This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

തള്ളേ കലിപ്പ് തീരണില്ലല്ലാ . . . . . !!!!

                                        അങ്ങനെ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഞാന്‍ വീണ്ടും ഒരു ബ്ലോഗ്‌ എഴുതാന്‍ നിര്‍ബന്ധിതനായി.

                                        ചെന്നൈ ജീവിതത്തിലെ അവിഭാജ്യ  ഘടകവും എന്റെ അന്നേരത്തെ നിദ്രാവിഹീന രാവുകളിലെ സന്ദത സഹാചാരിയുമായിരുന്ന "നിഷാദ്" എന്ന ചെറുപ്പക്കാരനെ ഞാന്‍ ആദ്യം നിങ്ങള്‍ക്ക്   പരിചയപ്പെടുത്താം. ആളൊരു കൊച്ചു സുന്ദരക്കുട്ടപ്പന്നാണ്,സരസന്‍, സ്നേഹവത്സലന്‍‍.

                                      ഞങ്ങള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്താത്ത  ആഗോള വിഷയങ്ങലോന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല. ബിന്‍ ലാദന്റെ പ്രശനത്തിനു അമേരിക്ക പരിഹാരംകാണുന്നതിനു വര്‍ഷങ്ങള്‍ക്കുമുന്പേ ഞങ്ങള്‍ അത് പരിഹരിച്ചു കഴിഞ്ഞിരുന്നു! Recession ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്നും അതെങ്ങനെ ഒഴിവാക്കാമെന്നും  ഒരുപക്ഷെ ആദ്യം ലോകത്തോട് വിളിച്ചു പറഞ്ഞത് ഞാങ്ങളായിരിക്കും. അങ്ങനെ ഞങ്ങള്‍ ഭാവിയുടെ വഗ്ദാനങ്ങളായി ഒത്തൊരുമിച്ചു ജീവിച്ച കാലം.

                                       അതിരാവിലെ സുഘമായി കിടന്നുറങ്ങുന്ന എന്നെ സ്നേഹത്തോടെ ചവിട്ടി എഴുന്നേല്‍പ്പിച്ചു MARINA ബീച്ചില്‍ ഓടാന്‍ കൊണ്ടുപോകുമായിരുന്നു ആ സ്നേഹ സമ്പന്നന്‍. ഭാരതത്തിന്റെ സാമ്പത്തിക സ്തിഥി [എന്‍റെയും] നന്നായറിയാവുന്നത് കൊണ്ടാകണം അവന്‍ ഓട്ടോയില്‍ ഒറ്റയ്ക്ക് തിക്കിത്തിരക്കി പോകാറുള്ള എന്നെ ആള്‍ത്തിരക്കില്ലാത്ത  ബസ്സിന്റെ പുറത്തെ കമ്പിയില്‍ കയറ്റി വിടാറുണ്ടായിരുന്നു  ! അതാണ്‌ സ്നേഹം !

                                         എന്റെ DIET ഇത്ര കണ്ടു കണ്ട്രോള്‍ ചെയ്തിരുന്ന ഒരാള്‍ വേറെ ഇല്ല. ഞാന്‍ വാങ്ങുന്ന ബിരിയാണി സ്വയം കഴിച്ചു അവന്‍റെ ഇഡലി എനിക്ക്  തന്നു അവന്‍ എനിക്ക് വേണ്ടി  ത്യാഗങ്ങള്‍ സഹിക്കുമായിരുന്നു! തികച്ചും ഒരു സാത്വിക ത്യാഗി! ചുരുക്കത്തില്‍ എന്റെ ചെന്നൈ ജീവിതം നിഷാദ് ഇല്ലെങ്ങില്‍ പൂര്‍ണമാകില്ല എന്നോറ്റവാക്കില്‍ പറയാം.

                                          അങ്ങനെ ഉള്ള അവന്റെ വിവാഹമാണ് ഇന്ന്. ഒരു മാസം മുന്‍പേ എനുക്കു വളരേ ഗംഭീരമായ ക്ഷണം ലഭിച്ചതാണ്. എന്ത് വന്നാലും ഞാന്‍ വിവാഹത്തിനെത്തും എന്നു  വാക്കും കൊടുത്തതാണ്. അനന്ദപുരിയിലെ അവന്റെ വീട്ടിലീക്ക് ഐടി  നഗരത്തില്‍ നിന്നും എങ്ങിനെ പോകും എന്നാലോചിച്ചപ്പോള്‍ ആണ് എനിക്ക ആ മഹാനുഭാവന്റെ ഫോണ്‍ വരുന്നത്. "അളിയാ നിഷാദിന്റെ കല്യാണത്തിന് നമുക്കൊരുമിച്ചു പോകാം; ഞാന്‍ എന്തായാലും പോകുന്നുണ്ട്; ഒറ്റയ്ക്ക് പോകുന്നത് റിസ്ക്‌ ആണ്. നീ വരില്ലേ എന്റെ കൂടെ?? ??"

                                         'രോഗി ഇചിച്ചതും വൈദ്യം കല്‍പ്പിച്ചതും ചിക്കന്‍ ബിരിയാണി' എന്നു പറഞ്ഞ പോലെയായി എന്റെ അവസ്ഥ. ഞാന്‍ ആ ഓഫ‍ര്‍  രണ്ട്ട് കയ്യും നീട്ടി സ്വികരിച്ചു .  ഒറ്റക്കുള്ള യാത്രയെക്കാള്‍ എന്തുകൊണ്ടും നല്ലതാണല്ലോ ഒരുത്തന്‍ കൂടെ ഉള്ളത് എന്നു ആശ്വസിച്ചു. അങ്ങനെ വെള്ളിയാഴ്ച വൈകുന്നേരം  യാത്ര  തുടങ്ങാന്‍ ഞങ്ങള്‍ ഉറപ്പിച്ചു. മഹാനുഭാവന്‍ അത് സമ്മതിക്കുകയും ചെയ്തു.

                                        അങ്ങനെ ബുധനാഴ്ച ആയി . ഞാന്‍ പോകാനുള്ള  ഒരുക്കങ്ങള്‍  പൂര്‍ത്തി ആക്കി. മഹാനുഭാവനെ വിളിച്ചു ഒന്നുകൂടെ യാത്രയുടെ കാര്യം   ഒര്മപ്പെടുതി. മഹാനുഭാവന്‍ ഫുള്‍ റെഡി. ഞാന്‍ മണവാളനെ വിളിച്ചു  അവിടുത്തെ വിവരങ്ങള്‍   തിരക്കി, അവനും കല്യാണത്തിന് ഫുള്‍ റെഡി. അവന്‍റെ സംസാരത്തില്‍ അങ്ങിങ്ങായി നാണം കളിയാടി. അവനു നാണവും മാനവും വന്നു തുടങ്ങിയതില്‍ ഞാനും സന്തോഷിച്ചു. തേജഭായ് സിനിമയിലെന്നപോലെ എല്ലാവരും  ഹപ്പിയോടു ഹാപ്പി.

                                      വ്യാഴാഴ്ച ഞാന്‍ മഹാനുഭാവനെ വിളിച്ചു നേരത്തെ ഉറങ്ങാന്‍ അപേക്ഷിച്ച്. പാവം നാളെ കുറെ DRIVE ചെയ്യേണ്ടതല്ലേ! ഉറങ്ങി ഫ്രഷ്‌ ആയിക്കോട്ടെ എന്ന് കരുതി. മഹാനുഭാവന്‍ അതും സമ്മതിച്ചു.അവന്‍ എത്ര നല്ല മനുഷ്യനെന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഇത്ര നല്ല ഒരു കൂട്ടുകാരനെ കിട്ടിയതില്‍ സ്വയം അഭിമാനിച്ചു.

                                     അങ്ങനെ അവസാനം എല്ലാവരുടെയും പ്രിയപ്പെട്ട വെള്ളിയാഴ്ച വന്നെത്തി. ഞാന്‍ നേരത്തെ ഓഫീസില്‍ എത്തി അന്ന്. കാരണം പലതാണ്; നിഷാദിന്റെ കല്യാണ യാത്ര, കേരളത്തിലീക്കുള്ള സ്വര്‍ഗീയ യാത്ര  പിന്നെ വെള്ളിയാഴ്ച എന്ന  നിത്യ ഹരിത സൗഭാഗ്യവും ! സന്തോഷിക്കാന്‍ ഇതില്‍പരം  മറ്റെന്തു വേണം? BBC ന്യൂസ്‌ കണ്ട രായപ്പനെപ്പോലെ ഞാന്‍ തുള്ളിച്ചാടി. വെള്ളിയാഴ്ച രാവിലെ ഞാന്‍ മഹാനുഭാവനെ വിളിച്ചു ഒരു 6 മണിക്ക്  യാത്ര തുടങ്ങുന്ന കാര്യം ഉറപ്പു വരുത്തി. മഹാനുഭാവന്റെ ഉറപ്പിനു ശങ്കര്‍ സിമെന്റി നേക്കാള്‍  ഉറപ്പു! ഞാന്‍ പറഞ്ഞാല്‍ ചന്ദ്രനില്‍ പോകാനും മഹാനുഭാവന്‍ തയ്യാര്‍.

                                     അങ്ങനെ വൈകീട്ട് 5 മണിക്ക് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി. നേരത്തെ പറഞ്ഞ പോലെ 6 മണി ആയപ്പോള്‍ റെഡി ആയതിനു ശേഷം ആ മാന്യദേഹത്തെ വിളിച്ചു വരവിന്റെ പുരോഗതി അന്വേഷിച്ചു. കുറച്ചു പണി ഉണ്ടെന്നും ഇറങ്ങാന്‍ ഒരല്‍പം വൈകുമെന്നുമുള്ള   വിനയാന്വിതന്റെ  തിരുവചനം ആണ് എനിക്ക് ലഭിച്ചത്.  തികച്ചും സ്വാഭാവികം. ഒന്നോ രണ്ടോ മണിക്കൂര്‍ വൈകിയാലും സാരമില്ല എന്ന് ഞാനും പറഞ്ഞു. മനുഷ്യന്റെ കാര്യമല്ലേ.

                                    10 മണി ആയിട്ടും ദര്ശനം ലഭിക്കാഞ്ഞതിനാല്‍ ഞാന്‍ വീണ്ടും എന്റെ പ്രിയ മിത്രത്തെ വിളിച്ചു. "അളിയാ ഒരു മണിക്കൂര്‍ കൂടെ വേണം" എന്നാണ്  എനിക്കപ്പോള്‍ അറിയാന്‍ ആയതു. സാരമാക്കണ്ട ഡിന്നര്‍ കഴിച്ചിട്ട് വാ, എന്നിട്ട്  നമുക്ക്  പോകാം എന്ന് ഞാനും പറഞ്ഞു. ധീര്‍ഘ യാത്ര ആണല്ലോ, വിശപ്പ്‌ ഒരു തടസം ആകര്തല്ലോ ! ഫുള്‍ പ്ലാന്നിംഗ്, ഞങ്ങളെ സമ്മതിക്കണം !

                                  സമയം 1 മണി കഴിഞ്ഞു. പ്രിയ തോഴന്റെ യാതൊരു വര്‍ത്തമാനവും ഇല്ല. അവസാനം യാത്ര കാലത്താക്കാം എന്ന് തീരുമാനിച്ച ഞാന്‍ അദ്ധേഹത്തെ വിളിച്ചു. ഫോണ്‍ പക്ഷെ ആരും എടുത്തില്ല. തിരക്ക് കാരണം ആയിരിക്കും എന്ന് കരുതി  ഞാന്‍ ഒരു മെസ്സേജ് അയച്ചു. "രാവിലെ പോകാം, ഉറങ്ങി ഫ്രഷ്‌ ആയിട്ട് വരൂ" എന്നായിരുന്നു മെസ്സേജ്. കല്യാണം ഞായറാഴ്ച ആണല്ലോ, രാവിലെ പോയാലും ധാരാളം മതി.  എന്റെ പ്ലനിങ്ങില്‍ എനിക്ക് തന്നെ അഭിമാനം തോന്നി. മഹാനുഭാവന്‍ അതിനും റെഡി !

                                 
                                ഒട്ടും ബോറടി ഇല്ലാതെ  സൂര്യന്‍  ആ ശനിയാഴ്ചയും രാവിലെ തന്നെ കിഴക്ക് വെള്ള കീറി, പാവം!  അത് കൊതിയൂടെ ഞാന്‍ നോക്കിക്കണ്ടു, മറ്റൊരു പാവം ! അപൂര്‍വ്വം ആയാണ് ഞാനതൊക്കെ നേരില്‍ കാണാറുള്ളത്‌. ധീര്‍ഘ  യാത്ര ഉള്ളതിനാല്‍ ഞാന്‍ കുളിച്ചു ഫ്രഷ്‌ ആയി ബ്രേക്ക് ഫാസ്റ്റ്‌ കഴിക്കാന്‍ ഇറങ്ങി. പോകുന്ന വഴിക്ക് മഹാനുഭാവനെ ഞാന്‍ വിളിച്ചു. താന്‍  ഇപ്പോഴും ഓഫീസില്‍ ആണെന്നും ഉടനെ ഇറങ്ങുമെന്നും ഉള്ള  ദുഃഖ  വാര്‍ത്ത‍  ഞാന്‍ ശ്രവിച്ചു. പാവം, എന്തൊരു ജോലി ആണിത് എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. പക്ഷെ ഫോണിലൂടെ കേട്ട വാഹനങ്ങളുടെ ശബ്ദം എന്നെ തെല്ലൊരു സംശയത്തില്‍ ആക്കി.


                                  ഞാന്‍ ഇപ്പോള്‍ പുറത്തൊരു ചായ കുടിക്കാന്‍ വന്നതാണെന്ന സുഹൃത്ത് വചനം ആ സംശയത്തെ മാച്ചു കളഞ്ഞു. മിത്രം പറഞ്ഞത് പോലെ 10 മണിക്കുള്ള അവന്റെ വരവും കാത്തു ഞാന്‍ മുറിയില്‍ കുത്തി  ഇരുന്നു. സമയം 11 ആയി 12 ആയി. ആരെയും കാണുന്നില്ല. ഫോണ്‍ വിളിച്ചിട്ട് ആരും എടുക്കുന്നുമില്ല. എന്റെ മെസ്സജുകള്‍  നിരര്ധകങ്ങള്‍ ആകുന്നു. ഉടനെ എന്റെ മനസ്സിനെ ശാന്തം ആക്കിക്കൊണ്ട്  ഇതാ ഒരു ഫോണ്‍ കാള്‍. തനിക്കൊരു ക്ലയിന്റ്റ്‌ കാള്‍ ഉണ്ടെന്നും അത് കഴിഞ്ഞാലുടന്‍ ഇറങ്ങുകയാണെന്നും ആയിരുന്നു അതിന്റെ രത്ന ചുരുക്കം. വിളിച്ചത്  ആരാണെന്നു  പറയേണ്ടതില്ലല്ലോ ! അതെ, മഹാനുഭാവന്‍ തന്നെ. അപ്പോള്‍ സമയം ഉച്ചയ്ക്ക്1 മണി.

                                   സുഹൃത്തിനോട്‌  ഊണ് കഴിച്ചു വരാന്‍ പറഞ്ഞു ഞാന്‍ ആഹരത്തിലേക്ക് കടന്നു. സമയം 2 കഴിഞ്ഞു, 3 ആയി. സമയം നീങ്ങുന്നത്‌ ഒഴിച്ചാല്‍ വേറെ മാറ്റങ്ങള്‍ ഒന്നും  ഇല്ല്യ.    യാത്ര നടക്കില്ല എന്ന് ഏകദേശം ഉറപ്പായി. സാരമില്ല, എന്നാലും 2  ദിവസമായി ഓഫീസില്‍ ഇരിക്കുന്ന എന്റെ സുഹൃത്തിന്റെ അവസ്ഥ ഓര്‍ത്തു ഞാന്‍ ദുഖിച്ചു. സന്ധ്യക്ക് ഞാന്‍ എന്റെ പ്രാര്‍ഥനയില്‍ നിഷാദിന്റെ ഭാവി ശോഭനമാക്കാന്‍ ദൈവതോടാവശ്യപ്പെട്ടു. കൂടെ എന്‍റെ മഹാനായ കൂട്ടുകാരന്‍റെ ജോലി ഭാരം കുറയ്ക്കാനും അവനു മനശ്ശാന്തി നല്‍കാനും ഞാന്‍ പരമാത്മാവിനോട് അപേക്ഷിച്ചു.


                                   എന്‍റെ പ്രാര്‍ത്ഥന കഴിയും മുന്‍പേ എന്‍റെ ഫോണ്‍ ചിലക്കാന്‍ തുടങ്ങി. എന്‍റെ ഒരു കൂട്ടുകാരനാണ്, മഹാനുഭാവന്റെയും. കുശലം അന്വേഷിക്കാന്‍ വിളിച്ചതാണ്. ആ സംഭാഷണത്തില്‍ ഇദ്ദേഹം മഹാനുഭാവനെ രാവിലെ കണ്ടിരുന്നെന്നും അപ്പോള്‍ ആ തിരുമേനി തന്റെ ഏറ്റവും പുതിയ പ്രാണപ്രേയസിയുമായി കറങ്ങാന്‍ പോകുകയുംയിരുന്നെന്ന്‍ ഞാന്‍ അറിഞ്ഞു. അപ്പോള്‍ അതായിരുന്നു അവന്‍റെ 2 ദിവസമായുള്ള തിരക്കേറിയ ജൊലി ! പാക്കാ പ്രൊഫഷണല്‍ !അവനെ ഞാന്‍ ഇനി എന്ത് പറയാന്‍. അവന്റെ അച്ഛനെ വളരെ അടുത്തറിയാം,ഇല്ലായിരുന്നെങ്ങില്‍ . . . . . . . !! !! !!


                                 രാത്രിയുടെ അന്ത്യയാമങ്ങളില്‍ മഹാനുഭാവന്‍ എന്നെ വിളിച്ചു. താന്‍ ഇപ്പോള്‍ ഓഫീസില്‍ നിന്നും ഇറങ്ങിയാതെ ഉള്ളു എന്നും താന്‍ അതീവ ക്ഷീനിതനാനെന്നും എന്നെ അറിയിക്കുകയായിരുന്നു ഉദ്ദേശ്യം.   "രണ്ട് ദിവസം മുഴുവന്‍ ഇങ്ങനെ OFFICE ഇല്‍ ഇരുന്നിട്ടും ക്ഷീണിചില്ലെങ്കിലേ അല്ബുധമുള്ളൂ " എന്ന് ഞാനും അങ്ങ് കാച്ചി. ഭാവിയില്‍ എങ്ങനെ തുടര്‍ച്ചയായി OFFISIL ഇരിക്കരുതെന്നും ഇടക്കിടെ റെസ്റ്റ് എടുക്കണമെന്നും ഒരു ഉപദേശവും ഫ്രീ ആയി കൊടുത്തു. അല്ലെങ്കിലും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ക്കാര സമ്പൂര്‍ണമായ ഒരു പൈത്രികം അവകാശപ്പെടാന്‍ ഇല്ലാത്തതിന്റെ പ്രശനമാകും. അതൊരു കുറ്റമല്ലല്ലോ! പാവം !

                              പണ്ട് CANCER‍ വന്നപ്പോള് ‍തന്‍റെ ബ്ലഡ്‌ മൊത്തം മാറ്റി ആ മരാരോഗത്തെ തോല്പ്പിച്ചവനാണ് മഹാനുഭാവന്‍ എന്ന് ഞാന്‍ ഓര്‍ക്കണമായിരുന്നു. ടര്‍ബോ ചാര്‍ജര്‍ കൈകൊണ്ടു ട്യുന്‍ ചെയ്യാന്‍ ഉള്ള രഹസ്യവിദ്യ ഈലോകത്ത് അറിയാവുന്നത് ഇദ്ദേഹത്തിന് മാത്രമാണ് എന്നത് ഞാന്‍ മറന്നു.
                                
                              ഇനി ഇതേ മഹാനുഭാവന്റെ കൂടെ ഞാന്‍ ഗോവ ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇനി അപ്പോള്‍ മൂപ്പര്‍ എത്ര ദിവസം ഓഫീസില്‍ ഇരിക്കും എന്ന് കണ്ടറിയണം. ! :)

NOTE: ഈ കഥയും അതിലെ എല്ലാ കഥാപത്രങ്ങളും തികച്ചും യാഥാര്‍ത്ഥ്യമാണ്.

[ നിരന്ദരമായി ഇങ്ങനെ OFFISIL ഇരിക്കുന്ന എന്റെ സുഹൃത്തുക്കളോടോര് അപേക്ഷ. ദയവു ചെയ്തു ഇനി ആരുടേയും വഴി മുടക്കികള്‍ ആകാന്‍ നില്‍ക്കരുത്‌. ബാക്കി ഉള്ളവരെ അവരുടെ പാട്ടിനു വിടു പ്ലീസ്. ]


                                                                                                                                                           - സ്വന്തം നിഖില്‍.