൊയിലും ട്വിസ്ടുകളും എലിമിനേഷനും  ഒക്കെ ഉണ്ട്. എന്നാല്‍ ഇതിലെ ജഡ്ജസ് ഇടക്കിടെ മാറിക്കൊണ്ടിരിക്കും എന്നൊരു പ്രത്യേകത കൂടെ  ഈ ഷൊക്ക്   ഉണ്ട്. 90 കളില്‍ ആ  കസേരകളില്‍ ഇരുന്നിരുന്നത് അധോലോക നായകന്‍മാരും രാഷ്ട്രീയ കോമരങ്ങളും ആയിരുന്നെങ്ങില്‍ ഇപ്പോള്‍ ആ സ്ഥാനത് ബഹുരാഷ്ട്ര കുത്തകകള്‍ കൂടെ സ്ഥാനം പിടിച്ചു  എന്ന വ്യത്യാസം ഉണ്ട്. അവരെ തൃപ്തിപ്പെടുത്താനാണ്`നാം ഇന്ന്‍ ആടുന്നതും പാടുന്നതും, പാട് പെടുന്നതും.

                       ഏതൊരു ഷോയ്ക്കും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. അത് നമ്മളെ വില്‍പ്പനച്ചരക്കുകള്‍ ആക്കും. അതിലൂടെ നമ്മള്‍ പോലും അറിയാതെ ലാഭം കൊയ്യും. കൂട്ടത്തില്‍ അത് നമ്മളെ പരിപോഷിപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണ് എന്ന സത്കീര്‍ത്തി നേടുകയും ചെയ്യും. ഇവിടെയും കഥ മറിച്ചല്ല. നമ്മള്‍ കറുത്ത്  ഇരിക്കണോ, അതോ  വെളുക്കണോ; തടിച്ചവര്‍ മെലിയാണോ,മെലിഞ്ഞവര്‍ തടിക്കണോ; മുടിയുള്ളവര്‍ മോട്ടയാകണോ,മൊട്ടകള്‍ മുടിയുലച്ചു ആടി തിമിര്‍ക്കണോ, നമ്മള്‍ കണ്ണട  വെക്കണോ അതോ കണ്ണിനുള്ളില്‍ കണ്ണട കുഞ്ഞിനെ ഒളിപ്പിക്കണോ,നമ്മുടെ കുഞ്ഞുങ്ങള്‍ തറയില്‍ മൂത്രം ഒഴിക്കണോ അതോ അത് കൂടെ ഒളിപ്പിച്ചു വെച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു നടക്കണോ, എന്ന് തുടങ്ങി നമ്മുടെ മരണപ്പായില്‍ കിടക്കുന്ന മുത്തച്ഛന്‍മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാണോ എന്നുവരെ അവര്‍ തീരുമാനിക്കുന്നു.

                 എങ്ങിനെ അവര്‍ക്ക് ഇതു സാധിക്കുന്നു! നമ്മള്‍ വളരെ കാര്യമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്. എന്താണ് അവര്‍ നമ്മളിലേക്ക് വരാന്‍ കാരണം? ഇന്ത്യ വളര്‍ന്നു പന്തലിച്ചതുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്;അത്  അവര്‍ പറയുന്ന കാരണം. എന്തായിരിക്കും ശരിയായ കാരണം! ആലോചിച്ചു നോക്കൂ.

           അവര്‍ നമുക്കിടയില്‍ കണ്ടത് ഒരു തരം അരക്ഷിതാവസ്ഥ ആണ്. ഒരുവന് അവനായി അല്ലെങ്ങില്‍ അവളായി ഇരിക്കാനുള്ള ഭയം,അല്ലെങ്ങില്‍ 'അഹം' എന്ന അവസ്ഥ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതതത്വം ഇല്ലായ്മ. അതിനെയാണ് അവര്‍ മുതലാക്കുന്നത്; അതിലാണ് അവര്‍ ലാഭം കൊയ്യുന്നതും. ഒരു ശരാശരി ഇടത്തരം ഇന്ത്യക്കാരന്‍ ഭക്ഷണത്തിന് ചെലവ് ചെയ്യുന്ന തുകയുടെ ഒപ്പമോ അതില്‍ കൂടുതലോ ആണ് സൌന്ദര്യ - ആരോഗ്യ പോഷണത്തിനായി ചിലവാക്കുന്ന തുക. ഒന്നാലോചിച്ചാല്‍  ഇതു സത്യമാണെന്ന് നിങ്ങള്‍ക്കും ബോധ്യമാകും. നമ്മള്‍ നമ്മളായി ഇരിക്കാന്‍ നാം എന്തിനു പേടിക്കണം,അല്ലെങ്ങില്‍ നാം ആരെ പേടിക്കണം !!  നമ്മള്‍ ഭാരതീയര്‍ ഭാരതീയരായി ഇരുന്നില്ലെങ്ങില്‍ പിന്നെ ആരുണ്ട്‌ നമ്മുടെ സംസ്ക്കാരത്തെ നിലനിര്‍ത്താന്‍!! നമ്മള്‍ അന്ധമായി പുറകേ പോകുന്ന പാശ്ചാത്യ സംസ്ക്കാരം കുടികൊണ്ടിരുന്ന പല രാജ്യങ്ങളും ഇന്നു നമ്മുടെ സംസ്ക്കാരത്തെ ആവാഹിക്കാന്‍ പെടാപ്പാട് പെടുന്ന ഇക്കാലത്ത് നാം 10 വര്‍ഷം മുന്‍പത്തെ അവരുടെ പരിഷ്ക്കാരത്തിന് പുറകേ പോയി ഇളിഭ്യരാകരുത്.


   
     നമ്മളെ ദൈവം ഈ രൂപത്തില്‍ ശ്രിഷ്ട്ടിച്ചതിനു പുറകില്‍ വ്യക്തമായ ഉദ്ദേശ്യങ്ങള്‍ ഉണ്ട്. മറ്റു പല വംശങ്ങളെക്കാളും രോഗപ്രതിരോധ ശക്തിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും മേധാശക്തിയും നമുക്കുണ്ട്. സായിപ്പിനോട്‌ സായിപ്പിന്‍റെ ഭാഷയിലും അറബിയോട് അദ്ധേഹത്തിന്റെ മാതൃഭാഷയിലും ചൈനക്കാരനോട് ചൈനീസിലും സംസാരിക്കുന്ന നമുക്ക് മുന്‍പില്‍ ലോകം സ്തബ്ധരായി നില്‍ക്കുന്ന ഇക്കാലത്ത് നാം ഒരു ആഗോള നായകരാണ് എന്ന തിരിച്ചറിവാണ് ആവശ്യം; പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കപ്പല്‍ കയറിയ സായിപ്പ്  ഉപേക്ഷിച്ച കോട്ടിനോടും,   തീന്മേശ മര്യാതകളോടും, വിദേശ മദ്യത്തോടും, പകുതി മനസ്സിലാകാത്ത പാശ്ചാത്യ സംഗീതത്തോടും ഉള്ള അന്ധമായ അഭിനിവേഷമല്ല !


                                 എപ്പോഴെങ്ങിലും നമ്മള്‍ എന്തിനു ജീവിക്കുന്നു എന്ന് നാം ചിന്ദിക്കേണ്ടീയിരിക്കുന്നു. വെറുതെ ഉണ്ടും  ഉറങ്ങിയും കുടിച്ചും കൂത്താടിയും  മലം തുപ്പുന്ന ഒരു യന്ദ്രമായി ജീവിച്ചു തീര്‍ക്കേണ്ട ഒന്നല്ല നമ്മുടെ ഈ ജീവിതം. മരണക്കിടക്കയില്‍ കിടന്നു പുറകോട്ടു ഓര്‍മയുടെ തോണി തുഴയുമ്പോള്‍ നമ്മളാല്‍ ജീവിതം എന്തെന്നറിഞ്ഞ, ജീവിതത്തിന്‍റെ മധുരം  നുണഞ്ഞ, നമ്മള്‍ കാരണം ഒരു ജീവിതം ലഭിച്ച ഒരു മുഖമെങ്കിലും ഇല്ലെങ്ങില്‍ സ്വയം പറയേണ്ടിവരും, " പാഴായി പോയ ജന്മം" എന്ന്. അന്ന് ആ കുറ്റബോധം അകറ്റാനുള്ള ത്രാണി ഉണ്ടയിക്കോളണം എന്നില്ല്യ, സമയവും ! നമ്മുടെ ജീവിതം നമ്മുടെ ഇഷ്ട്ടങ്ങള്‍ അനുസരിച്ച് ചിലവാക്കാനുള്ള നമ്മുടെ സ്വകാര്യതയാണ്‌; അവിടെ നമ്മെ നിയന്ത്രിക്കാന്‍ മറ്റൊരുവനെ ചുമതലപ്പെടുത്തുന്ന അടിമത്വം നാം തിരിച്ചറിയണം.  നമുക്കാര്‍ക്കും നമ്മുടെ അടുത്ത തലമുറകള്‍ക്കും  ആ ദുരവസ്ഥ ഉണ്ടാകാതിരിക്കട്ടെ !




                                                                                                     - സ്വന്തം നിഖില്‍...

                   

                                       

ഭാരതീയ സ്ത്രീകളും നമ്മുടെ സാംസ്ക്കാരിക പൈതൃകവും.


                               
                       ഏതൊരു മനുഷ്യന്‍റെയും ജനനത്തിന് പുറകില്‍ നിന്നേ തുടങ്ങുന്നു സ്ത്രീയുമായുള്ള സഹവാസം. മനുഷ്യ ജന്മം തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു കടം വീട്ടലാണ് . ഒരു ജന്മം തന്നതിന്‍റെ, 10 മാസം നൊന്ദു പ്രസവിച്ചതിന്റെ, വയര്‍ വിശക്കാതെ, അംഗഭംഗം വരാതെ, മഴയും വെയിലും മറ്റു പ്രപഞ്ച ശക്തികളുടേയും ആക്രമണത്തിന് വിട്ടുകൊടുക്കാതെ, ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും ശക്തമായ സംരക്ഷണ വലയം തീര്‍ത്തതിന്റെ, ഒരു മേല്‍വിലാസം നല്‍കിയതിന്‍റെ കടം തീര്‍ക്കല്‍!!!!!!!!!! ഒരര്‍ത്ഥത്തില്‍ ആ കടം വീട്ടുന്നതോടെ ഒരു മനുഷ്യജന്മം സഫലമാകുകയാണ്, മോക്ഷം  നേടുകയാണ്‌........  ആ മോക്ഷപ്രപ്തിയുടെ പാത അടുത്ത തലമുറയ്ക്ക് ശരിയായ അര്‍ത്ഥത്തില്‍  പകര്‍ന്നു കൊടുക്കുക എന്ന കര്‍മ്മം കൂടെ നിര്‍വഹിക്കുക എന്ന കടമ കൂടെ നമ്മില്‍ അന്ദര്‍ലീനമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ആര്‍ഷ ഭാരത സംസ്ക്കാരം തന്നെ ഈ അലംഘ നീയ നിയമത്തില്‍ അധിഷ്ഠിതമാണ്. 'പിതാ രക്ഷതി കൗമാരേ ; ഭര്‍തൃ രക്ഷതി യൗവനേ ; പുത്രോ രക്ഷതി വാര്‍ദ്ധഘ്യേ ... ' എന്ന് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നതും ഈ ഒരു അര്‍ത്ഥത്തിലാണ്.

                          പണ്ട് വേദകാലം മുതല്‍ക്കേ  സ്ത്രീയുടെ സംരക്ഷണം എന്നും നമ്മള്‍ ഭാരതീയര്‍ മുന്‍ഗണനയോടെ കണ്ടിരുന്നു.  ഒരു സ്ത്രീ നശിച്ചാല്‍ ഒരു ഭവനം നശിച്ചു; ഒരു ഭവനം നശിച്ചാല്‍ ഒരു കുലം  നശിച്ചു; ഒരു കുലം നശിച്ചാല്‍; ഒരു ഗ്രാമം നശിച്ചു; ഒരു ഗ്രാമത്തിന്റെ നാശം നാടിന്‍റെ  നാശത്തിനുള്ള വളമാകുകയും ചെയ്യുന്നു .ചുരുക്കത്തില്‍, ഒരു ദേശത്തെ  സ്ത്രീ എന്ന് സ്വന്തത്ര അല്ലാത്തകുന്നുവോ; എന്ന് അവള്‍ മാനസികമോ , ശാരീരികമോ, അധ്യത്മികാമോ ആയ നാശത്തെ നേരിടുന്നുവോ; അന്ന് ആ ദേശത്തിന്‍റെ  നാശം സുനിശ്ചിതമയി എന്ന് അനുമാനിക്കാം. സംസ്ക്കാര രഹിത്യമുള്ള  ഒരു തലമുറയ്ക്ക് ഒരു തരത്തിലും സമ്പല്‍സമൃദ്ധി പ്രാപ്യമാകില്ല്യ . സംസ്ക്കാരം എന്നത് ആര്‍ജിച്ചുഎടുക്കേണ്ട ഒരു ഗുണമാണ്. അതൊരിക്കലും വിലക്ക് വാങ്ങാനാകില്ല്യ . അത് വിലക്ക് വാങ്ങാന്‍  മാത്രം അത്രയും സമ്പന്നരുമല്ല  ഇന്നത്തെ മനുഷ്യരാശി .  

                                  ഇതെല്ലാം സത്യം എന്നിരിക്കേ സ്ത്രീകള്‍ പറയ്യുന്നതെല്ലാം  അപ്പാടെ അങ്ങ് വെള്ളം ചേര്‍ക്കാതെ വിഴുങ്ങണം എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നത്. 'നാരികള്‍ നാരികള്‍ നാനാവിപത്തിന്റെ നാരയവേരുകള്‍ ' എന്ന്  പറഞ്ഞതും ഈ സംസ്ക്കാരത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ആണ്. 'പെണ്‍ ബുദ്ധി പിന്‍ ബുദ്ധി' എന്നും അത് നമ്മളോട്  പറഞ്ഞിട്ടുണ്ട്. ഈ അടുത്ത ഇടക്ക് ദല്‍ഹി മുഖ്യമന്ത്രി ഷീലാമ്മ പറഞ്ഞിരുന്നു ഒരു ആറു പേരുടെ ശരാശരി കുടുംബത്തിനു  ഒരു മാസം ജീവിക്കാന്‍ 3000 രൂപ മതി എന്ന്. അത്  ഞാന്‍ മുകളില്‍  പറഞ്ഞ വസ്തുതയെ ഊട്ടി ഉറപ്പിക്കുന്നു. ആ കണക്കു പ്രകാരം  500 രൂപക്ക് ഒരാള്‍ക്ക്‌  ഒരു മാസം ജീവിക്കാമെത്രെ ! ഒരു ദിവസംതെ ചിലവിനു  16 രൂപ എന്നകണക്ക് അത്  വെച്ച് 2 നാരങ്ങാ സോഡാ കുടിക്കാന്‍ കഷ്ട്ടിച്ചു തികയും ! ഒരു ശരാശരി ഭാരതീയന്‍ ദിവസം 2 നാരങ്ങാ സോഡ കുടിച്ചാല്‍ മതി എന്നൊരു വനിതാ മുഖ്യമന്ത്രിക്ക് മാത്രമേ  ചിന്തിക്കാനാകു.

               നമ്മുടെ എല്ലാവരുടേയും മനസാക്ഷിയെ പിടിച്ചു കുലുക്കിയ മറ്റൊരു സംഭവം കൂടെ നമ്മുടെ സ്വന്തം ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറി . അതെ ഡല്‍ഹി rape case തന്നെ . ഡല്‍ഹിയില്‍ rape  ഒരു സ്ഥിരം സംഭവമാണ്;നമ്മുടെ നാടിന്‍റെ സാംസ്ക്കാരിക  സിരാകേന്ദ്രമാണല്ലോ അവിടം ! എന്നാല്‍  മേല്‍പ്പറഞ്ഞ സംഭവത്തിന്‌  ഒരു സ്ഥിരം  പല്ലവിയെക്കാള്‍ പ്രൗഠി ഉണ്ടായിരുന്നു . നമ്മള്‍ കുറേകൂടെ  വികസിത രാജ്യം എന്ന പദവിയോട് അടുത്തു എന്ന് ബോധ്യപ്പെടുത്തും വിധം നമ്മുടെ  സഹോദരന്മാര്‍ പെരുമാറി. ന്യായീകരണം അര്‍ഹിക്കുന്നില്ലെങ്ങിലും മദ്യത്തിന്‍റെ സ്വാധീനത്തില്‍ ചെയ്യുന്ന ലൈംഗിക കടന്നാക്രമണം എന്നതിന് ഇതിലും  എത്രയോ മാന്യത അവകാശപ്പെടാനുണ്ട്.

             വിശന്നു വലഞ്ഞപ്പോള്‍ ഭക്ഷണം തട്ടിപ്പറച്ചു കഴിച്ചു  എന്നത് പിന്നെയും മനസിലാക്കാം; എന്നാല്‍ ആഹാരം കഴിച്ചതിനു ശേഷം ആ പാത്രം ചവിട്ടി ഉടച്ചുകളയുക; അതില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി രസിക്കുക  എന്നത്  തികഞ്ഞ നന്ദികേടാണ്, മനസാക്ഷിയില്ലയ്മയാണ് ! ആ നന്ദികേടിനെതിരെയാണ് ഭാരത സമൂഹം ഒന്നടങ്കം അണി നിരന്നത്. രാജ്ഞിയാല്‍ വളര്‍ത്തപ്പെട്ടവനെ ഒരുവളെ രാജ്ഞി കണക്കെ കാണാന്‍ കഴിയു! സംസ്ക്കര സമ്പൂര്‍ണമായ ഒന്നിലധികം പൈതൃകം അവകാശപ്പെടാനുള്ള ഒരു പറ്റം നാരാധമാന്മാരാണ് ആ ചടങ്ങിന്‍റെ ആധിധേയര്‍ എന്നത് പകല്‍ പോലെ വ്യക്തം! "പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഞങ്ങള്‍ ക്ഷമിക്കും; എന്നാല്‍ അതിനുശേഷം അരങ്ങേറിയ വികൃതി ഞങ്ങള്‍ ക്ഷമിക്കല്ല്യ" എന്നതായിരുന്നു സദാചാരത്തിന്റെ ജീവിച്ചിരിക്കുന്ന കാവല്‍ ഭടന്മാരുടെ  നിലപാട്. ആ യുദ്ധത്തിനു ചുക്കാന്‍ പിടിക്കാന്‍ ഡല്‍ഹിയിലെയും മുംബയിലെയും ഒരു പഞ്ചനക്ഷത്രഹോട്ടലുകളും ഒഴിവാക്കാതെ,  എണ്ണിയാല്‍ ഒടുങ്ങാത്തവരുടെ കൂടെ ശരീരം പങ്കുവെച്ച് കോടികള്‍ സമ്പാദിച്ച 90 കളിലെ ഭാരതത്തിലെ അറിയപ്പെടുന്ന നക്ഷത്ര വേശ്യകളുടെ നീണ്ടനിര കൂടെ  അണിനിരന്നു ; അവര്‍ക്ക് പിന്തുണ പ്രാഘ്യാപിച്ചുകൊണ്ട് ഈ തലമുറയിലെ അവരുടെ പിന്‍മുറക്കാരികള്‍!!!!!..,അവര്‍ പൂര്‍വികരേക്കാള്‍ പ്രസിദ്ധരാണ്  !!!! അതോടെ രംഗം വികൃതമായി. എങ്ങനെ ഭാരതത്തിലെ യുവതികളുടെ മാനം രക്ഷിക്കാം എന്ന് മേല്‍പ്പറഞ്ഞ മാന്യര്‍ അശോകാ ഹോട്ടലിലെ സ്യുട്ടില്‍ രാത്രി മുഴുവന്‍ ഇരുന്നും കിടന്നും ചിന്തിച്ചു. യഥാര്‍ത്ഥ സംഭവത്തെ വെല്ലുന്ന പീഡന പരമ്പരകള്‍ ആ രാത്രികളില്‍ അരങ്ങേരി എന്നാണ് ക്രൈം റിപ്പോര്‍ട്ടര്‍ നന്ദകുമാറിന്റെ അവകാശവാദം !!


           അതിനിടെ ഗരം മസാലയുടെ നാട്ടില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രം പീഡിപ്പിച്ചവര്‍ വഴിയില്‍ വലിച്ചെറിഞ്ഞു എന്നും അത് കരസേന തിരയുകയാണ് എന്നും വാര്‍ത്തകള്‍ പരന്നു. അതിനിടയില്‍ ആ പാത്രം കണ്ടുപിടിക്കുന്നവര്‍ക്ക് സര്‍കാര്‍ ഇനാം പ്രഘ്യാപിച്ചു എന്നും കേള്‍ക്കാനിടയായി !! ഇതിനിടെ പീഡനത്തിനു ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ദിവ്യായുധത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചിലതിനു ഒരു ഗ്യാസ് കുറ്റിയേക്കാള്‍ വലുപ്പം ഉണ്ടായിരുന്നു !!മസാലയില്‍ ഒടുവിലത്തേത് പെണ്‍കുട്ടിയുടെ ഫോട്ടോ ആണ്. വ്യത്യസ്തങ്ങളായ 3 ചിത്രങ്ങള്‍ വിഡ്ഢി ആയ ഈയുള്ളവന്‍ തന്നെ കാണാനിടയായി. ഇതില്‍ ലാഭം കൊയ്തത് മാധ്യമങ്ങള്‍ ആണ്. അവര്‍ 2 ആഴ്ച ആര്‍മാദിച്ചു. ആ പെണ്‍കുട്ടിയുടെ മാനം ചാനലുകളില്‍ പലതവണ പിച്ചിച്ചീന്ദപ്പെട്ടു. അക്ഷരാര്‍ദ്ധത്തില്‍ അപ്പോളാണ് ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ശാരീരിക പീഡനങ്ങളില്‍ തളരാതിരുന്ന അവള്‍ മാധ്യമപീഡനത്തില്‍ തകര്‍ന്നു പോയി.

         ഒടുവില്‍ അവളുടെ മാനം വിറ്റുതിന്നത് രാഷ്ട്രീയക്കാരാണ്. സ്വന്തമായി മാനം ഇല്ലാത്തതുകൊണ്ട് ആര് അപമാനിക്കപ്പെട്ടാലും അവര്‍ അതില്‍ ഇടപെടും. ഇല്ലാത്തവനല്ലേ അതിന്‍റെ വില അറിയൂ !!!! നാറിയ രാഷ്ട്രീയക്കളികള്‍ക്ക് ഒടുവില്‍ അവളെ ചികിത്സിക്കാന്‍ എന്ന വ്യജേന സിങ്കപൂര്‍ക്ക് നാടുകടത്തി. സിങ്കപ്പൂര്‍ക്ക് പോകുന്നതിന്റെ ഒരു ദിവസം മുന്‍പേ മരണമടഞ്ഞ ആ ശരീരത്തെ നാടുകടത്തി സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ വിയര്‍ത്തു. ഒടുവില്‍ അവിടെവെച്ചു മരണം സ്ഥിതീകരിച്ചത് ഡല്‍ഹിയിലെ സങ്കര്‍ഷം കുറക്കാനാണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല്യ. ഇനി ഏറിയാല്‍ 1 ആഴ്ചത്തെ പ്രതിഷേധം; അതിനൊടുവില്‍ ലോക്സഭയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിന് ഒരു വിഷയം;അതിലും അധികം ഒരു പ്രാധാന്യം ഈ വിഷയത്തിനു ഭാരതീയ മനസ്ക്ഷിയില്‍ ഉണ്ടാകില്ല്യ, അടുത്ത പീഡന പരമ്പര അരങ്ങേറും വരെയെങ്ങിലും. 'മാതാ പിതാ ഗുരു ദൈവം'  എന്ന് പഠിച്ച് വളര്‍ന്ന ഒരു തലമുറയില്‍ നിന്നാണ് ഈ നിലവാരം കുറഞ്ഞ ചെയ്തി എന്നത് അങ്ങേയറ്റം അപമാനകരവും അത്ഭുതകരവും ആണ്.

             ഈ ദുരവസ്ഥ ഒരു വൃണം ആണ്. ഒരിക്കലും ഉണങ്ങാത്ത ഈ വൃണം ബാധിച്ചിരിക്കുന്നത് നമ്മുടെ നാടിന്‍റെ മനസാക്ഷിയില്‍ ആണെന്നതാണ് നാം തിരിച്ചറിയാത്തത്. അതാണ്‌ നമ്മുടെ  ഏറ്റവും വലിയ ശാപവും. നമ്മള്‍ ഈ ദുരവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  ഒരു ശരാശരി ഭാരത സ്ത്രീയുടെ മാനം ഇപ്പോള്‍   ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലെ ബ്ലാക്ക്‌ ബോര്‍ഡ്‌ പോലെയാണ്. ആര്‍ക്കും എന്തും കുത്തി വരച്ചു വൃത്തികേടാക്കാം, എന്തും എഴുതി വെക്കാം; അടുത്ത ദിവസം ബോര്‍ഡ്‌ മായ്ക്കുമ്പോള്‍ എല്ലാം പഴംകഥ ആയി മാറും. പിന്നെയും അതില്‍ പുതിയ എഴുത്തുകള്‍ തെളിഞ്ഞും മാഞ്ഞും കൊണ്ടേയിരിക്കും. നമ്മുടെ മനസ്സും അത് പോലെ ആയി മാറിയിരിക്കുന്നു . വിസ്മ്രിതിയുടെ മാറാലക്കെട്ടുകള്‍ പുതച്ച മനസ്സില്‍ ഉറങ്ങുന്ന മനസാക്ഷിയെ വിളിച്ചുണര്‍ത്താന്‍ ആര്‍ക്കാണ് സമയം, സമയം  ഉണ്ടായാല്‍ തന്നെ എവിടെ താല്‍പ്പര്യം !!

          യുദ്ധം വരുമ്പോഴും, ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ്‌ വരുമ്പോളും മാത്രം ഭാരതീയരില്‍ കാണുന്ന ഒരു അസുഘമായി ദേശസ്നേഹം മാറിയിരിക്കുന്നു. രാഷ്ട്രത്തിന്റെ  അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് തോക്കിനു പകരം കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്തു ബാക്കി വന്ന കോടികള്‍ സ്വിസ് ബാങ്കില്‍ ഇട്ട  ദേശസ്നേഹികളുടെ കുടുംബങ്ങള്‍ ഭരിക്കുന്ന നാട്ടില്‍, പട്ടിണിപ്പാവങ്ങള്‍ക്ക് മൊബൈല്‍ നല്‍കി വിശപ്പടക്കി ,ലക്ഷം കോടി രൂപയുടെ അഴിമതി നടത്തുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള നാട്ടില്‍, കാലിത്തീറ്റ വരെ കട്ട് വില്‍ക്കുന്ന കന്നുകാലികള്‍ ഭരണ യന്ത്രം തിരിക്കുന്ന അഹിംസയുടെ വിളഭൂമിയില്‍ പണത്തിനായി പെറ്റമ്മയെ വില്‍ക്കാന്‍ മടിയില്ലാത്ത ഒരു സമൂഹം വളര്‍ന്നു വരുന്നത് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ഭാവിയില്‍ പിതാവ് ആരെന്നറിയാത്ത ഒരു പറ്റം കൂട്ടിക്കൊടുപ്പുകാരുടെ നാടായി ചരിത്രം വിധി എഴുതും.  വിദേശ നിക്ഷേപം ഒഴുകുന്ന ടുറിസം മേഘലയായി കണ്ടു അതിനേയും നമ്മള്‍ വെള്ളപൂശും എന്നുറപ്പ്.

           തലയ്ക്കു മീതേ വെള്ളം വന്നാല്‍ അതിനു മീതെ തോണി എന്ന പഴയ പ്രയോഗത്തിന് ഇന്നു പ്രസക്തിയില്ല. ഇന്നത്തെ സമൂഹത്തിന്‍റെ തലക്കകത്ത് വരെ വെള്ളമാണ്. ആ അബോധാവസ്ഥയില്‍ നിന്നുണര്‍ന്നു വ്യക്തമായ ലക്ഷ്യപ്രാപ്തിക്കായി പ്രയത്നിക്കാന്‍ യുവാക്കളെ നയിക്കാന്‍ നമുക്കൊരു വിവേകാനന്ദനോ, യേശു ക്രിസ്തുവോ, ഗൗതമ ബുദ്ധനോ ഇന്ന്‍  ഇല്ല്യ. ആത്മഉല്‍ബോധിത യുവത്വം എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാക്കുക ശ്രമകരമാണ്. സ്വന്തം  കര്‍മമണ്ഡലത്തെക്കുറിച്ച് ബോധ്യമുള്ള യുവത്വം സ്വയം സൃഷ്ട്ടിക്കുക എന്നതാണ് ഒരേയൊരു പോംവഴി. അത്തരം യുവത്വം നമ്മള്‍ ഓരോരുത്തരുമാണ്. ആ തിരിച്ചറിവോടെ ഒരു നവയുഗ ഭരതതിനായി, സംസ്ക്കാര സമ്പൂര്‍ണ ഭരതതതിന്നായി നമുക്കണിചേരാം.




                         
                                                                                                       - സ്വന്തം നിഖില്‍.....