This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

സിന്ദഗി നാ ജിലേബി കുമാരാ ... ... ...

                                              .. .. .. ഒരു ഇടവേളക്കു ശേഷം ഞാന്‍ ഇതാ വീണ്ടും വരികയാണ് ; ഒരു പുത്തന്‍ BLOG എഴുതി നിങ്ങളുടെ മനസ്സമാധാനം വീണ്ടും നശിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. ആദ്യമേ പറഞ്ഞു കൊള്ളട്ടെ; ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം അല്ലേ അല്ല. 

                                              പേരില്‍ പറഞ്ഞപോലെ ഇതു അവന്റെ കഥയാണ്‌, കുമാരന്‍റെ. നിങ്ങള്‍ക്കറിയാം കുമാരനെ, ഒരു ജിലേബി തിന്നുന്ന ലാഘവത്തോടെ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവനാണ് കുമാരന്‍. [എന്റെ പോന്നു ഫെമിനിസ്റ്റ് സുന്ദരികളെ, എന്തുകൊണ്ട് ഞാന്‍ കുമാരിയുടെ കഥ എഴുതിയില്ല എന്ന് ആവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചത്; വിവാദങ്ങള്‍ ഇവിടെ തുടങ്ങുന്നു. വെറുതെ ഇരിക്കുമ്പോള്‍ ഇതൊരു മഹാ സംഭവമാക്കി എന്നെ മറ്റൊരു സന്തോഷ്‌ പണ്ഡിറ്റ്‌ ആക്കും എന്ന വിശ്വാസത്തില്‍ അഹങ്കാരിയായ ഞാന്‍ തുടരട്ടെ ....!]

                                            അവെനെല്ലാം തമാശയാണ്. നേരം വെളുക്കുന്നത്‌ [അത്യപൂര്‍വ്വം ആയി കാണുന്ന കാഴ്ച] മുതല്‍ അസ്തമയം വരെ കണ്ണുകള്‍ കൊണ്ട് ഒപ്പി എടുക്കുന്നതെല്ലാം വെറും തമാശയായി മാത്രം കാണാന്‍ കഴിയുക എന്നതാണ് അവന്റെ കഴിവ്, കഴിവുകേടും!! തെറ്റിധാരണ വേണ്ട, രാത്രികളില്‍ കാണുന്നതും മൂപ്പര്‍ക്ക് തമാശ തന്നെ ! ഒരു കാര്യവുമില്ലെങ്കിലും എന്തിനോ തിളയ്ക്കുന്ന സാംബാര്‍ കണക്കെ അവന്‍ അന്നും ഒരു ഉച്ച ആയപ്പോള്‍ എഴുന്നേറ്റു. തന്‍റെ ആത്മീയ പാനീയമായ കട്ടന്‍ ചായ സ്വയം ഉണ്ടാക്കിക്കുടിച്ചു സ്വയം പര്യാപ്തമായ ഒരു ഭാരതം സ്വപ്നം കണ്ട് അവന്‍ അവന്റെ തിരക്കേറിയ ദൈനന്ദിന വൃത്തികളിലീക്ക്  കടന്നു.     

                                             പറയാന്‍ മറന്നു, നമ്മുടെ കുമാരന്‍റെ വാസം അമേരിക്കക്ക് തൊട്ടടുത്തുള്ള ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കേട്ടോ. ആള് മോഡേണ്‍ ആയ മലയാളി യുവത്വത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്, ചുരുക്കത്തില്‍ നിങ്ങളെപ്പോലെ ഒരു അട്ടര്‍ വേസ്റ്റ് ! രാവിലെ എപ്പോഴോ ആരോ കൊണ്ടുവന്ന ന്യൂസ്‌ പേപ്പറിലൂടെ കന്നോടിച്ചപ്പോഴാ ആ വാര്‍ത്ത‍ അവനെ സ്പര്‍ശിച്ചത്; കല്യാണ്‍ സില്‍ക്സിന്റെ ഉത്ഘാടനം നമ്മുടെ പ്രിയപ്പെട്ട മന്ത്രി നിര്‍വഹിക്കുന്നു. ഫോട്ടോയും ഉണ്ട്ട്ടോ, ഒട്ടും മോശം വരുത്തിയിട്ടില്ല. കുറച്ചു ദിവസമായി മറ്റൊരു ആഭാസന്‍ TVയില്‍ സദാസമയം അവന്റെ അമ്മയെക്കൊണ്ടും അമ്മുംമെകൊണ്ടും നടന്നു പറയിക്കുകയായിരുന്നു അവനാണ് ഉത്ഘാടനം എന്ന്. അത് കാണുന്നവര്‍ക്ക് തന്നെ മടുത്തു തുടങ്ങി, അപ്പോള്‍ ആ കടയുടെ മുതലാളി ഒന്ന് മാറ്റി ചിന്ദിച്ചതില്‍ കുറ്റം പറയാന്‍ പറ്റില്ല. ഒരു ഊച്ചാളിക്ക് ഉത്ഘടിക്കാന്‍ ഉള്ളതാണോ തന്റെ സ്ഥാപനം എന്ന് അയാള്‍ ചിന്ദിച്ചതില്‍ എന്താണ് തെറ്റ്? പക്ഷെ ഉടമ മാന്യനാട്ടോ, നേരത്തെ പറഞ്ഞ ഊച്ചാളിയെ ഉത്ഘാടനത്തിനു വിളിച്ചു മുന്‍പില്‍ നിര്‍ത്തി, പാവം കുറേ ആഗ്രഹിച്ചതല്ലേ, അവനൊരു ബുദ്ധി വികാസം ഇല്ലാത്തവന്‍ ആണെങ്കിലും പാവമല്ലേ, ചേതമില്ലാത്ത ഒരു സഹായമല്ലേ, നടക്കട്ടെ.

                                               പത്രം മടക്കിവെച്ചു TV വെച്ചപ്പോള്‍ ഇതാ നമ്മുടെ ഊചാളിയുടെ കുടുംബസമേതമുള്ള അഭിമുഖം. കൂടെ ഉള്ളത് ഭാരതം 200 വര്‍ഷം മുടിപ്പിച്ച വിദേശരാജ്യത്തിന്‍റെ സ്വന്തം ചാനലില്‍ [ACC എന്നോ BCC എന്നോ മറ്റോ ആണ് പേര്!]  അടിമപ്പണി എടുക്കുന്ന സഹധര്‍മ്മിണി. ആ തരുണീമണിക്ക് മുന്‍പില്‍ നമ്മുടെ ഊച്ചാളി എത്രയോ മാന്യന്‍, സംസ്ക്കാര സമ്പന്നന്‍, യോഗ്യന്‍ ! അഭിമുഖം നടത്തുന്നത് കേരളത്തിന്റെ സ്വന്തം ബ്രിട്ടാനിയ, കട്ടക്ക് നില്‍ക്കുന്ന മറ്റൊരു ഊച്ചാളി ! അതൊരു പ്രകടനം തന്നെ ആയിരുന്നു. ശരിക്കും ഒരു ഉശിരന്‍ കിടമത്സരം. ആരാണ് ഇതില്‍ തനിത്തറ, ആരാണ് മികച്ച ഊച്ചാളി എന്നറിയാന്‍ കുമാരന്‌ വളരെ കഷ്ട്ടപ്പെട്ടേണ്ടി വന്നു. അവസാനം ബ്രിട്ടാനിയയെ മലര്‍ത്തി അടിച്ചു നമ്മുടെ ചുണക്കുട്ടന്‍ വിജയശ്രീലാളിതനായി. കേരളത്തില്‍ തനിക്കാരും ഭീഷണി ഇല്ലെന്നു താന്‍ ഒരു മഹാ പ്രസ്ഥാനമാണെന്നും സ്വയം പ്രഘ്യാപിച്ച അവന്റെ വിനയത്തിനു മുന്പിലാണ് ബ്രിട്ടാനിയയുടെ അടിത്തറ [ഒരു തറക്ക് അടിത്തറ ഉണ്ടാകുമോ എന്നത് ചോദിച്ചു ഇവിടെ വിവാദം ഉണ്ടാക്കാന്‍ മടിക്കരുത്, വിവാദം ഉണ്ടാക്കിയേ ഞാന്‍ അടങ്ങു!] പത്മനാഭസ്വാമി  ക്ഷേത്രത്തിലെ നിലവറ കണക്കെ പൊളിഞ്ഞു അടങ്ങിയത്! അവസാനം തീട്ടകൂമ്പാരത്തിനു മുകളിലെ ചെറി കണക്കെ ഊച്ചാളിയുടെ ഗാനമേളകൂടെ ആയപ്പോള്‍ സംഗതി കിടിലന്‍. ഇനി ബ്രിട്ടാനിയ കുറച്ചു കാലത്തിനു ആരെയും അഭിമുഘിക്കില്ല ! അവനു അത് തന്നെ വേണം.

                                            അങ്ങനെ TV ഓഫ്‌ ചെയ്തു ഇന്റെര്‍നെറ്റിന്റെ അഗാധ തലങ്ങളില്‍ ഊളിയിട്ടു ഇറങ്ങാന്‍ കുമാരന്‍ തീരുമാനിച്ചു. പണ്ടു നാട്ടിന്‍പുറത്ത് ഒരു പണിയുമില്ലെങ്ങില്‍ വല്ല പടതോ പറമ്പിലോ പോയി മനസ്സമാധാനമായി ഇരിക്കാമായിരുന്നു. എന്ന് അത് കാണുന്നത് ആല്‍ബങ്ങളിലും സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളിലും മാത്രമാണല്ലോ!ഇപ്പോള്‍ ഒരു പണിയുമില്ലാത്ത ഏതൊരു തെണ്ടിയും പണ്ടാരമടങ്ങുന്നത് ഇന്റെര്‍നെറ്റിലെ ഏതെങ്കിലും വേസ്റ്റ് സൈറ്റുകളില്‍ ആണല്ലോ. കഞ്ഞിക്കു വകയില്ലേലും സാരമില്ല; ഫേസ്ബുക്കില്‍   അക്കൗണ്ട്‌ ഇല്ലെങ്ങില്‍ കുടുംബ മഹിമ ഇടിഞ്ഞു തകരും എന്നതാണല്ലോ ഇന്നത്തെ അവസ്ഥ. കുമാരനും അതിനൊരു അപവാദമല്ല. നേരെ യുട്യുബില്‍ കയറി പുതിയ വല്ല ഗോസ്സിപ്പുകളും വന്നിട്ടുണ്ടോ എന്ന് തപ്പാന്‍ തുടങ്ങി, അത് കിട്ടിയിട്ട് വേണം ഫേസ്ബുക്കില്‍ കൊണ്ടുപോയി വിതറാന്‍!. അന്നത്തെ ആ ദൈനനദിന പ്രക്രിയ അവന്‍റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് അവന്‍ അറിഞ്ഞിരുന്നില്ല.                   
   
                                           അവനു അന്ന് കിട്ടിയ ലിങ്ക് പരാമര്‍ശിച്ചിരുന്നത് അമൃതടിവിയിലെ ഒരു വാര്‍ത്ത‍യായിരുന്നു. ബ്ലോഗിന്റെ സന്ത്യസന്ധതക്കായി ലിങ്ക് ഷെയര്‍ ചെയ്യുന്നതന്നതാണ് നല്ലത് എന്നതിനാല്‍ തുടര്‍ന്ന് വായിക്കുന്നതിനു മുന്‍പ് ഈ ലിങ്ക് കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ലിങ്ക്: http://www.youtube.com/watch?v=2CZumW8zAdg
                                           
                                          മൈസൂര്‍ എന്ന പ്രകൃതി സുന്ദരമായ സ്ഥലം. കോഴിക്കൊടുമുതല്‍ കാസര്‍ഗോഡുവരെ ഉള്ള മലബാറുകാരുടെ ഏറ്റവും അടുത്തുള്ള വിദ്യാഭ്യാസ സിരാകേന്ദ്രം എന്നതിനെ വിശേഷിപ്പിക്കാം. എന്നു കരുതി മലബാര്‍കാരല്ലാത്തവര്‍ അവിടെ വിദ്യക്കായി വരുന്നില്ല എന്നര്‍ത്ഥമില്ല. ഉന്നതവിദ്യാഭ്യാസവും  നല്ല ഭാവിയും ലക്ഷ്യംവെച്ച് മാതാപിതാക്കള്‍ കയറ്റിവിടുന്ന പെണ്‍കുട്ടികള്‍ അവിടെ ചില മാംസദാഹികലായ ആഭാസന്മാരുടെ ദാഹശമിനികളാകുന്ന കരളലിയിക്കുന കാഴ്ചയാണ് കുമാരന്‍ അതില്‍ കണ്ടത്. ദിവസങ്ങളായി പുറലോകം കാണാത്ത, ഭീഷണിക്ക് വഴങ്ങി പലരുടെയും കിടക്ക പങ്കിടേണ്ടി വരുന്ന നിസ്സഹായരായ പെണ്‍കുട്ടികളെ കണ്ട കുമാരന്‍ അവന്‍റെ ജീവന്റെ ജീവനായ കുഞ്ഞുപെങ്ങളുടെ ഭാവി ഓര്‍ത്തു ജീവിതത്തില്‍ ആദ്യമായി നടുങ്ങി. സത്യത്തിന്റെ കയ്പ്പും ഭാവിയുടെ ആധിയും കുമാരന്‍റെ രാത്രികളെ പകലുകളാക്കി. ഈ ലോകത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഭീഷണികളില്‍ അവന്‍ ആദ്യമായി അസ്വസ്ഥനായി. ഏതൊരു പെണ്‍കുട്ടിയും ആരുടെയെങ്കിലുമൊക്കെ പെങ്ങള്‍ ആയിരിക്കും എന്ന് ആ അനുഭവം അവനെ ബോധ്യപ്പെടുത്തുകയായിരുന്നു. അവന്പോലുമറിയാതെ അവന്‍ മാറുകയായിരുന്നെന്നു അവന്‍ തിരിച്ചറിഞ്ഞ നിമിഷം, ഈ ലോകത്ത് അവന്‍ ജനിച്ചത്‌ എന്തോ ചെയ്തു തീര്‍ക്കാനാണെന്ന് അവന്‍റെ മനസ്സ് അവനോട് മന്ദ്രിച്ചു.

                                                നിങ്ങളില്‍ ഉണ്ട്  ആ കുമാരന്‍, നമ്മള്‍ ഓരോരുത്തരിലും ഉണ്ടവന്‍, നമ്മള്‍ ഓരോരുത്തരും ആണവന്‍. എന്റെ മനസ്സിന്റെ മര്‍മരം ഞാന്‍ കേള്‍ക്കുന്നു, നിങ്ങളുടെ മനസ്സ് കല്ലല്ലെങ്കില്‍ അതും ഇപ്പോള്‍ നിങ്ങളോട് പറയുന്നുണ്ടാകും ഈ അനീതിക്കെതിരെ പോരാടാന്‍, നമ്മളാല്‍ കഴിയുന്നത്‌ സധൈര്യം പ്രവര്‍ത്തിക്കാന്‍. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചുള്ള  ഈ ജീവിതത്തെക്കാള്‍ എത്രയോ ഭേദമാണ് ഭൂമിക്കു ഭാരമാകതെയുള്ള കീഴടങ്ങല്‍ !

                                              കുമാരന്‍റെ മനസ്സ്  പറയുന്നതിതാണ്, ജീവിതം ഒരു ജിലേബി കണക്കെ മധുരമല്ല . . . .






                                                 "സിന്ദഗി ന ജിലേബി കുമാരാ . . . . .  " !!!




                   

                                                                                                                                                     എന്നെ കൊല്ലരുത് please . . . . .

                                                                                                                                                     എന്ന് സ്വന്തം,
                                                                           നിഖില്‍.






                                             






1 comment: